Connect with us

india

റോഹിന്‍ഗ്യകള്‍ക്ക് സൗജന്യഭക്ഷണം നല്‍കിയതിന് ഭീഷണി നേരിട്ട ഹോട്ടലുടമ പറയുന്നു; വീണ്ടും നല്‍കും, ഭക്ഷണത്തിന് എന്ത് മതം?

നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് ആരംഭിച്ചത്. ഇത് വീണ്ടും ചെയ്യും. കാരണം ആവശ്യക്കാര്‍ക്ക് എത്തിക്കുക എന്ന നല്ല കാര്യമാണ് ചെയ്യുന്നത്

Published

on

ന്യൂഡല്‍ഹി: നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മൂന്ന് റെസ്റ്ററന്‍ഡുകള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഡല്‍ഹിയിലെ ജസോല മേഖലയിലാണ് റെസ്റ്ററന്‍ഡുകള്‍ ഭക്ഷണം വിതരണം ചെയ്തത്. ഇതിനു പിന്നാലെയാണ് സൈബര്‍ ആക്രമണവും ഭീഷണിയും ഉണ്ടായത്.

എന്നാല്‍ ഭീഷണി കൊണ്ട് പിന്മാറാന്‍ ഒരുക്കമല്ല എന്നും ഇനിയും വിതരണം ചെയ്യുമെന്നും ഹോട്ടല്‍ ഉടമകളില്‍ ഒരാളായ ശിവം സെഹ്ഗാള്‍ ദ ക്വിന്റ് ന്യൂസ് പോര്‍ട്ടലിനോട് പറഞ്ഞു. ‘എന്‍ജിഒകളുമായി സഹകരിച്ച് സമൂഹത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ധാരാളമായി ചെയ്യാറുണ്ട്. ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ’- അവര്‍ പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇതേക്കുറിച്ച് വാര്‍ത്ത നല്‍കിയതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. ഏജന്‍സിയുടെ ട്വീറ്റിന് മൂന്നു മണിക്കൂര്‍ പ്രായമായപ്പോഴേക്ക് ആയിരക്കണക്കിന് കമന്റുകളാണ് വന്നത്. മിക്ക കമന്റുകളും റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ അധിക്ഷേപിച്ചുള്ളതായിരുന്നു. പലരും ഹോട്ടല്‍ ബഹിഷ്‌കരിക്കണമെന്ന് വരെ ആഹ്വാനം ചെയ്തു- സെഹ്ഗാള്‍ പറയുന്നു.

ഭക്ഷണത്തിന് മതമില്ല എന്ന തത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് ആരംഭിച്ചത്. ഇത് വീണ്ടും ചെയ്യും. കാരണം ആവശ്യക്കാര്‍ക്ക് എത്തിക്കുക എന്ന നല്ല കാര്യമാണ് ചെയ്യുന്നത്. അടുത്ത തവണ മാധ്യമ ശ്രദ്ധ വേണ്ട എന്നാഗ്രഹിക്കുന്നു. ആവശ്യക്കാര്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനാണോ പ്രശ്‌നം? – അദ്ദേഹം ചോദിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഐഎസ്ആര്‍ഒ-നാസ സംയുക്ത ഉപഗ്രഹം ‘നിസാര്‍’ ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും

രണ്ട് ബഹിരാകാശ ഏജന്‍സികള്‍ തമ്മിലുള്ള ഒരു പതിറ്റാണ്ട് നീണ്ട സഹകരണവും 1.5 ബില്യണ്‍ ഡോളറിന്റെ സംയുക്ത നിക്ഷേപവും അടയാളപ്പെടുത്തുന്ന ഏറ്റവും നൂതനമായ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളിലൊന്നാണ് നിസാര്‍.

