Connect with us

india

മധ്യപ്രദേശ് ബി.ജെ.പിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക്; കാരണം സിന്ധ്യയുടെ ടീമെന്ന് കുറ്റപ്പെടുത്തല്‍

കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമര്‍ തുടങ്ങിയ നേതാക്കളുടെ തട്ടകമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ നേതാക്കളാണ് ബി.ജെ.പി വിട്ടത്

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശ് ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക്. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമര്‍ തുടങ്ങിയ നേതാക്കളുടെ തട്ടകമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ നേതാക്കളാണ് ബി.ജെ.പി വിട്ടത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ടീമിനെയാണ് പുറത്തുപോയവര്‍ കുറ്റപ്പെടുത്തുന്നത്.

ഈ ആഴ്ച ബി.ജെ.പിയുടെ 2 പ്രധാനപ്പെട്ട നേതാക്കള്‍ രാജിവെച്ചു. രണ്ട് തവണ എം.എല്‍.എയായ ഗിരിജ ശങ്കര്‍ ശര്‍മ വെള്ളിയാഴ്ചയാണ് ബി.ജെ.പി വിട്ടത്. പതിറ്റാണ്ടുകളായി ഗിരിജ ശങ്കര്‍ ശര്‍മയുടെ കുടുംബത്തിന് ബി.ജെ.പിയുമായി ബന്ധമുണ്ട്. ഇറ്റാര്‍സി എന്നറിയപ്പെട്ടിരുന്ന ഹൊസംഗബാദ് നിയമസഭാ സീറ്റില്‍ 1990 മുതല്‍ തുടര്‍ച്ചയായി 7 തവണ വിജയിച്ചത് ഗിരിജ ശങ്കര്‍ ശര്‍മയുടെ കുടുംബാംഗങ്ങളാണ്. പുതിയ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ശേഷം മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി അവഗണിക്കുകയാണെന്ന് ശര്‍മ ആരോപിച്ചു. നിലവിലെ സര്‍ക്കാരിന്റെ തിരിച്ചുവരവില്‍ ജനങ്ങള്‍ക്ക് വലിയ താല്‍പ്പര്യമില്ല. അതിനാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി തന്റെ മണ്ഡലത്തില്‍ വിജയിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോലാറസ് മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ വീരേന്ദ്ര രഘുവംശിയും ബി.ജെ.പി വിട്ടു. അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. സിന്ധ്യയുമായി അടുപ്പമുള്ള നേതാക്കള്‍ അഴിമതിക്കാരാണെന്നും അവര്‍ ബി.ജെ.പി പ്രവര്‍ത്തകരെ ദ്രോഹിക്കുകയാണെന്നും ആരോപിച്ചാണ് രാജി. 2003ല്‍ ആദ്യമായി എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ വീരേന്ദ്ര രഘുവംശി കോണ്‍ഗ്രസിനൊപ്പമായിരുന്നു. 2013ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം 2018ല്‍ കോലാറസില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി വിജയിച്ചു.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്തുമാത്രം സമ്മര്‍ദ്ദത്തിലാണെന്ന് ദൈവത്തിന് മാത്രമേ അറിയൂ. മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകരെയും നേതാക്കളെയും സിന്ധ്യയുടെ ടീം തുടര്‍ച്ചയായി ഉപദ്രവിക്കുമ്പോള്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല’- വീരേന്ദ്ര രഘുവംശി പറഞ്ഞു. വിന്ധ്യ മേഖലയില്‍ നിന്നുള്ള രണ്ട് ബി.ജെ.പി എംഎല്‍എമാരും മഹാകൗശല്‍, ബുന്ദേല്‍ഖണ്ഡ് മേഖലകളില്‍ നിന്നുള്ള ഓരോ എം.എല്‍.എമാരും രാജിക്കൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആളുകള്‍ വരും പോകും, ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നാണ് രാജിയെക്കുറിച്ചുള്ള സിന്ധ്യയുടെ പ്രതികരണം. 2020ലാണ് 22 എം.എല്‍.എമാരുമായി സിന്ധ്യ ബി.ജെ.പി ക്യാമ്പിലെത്തിയത്. ഇതോടെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണു.
കഴിഞ്ഞ 3 മാസത്തിനിടെ നിരവധി ബി.ജെ.പി നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനും മുന്‍ മന്ത്രിയുമായ ദീപക് ജോഷി, മുന്‍ എം.എല്‍.എ രാധേലാല്‍ ബാഗേല്‍, മുന്‍ എം.എല്‍.എ കന്‍വര്‍ ധ്രുവ് പ്രതാപ് സിങ് തുടങ്ങിയവരാണ് രാജിവെച്ച ബി.ജെ.പി നേതാക്കള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി ; നടപടിക്കായി നിയമ മന്ത്രാലയം പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി

മുന്‍ പാട്‌ന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാറാണ് ഡി വൈ ചന്ദ്രചൂഡിനെതിരെ പരാതി നല്‍കിയത്.

Published

on

സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികള്‍ക്കായി നിയമ മന്ത്രാലയം പേഴ്‌സണല്‍ കാര്യമന്ത്രാലയത്തിന് കൈമാറി. മുന്‍ പാട്‌ന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാറാണ് ഡി വൈ ചന്ദ്രചൂഡിനെതിരെ പരാതി നല്‍കിയത്.

സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ജാമ്യം നല്‍കിയതില്‍ വഴിവിട്ട ഇടപെടല്‍ ഉണ്ടായെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സിബിഐ അന്വേഷണമാവശ്യപ്പെട്ടായിരുന്നു പരാതി. നവംബറില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായാണ് തുടര്‍ നടപടികള്‍ ആരംഭിച്ചത്.

2016 മെയ് 13 നായിരുന്നു ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേല്‍ക്കുന്നത്. അതിനുമുമ്പ് രണ്ട് വര്‍ഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാര്‍ച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്.

1998 മുതല്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

 

Continue Reading

india

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍.

Published

on

കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി.

പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

 

Continue Reading

india

അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളില്‍ 50% ഇന്ത്യന്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്

14% ചൈനയില്‍ നിന്നുമാണ്.

Published

on

അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്‍ (AILA) പുറത്തിറക്കിയ പോളിസി ബ്രീഫ് പ്രകാരം, അടുത്ത മാസങ്ങളില്‍ വിസ റദ്ദാക്കലോ അവരുടെ SEVIS (സ്റ്റുഡന്റ് ആന്‍ഡ് എക്സ്ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) റെക്കോര്‍ഡുകളുടെ ടെര്‍മിനേഷനോ അനുഭവിച്ച യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ എല്ലാ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളില്‍ പകുതിയും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. 14% ചൈനയില്‍ നിന്നുമാണ്. ദക്ഷിണ കൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടുന്ന മറ്റ് ആഘാത രാജ്യങ്ങള്‍.

നയ സംക്ഷിപ്ത പ്രകാരം, വിദ്യാര്‍ത്ഥി വിസ ഉടമകളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ സ്‌ക്രീന്‍ ചെയ്യാന്‍ AI ടൂളുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ‘ക്യാച്ച് ആന്‍ഡ് റിവോക്ക്’ എന്ന് വിളിക്കപ്പെടുന്ന യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് (DOS), ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) എന്നിവയുടെ പുതിയ സംരംഭത്തിന്റെ ഭാഗമായാണ് വിസ അടിച്ചമര്‍ത്തലുകള്‍ കാണപ്പെടുന്നത്.

ഓപ്പണ്‍ ഡോര്‍സ് ഡാറ്റ പ്രകാരം 2023-24 അധ്യയന വര്‍ഷത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കൂട്ടം ഇന്ത്യക്കാരാണ്. മൊത്തം 11,26,690 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളില്‍ 3,31,602 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ് – മൊത്തം 29%. 2.77 ലക്ഷം വിദ്യാര്‍ത്ഥികളുമായി ചൈനയാണ് തൊട്ടുപിന്നില്‍.

‘വിദ്യാര്‍ത്ഥികളില്‍ പലരും ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗില്‍ (OPT) ഉണ്ടായിരുന്നു, ഇതിനകം ബിരുദം നേടി യുഎസില്‍ ജോലി ചെയ്തിട്ടുണ്ട്,’ സംക്ഷിപ്തത്തില്‍ പറയുന്നു. ഈ വിദ്യാര്‍ത്ഥികള്‍ പ്രത്യേകിച്ചും ദുര്‍ബലരാണ്, കാരണം അവരുടെ SEVIS റെക്കോര്‍ഡ് അവസാനിപ്പിച്ചതിന് ശേഷം അവര്‍ക്ക് ഉടന്‍ ജോലി പുനരാരംഭിക്കാന്‍ കഴിയില്ല, കൂടാതെ ഒരു വിദ്യാര്‍ത്ഥി ബിരുദം നേടിക്കഴിഞ്ഞാല്‍ വീണ്ടും നിയമനം കൂടുതല്‍ സങ്കീര്‍ണ്ണമാകും.

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ICE) 2025 ജനുവരി 20 മുതല്‍ 4,736 SEVIS റെക്കോര്‍ഡുകള്‍ അവസാനിപ്പിച്ചിട്ടുണ്ട്, ഇതില്‍ ഭൂരിഭാഗവും F-1 വിസയിലുള്ള വിദ്യാര്‍ത്ഥികളുടേതാണ്. പ്രാഥമികമായി കോണ്‍സുലേറ്റുകളില്‍ നിന്നുള്ള ഇമെയില്‍ വഴി 57% വിദ്യാര്‍ത്ഥികള്‍ക്ക് വിസ അസാധുവാക്കല്‍ നോട്ടീസ് ലഭിച്ചു.

യുഎസില്‍ ഇന്ത്യന്‍ സ്റ്റുഡന്റ് വിസ റദ്ദാക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

AILA യുടെ X-നെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് എഴുതി: ”അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്‍ ഇന്നലെ പുറത്തിറക്കിയ പത്രപ്രസ്താവന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. സംഘടന ഇതുവരെ ശേഖരിച്ച 327 സ്റ്റുഡന്റ് വിസകളില്‍ 50% ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. റദ്ദാക്കലിന്റെ കാരണങ്ങള്‍ പൊരുത്തക്കേടും വ്യക്തതയില്ലാത്തതുമാണ്.

 

Continue Reading

Trending