india
ഞങ്ങളല്ല, ഡല്‍ഹി പൊലീസാണ് വഴിയടച്ചത്; ഷാഹീന്‍ബാഗ് പ്രതിഷേധക്കാര്‍
പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഡല്‍ഹി പൊലീസ് മനഃപൂര്‍വ്വം വഴിയടക്കുകയായിരുന്നു എന്ന് ഷാഹിന്‍ബാഗ് പ്രതിഷേധത്തിന്റെ മുഖമായ 82കാരി ബില്‍ക്കീസ് ദാദി പറഞ്ഞു.

ന്യൂഡല്‍ഹി: ഷാഹീന്‍ബാഗില്‍ വഴി മുടക്കിയ പ്രതിഷേധം നടന്നുവെന്ന സുപ്രിം കോടതി പരാമര്‍ശത്തിനെതിരെ പ്രതിഷേധക്കാര്‍. തങ്ങള്‍ ആരുടെയും വഴിയടച്ചില്ല എന്നും ഡല്‍ഹി പൊലീസാണ് റോഡുകള്‍ ബ്ലോക്കു ചെയ്തത് എന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൊതുവഴികള്‍ ബ്ലോക് ചെയ്തുള്ള സമരങ്ങള്‍ക്കെതിരെ സുപ്രിംകോടതി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധക്കാരുടെ വിശദീകരണം.
‘ഞങ്ങള്‍ ഭരണഘടന സംരക്ഷിക്കാനാണ് ഇരുന്നത്. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകാത്തതു കൊണ്ടാണ് പ്രതിഷേധം നീണ്ടു പോയത്. തൊണ്ണൂറ്റിയഞ്ചു വയസ്സുള്ള മുത്തശ്ശി മുതല്‍ 20 ദിവസം പ്രായമുള്ള കൈക്കുഞ്ഞു വരെ, എല്ലാവരും രണ്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ വരെ പ്രതിഷേധമിരുന്നു. ആരും ഞങ്ങളെ കേട്ടില്ല’ – പ്രതിഷേധക്കാരില്‍ ഒരാളായ കനിസ് പറഞ്ഞു.
പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി ഡല്‍ഹി പൊലീസ് മനഃപൂര്‍വ്വം വഴിയടക്കുകയായിരുന്നു എന്ന് ഷാഹിന്‍ബാഗ് പ്രതിഷേധത്തിന്റെ മുഖമായ 82കാരി ബില്‍ക്കീസ് ദാദി പറഞ്ഞു.
‘ഞങ്ങള്‍ റോഡിന്റെ ഒരുഭാഗത്ത് ഇരിക്കുകയായിരുന്നു. മറുഭാഗം ഡല്‍ഹി പൊലീസ് അനാവശ്യമായി മനഃപൂര്‍വ്വം ബ്ലോക്ക് ചെയ്യുകയായിരുന്നു. സ്‌കൂള്‍ വാനുകള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് സഞ്ചരിക്കാന്‍ ഞങ്ങള്‍ സൗകര്യമൊരുക്കിയിരുന്നു- ബില്‍ക്കീസ് ദാദി വ്യക്തമാക്കി.
പിന്നെ ഞങ്ങള്‍ എവിടെപ്പോയി ശബ്ദമുയര്‍ത്തണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത സര്‍വരി ദാദി ചോദിച്ചു. ഞങ്ങളുടെ വികാരം ഉപോയഗിച്ച് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാനായിരുന്നു സര്‍ക്കാറിന്റെ ശ്രമമെന്ന് മറ്റൊരു പ്രതിഷേധക്കാരി ഹെന പറഞ്ഞു.
india
മംഗലാപുരത്ത് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു, ഒപ്പം വെട്ടേറ്റ സുഹൃത്ത് ഗുരുതരാവസ്ഥയിൽ
കൊല്ലപ്പെട്ട ഇംതിയാസ് പള്ളിക്കമ്മറ്റി സെക്രട്ടറി

ദക്ഷിണ കന്നടയിൽ അജ്ഞാതർ മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്നു. ബന്ത്വാൾ താലൂക്കിലെ കംബോഡിയിലാണ് സംഭവം നടന്നത്. അക്രമത്തിൽ പ്രാദേശിക പള്ളിക്കമ്മറ്റി സെക്രെട്ടറിയും സജീവ സുന്നി സംഘടനാ പ്രവർത്തകനും കൂടിയായ ഇംതിയാസ് കൊല്ലപ്പെടുകയും സുഹൃത്തായ റഹീമിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
ചൊവ്വാഴ്ച്ച വൈകീട്ടാണ് തന്റെ പിക്കപ്പിന് സമീപം ജോലി ചെയ്യുകയായിരുന്ന റഹീമിനെയും ഇംതിയാസിനേയും വാളുകളുമായി വന്ന അക്രമി സംഘം വെട്ടുകയായിരുന്നു.
ആഴ്ച്ചകൾക്ക് മുമ്പ് മുൻ ബജ്‌രംഗ്ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതുമായി പുതിയ സംഭവത്തിന് ബന്ധമുണ്ടോയെന്ന് അഭ്യുഹങ്ങളുടെങ്കിലും പോലീസ് ഒന്നും സ്ഥിതീകരിച്ചിട്ടില്ല.
മനസികാസ്വാസ്ഥ്യമുള്ള മലയാളിയായ അഷ്‌റഫ് എന്ന മുസ്‌ലിം യുവാവിനെ ബജ്‌രംഗ്ദൾ പ്രവർത്തകർ അടങ്ങുന്ന സംഘം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന് വ്യാജാരോപണം ഉന്നയിച്ച് തല്ലിക്കൊന്നതിന് പിന്നാലെയായിരുന്നു സുഹാസ് ഷെട്ടിയുടെ കൊലപാതകം അരങ്ങേറിയത്.
india
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.

മഹാരാഷ്ട്രയിലെ പൂനെയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യുന്നത്.
പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.
എന്നാല്‍ ബോംബെ ഹൈകോടതി രൂക്ഷ വിമര്‍ശനമാണ് ഇന്ന് കേസില്‍ വിധിയില്‍ ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്‍ പിന്‍വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.
ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായതില്‍ ”നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്” എന്നാണ് കോടതി വിമര്‍ശനം.
”ദേശീയ താല്പര്യം” എന്ന് മറുപടി പറഞ്ഞ കോളേജിനോട് ”എന്ത് ദേശീയ താല്പര്യം” എന്നാണ് കോടതി ചോദിച്ചത്.
india
വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.
ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
-
News2 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
പ്ലസ് വണ്‍ അപേക്ഷ വിവരങ്ങള്‍ തിരുത്താന്‍ അവസരം
-
kerala3 days ago
കൊച്ചി കപ്പല്‍ അപകടം; സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു
-
kerala3 days ago
കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