Published

on

ഐഎസ്ആര്‍ഒ നാസയുമായി സഹകരിച്ച്, നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (നിസാര്‍) ഉപഗ്രഹം ഇന്ന് വൈകിട്ട് 5:40 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കും. രണ്ട് ബഹിരാകാശ ഏജന്‍സികള്‍ തമ്മിലുള്ള ഒരു പതിറ്റാണ്ട് നീണ്ട സഹകരണവും 1.5 ബില്യണ്‍ ഡോളറിന്റെ സംയുക്ത നിക്ഷേപവും അടയാളപ്പെടുത്തുന്ന ഏറ്റവും നൂതനമായ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളിലൊന്നാണ് നിസാര്‍. ഈ ഉയര്‍ന്ന റെസല്യൂഷന്‍ റഡാര്‍ ഇമേജിംഗ് ഉപഗ്രഹം GSLV-F16 റോക്കറ്റില്‍ വിക്ഷേപിക്കും-സോണ്‍-സിന്‍ക്രണസ് പോളാര്‍ ഭ്രമണപഥത്തിലേക്ക് ഒരു ഉപഗ്രഹം തിരുകാന്‍ ഐഎസ്ആര്‍ഒ ആദ്യമായി ഒരു GSLV വിന്യസിക്കുന്നു, ഇത് സാധാരണയായി പിഎസ്എല്‍വി കൈകാര്യം ചെയ്യുന്നു.
2,392 കിലോഗ്രാം ഭാരമുള്ള നിസാര്‍ ഉപഗ്രഹം ഓരോ 97 മിനിറ്റിലും ഭൂമിയെ പരിക്രമണം ചെയ്യുകയും ഭൂമിയുടെ കര ഉപരിതലങ്ങള്‍, മഞ്ഞുപാളികള്‍, സമുദ്രത്തിന്റെ ഭാഗങ്ങള്‍ എന്നിവയില്‍ ഓരോ 12 ദിവസത്തിലും നിര്‍ണായക വിവരങ്ങള്‍ നല്‍കുകയും ചെയ്യും. അഞ്ച് വര്‍ഷമാണ് ദൗത്യത്തിന്റെ പ്രതീക്ഷിത ആയുസ്സ്.
X-ലെ ഒരു പോസ്റ്റില്‍ (മുമ്പ് ട്വിറ്റര്‍), ISRO സ്ഥിരീകരിച്ചു, ‘GSLV-F16 & NISAR വിക്ഷേപണ ദിവസം എത്തിയിരിക്കുന്നു. GSLV-F16 പാഡില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. NISAR തയ്യാറാണ്. ഇന്ന് ലിഫ്റ്റ് ഓഫ്.’
ഇന്ത്യയുടെ ബഹിരാകാശ നയതന്ത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഈ ദൗത്യത്തെ അഭിനന്ദിച്ച കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് ഇതിനെ ‘ലോകവുമായുള്ള ശാസ്ത്രീയ ഹാന്‍ഡ്ഷേക്ക്’ എന്ന് വിശേഷിപ്പിച്ചു. ആഗോള ഭൗമ നിരീക്ഷണത്തിലും ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണത്തിലും നിസാറിന്റെ തന്ത്രപരമായ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘ഇത് വെറുമൊരു ഉപഗ്രഹ വിക്ഷേപണം മാത്രമല്ല – ശാസ്ത്രത്തിനും ആഗോള ക്ഷേമത്തിനും വേണ്ടി പ്രതിജ്ഞാബദ്ധരായ രണ്ട് ജനാധിപത്യങ്ങള്‍ക്ക് ഒരുമിച്ച് എന്ത് നേടാനാകുമെന്ന് ഇത് പ്രതീകപ്പെടുത്തുന്നു,’ സിംഗ് പറഞ്ഞു. ‘നിസാറിന്റെ ഡാറ്റ ദുരന്തനിവാരണം, കൃഷി, കാലാവസ്ഥാ നിരീക്ഷണം എന്നിവയിലും മറ്റും ഇന്ത്യയ്ക്കും യുഎസിനും മാത്രമല്ല, ലോകമെമ്പാടും സേവനം നല്‍കും.’
SweepSAR എന്ന നോവല്‍ ടെക്‌നിക് ഉപയോഗിച്ച് ഉയര്‍ന്ന റെസല്യൂഷനും വൈഡ്-സ്വാത്ത് ഇമേജറിയും പകര്‍ത്താന്‍ അനുവദിക്കുന്ന ആദ്യ-ഓഫ്-ഓഫ്-ഡുവല്‍-ഫ്രീക്വന്‍സി സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ (എല്‍-ബാന്‍ഡ്, എസ്-ബാന്‍ഡ്) NISAR-ല്‍ സജ്ജീകരിച്ചിരിക്കുന്നു. ഭൂകമ്പങ്ങള്‍, മണ്ണിടിച്ചില്‍, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, സുനാമികള്‍ തുടങ്ങിയ പ്രകൃതിദത്ത അപകടങ്ങള്‍ നിരീക്ഷിക്കാനും പരിസ്ഥിതി വ്യവസ്ഥയിലെ മാറ്റങ്ങളും ഭൂമിയുടെ രൂപഭേദവും വിലയിരുത്താനും ഇത് സഹായിക്കും.

ഭ്രമണപഥത്തിലെ പ്രാരംഭ 90 ദിവസങ്ങളില്‍, ഉപഗ്രഹം ഇന്‍-ഓര്‍ബിറ്റ് ചെക്ക്ഔട്ട് (ഐഒസി) നടപടിക്രമങ്ങള്‍ക്ക് വിധേയമായി പൂര്‍ണ്ണ തോതിലുള്ള ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കും.

തുറന്ന ശാസ്ത്രത്തോടുള്ള പ്രതിബദ്ധതയാണ് നിസാറിന്റെ നിര്‍വചിക്കുന്ന സവിശേഷത. ശേഖരിച്ച എല്ലാ ഡാറ്റയും നിരീക്ഷണത്തിന്റെ 24-48 മണിക്കൂറിനുള്ളില്‍ സൗജന്യമായി ലഭ്യമാക്കും, അടിയന്തര ഘട്ടങ്ങളില്‍ തത്സമയ ആക്സസ് ലഭിക്കും. ഇത് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, ദുരന്ത നിവാരണ അധികാരികള്‍ എന്നിവരെ ശാക്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു-പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളില്‍ വിപുലമായ ഭൗമ നിരീക്ഷണ സംവിധാനങ്ങള്‍ ലഭ്യമല്ല.
അതിന്റെ സമാരംഭത്തോടെ, NISAR പ്രതിനിധീകരിക്കുന്നത് സാങ്കേതിക പുരോഗതി മാത്രമല്ല, സുസ്ഥിരത, പ്രതിരോധം, പങ്കിട്ട പുരോഗതി എന്നിവയ്ക്കായി ശാസ്ത്രത്തെ പ്രയോജനപ്പെടുത്തുന്നതിനുള്ള ആഗോള പ്രതിബദ്ധതയാണ്.

Continue Reading

india

ആസാമിലെ കുടിയൊഴിപ്പിക്കല്‍: അധികൃതര്‍ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനം: സമദാനി

നിരവധി ബംഗാളി മുസ്‌ലിംകളെ വഴിയാധാരമാക്കിക്കൊണ്ട് ആസാമില്‍ നടന്ന ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലിമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Published

on

ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും അവരുടെ വാസസ്ഥാനങ്ങള്‍ തകര്‍ത്തുകൊണ്ടും ആസാമില്‍ നടന്ന സംഭവവികാസങ്ങള്‍ അധികൃതര്‍ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ പറഞ്ഞു. അവിടെ പാര്‍ക്കുന്ന ജനങ്ങളെ രാജ്യമില്ലാത്തവരും വോട്ടവകാശം ഇല്ലാത്തവരുമാക്കി മാറ്റാന്‍ ഉദ്ദേശിച്ചുള്ള ഈ നടപടി ഏറെ അധിക്ഷേപാര്‍ഹമാണ്. അവര്‍ക്ക് ഭരണഘടനാപരമായ നീതി ഉറപ്പുവരുത്തിക്കൊണ്ട് അടിയന്തിരമായ പുനരധിവാസവും ദുരിതാശ്വാസ സഹായങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്ന് 377-ാം വകുപ്പ് പ്രകാരമുള്ള ഉപക്ഷേപത്തിലൂടെ വിഷയമുന്നയിച്ചുകൊണ്ട് സമദാനി ആവശ്യപ്പെട്ടു.

ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനോ അവരുടെ പ്രയാസങ്ങളില്‍ ആശ്വാസം നല്‍കാനോ ഒരു നടപടിയുമെടുക്കാതെയാണ് ഇത്രയേറെ കുടുംബങ്ങളുടെ പാര്‍പ്പിടങ്ങള്‍ ഒറ്റയടിക്ക് തകര്‍ത്തുകളഞ്ഞത്. പകരം വാസസ്ഥാനങ്ങള്‍ക്കോ ദുരിതാശ്വാസത്തിനോ നഷ്ടപരിഹാരത്തിനോ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെയായിരുന്നു ഇത്. മസ്ജിദ് കെട്ടിടങ്ങളും സ്‌കൂളുകളുമെല്ലാം തകര്‍ത്ത് നിരപ്പാക്കി. കനത്ത മഴക്കിടയിലും ഈ നടപടി തുടര്‍ന്നു. ഇതിലൂടെ അവരുടെ ജീവിതങ്ങള്‍ പിഴുതെറിയപ്പെടുകയും അഭിമാനം തകര്‍ക്കപ്പെടുകയുമാണ് ചെയ്തതെന്ന് സമദാനി കുറ്റപ്പെടുത്തി. ബംഗാളി മുസ്ലിം കുടുംബങ്ങളെ പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ നടപടിയെന്നത് കൂടുതല്‍ ആശങ്കാജനകമാണ്. വര്‍ഷങ്ങളായി ബന്ധപ്പെട്ട രേഖകളോടെ അവിടെ പാര്‍ത്തുവരുന്നവരാണവര്‍.

സുപ്രീംകോടതി നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി ലംഘിച്ചുകൊണ്ടാണ് ആസാമിലെ ഈ ഒഴിപ്പിക്കലും തകര്‍ക്കലും നടന്നത്. കുടിയൊഴിപ്പിക്കുന്ന പ്രക്രിയക്ക് മുന്‍കൂട്ടിയുള്ള ഷോക്കോസ് നോട്ടീസും പതിനഞ്ച് ദിവസത്തെ പ്രതികരണജാലകവും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുണ്ട്. എന്നാല്‍ ഒന്നോ രണ്ടോ നോട്ടീസ് മാത്രം നല്‍കി ബന്ധപ്പെട്ടവരുടെ പരാതി കേള്‍ക്കാനോ മറ്റു നടപടികള്‍ക്കോ ഒന്നും അവസരമൊരുക്കാതെ ഒഴിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ക്ക് പുനരധിവാസവും ഭരണഘടനാപരമായ നീതിയും ഉറപ്പുവരുത്താനാവശ്യപ്പെട്ടുകൊണ്ടും സുപ്രീംകോടതി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

പാവപ്പെട്ട മനുഷ്യരുടെ കൈവശമുള്ളതെല്ലാം ഒറ്റരാത്രികൊണ്ട് ഇടിച്ചുനിരപ്പാകുന്നത് ഭരണമല്ലെന്ന് പറഞ്ഞ സമദാനി ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടികളെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

india

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല, ജയിലില്‍ തുടരും; കേസ് എന്‍ഐഎ കോടതിയിലേക്ക്

പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു.

Published

on

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഇതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും.

മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയാണെന്ന് പൊലീസ് വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് കുറ്റം ആരോപിക്കപ്പെട്ടതിനാല്‍ കേസ്.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണക്കുന്നതിനിടെ സെഷന്‍സ് കോടതിക്ക് സമീപം ബജ് റംഗദള്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടി. ജാമ്യഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

Continue Reading

Trending