Connect with us

india

ദീപികയുടെ മാനേജര്‍ കരിഷ്മ ഒളിവില്‍; സമന്‍സ് വീട്ടില്‍ ഏല്‍പിച്ചു

കരിഷ്മയുടെ ഫ്‌ലാറ്റിലെത്തി അമ്മയുടെ പക്കല്‍ പുതിയ സമന്‍സ് ഏല്‍പിക്കുകയായിരുന്നു. കരിഷ്മ ജോലി ചെയ്യുന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘ക്വാനി’ലെ ജീവനക്കാര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്

Published

on

മുംബൈ: ബോളിവുഡ് ലഹരിക്കേസില്‍ നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) വീണ്ടും സമന്‍സ് അയച്ചു. അന്വേഷണത്തിനു ഹാജരാകാത്ത കരിഷ്മയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് എന്‍സിബി നോട്ടീസ് നല്‍കിയത്.

കരിഷ്മയുടെ ഫ്‌ലാറ്റിലെത്തി അമ്മയുടെ പക്കല്‍ പുതിയ സമന്‍സ് ഏല്‍പിക്കുകയായിരുന്നു. കരിഷ്മ ജോലി ചെയ്യുന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘ക്വാനി’ലെ ജീവനക്കാര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്.

കമ്പനിയുടെ ഉടമസ്ഥ പങ്കാളിയായ ധ്രുവ് ചിത്‌ഗോപേക്കര്‍, ‘ക്വാന്‍’ ജീവനക്കാരിയും സുശാന്തിന്റെ മുന്‍ മാനേജരുമായ ജയ സാഹ എന്നിവരെയും കരിഷ്മയെയും നേരത്തെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബി.ജെ.പി നേതാക്കളുടെ കേസിനെക്കുറിച്ച് പോസ്റ്റിട്ടു; അസം കോണ്‍ഗ്രസ് വക്താവ് അറസ്റ്റില്‍

Published

on

മൂന്ന് ബി.ജെ.പി നേതാക്കൾക്കെതിരായ കേസിന്‍റെ ഗതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് അസം കോൺഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തു. റീതം സിങ് ആണ് ശനിയാഴ്ച അറസ്റ്റിലായത്.

മാർച്ച് 13 നാണ് റീതം സിങ് അറസ്റ്റിന് കാരണമായ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. 2021-ൽ ധേമാജി ജില്ലയിൽ നടന്ന ഒരു ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടവരെക്കുറിച്ചുള്ള വാർത്ത ഷെയർ ചെയ്ത റീതം, ബിജെപി നേതാക്കളായ മനാബ് ദേക, അസം ബി.ജെ.പി മുൻ മേധാവി ഭാബേഷ് കലിത, മുൻ മന്ത്രി രാജൻ ഗൊഹെയ്ൻ എന്നിവരെ തന്‍റെ പോസ്റ്റിൽ ബലാത്സംഗക്കേസ് പ്രതികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. അസം ബി.ജെ.പിയെ ടാഗ് ചെയ്ത്, നിയമം എല്ലാവർക്കും തുല്യമാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

മാനബ് ദേകയുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലാഖിംപൂർ പൊലീസ് ഗുവാഹതിയിലെ വീട്ടിലെത്തിയാണ് റീതത്തെ അറസ്റ്റ് ചെയ്തത്. വാറന്‍റോ നോട്ടീസോ തനിക്ക് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യം അറസ്റ്റിന് വഴങ്ങാൻ റീതം സിങ് വിസമ്മതിച്ചു.

അറസ്റ്റിനെതിരെ വൻപ്രതിഷേധമുയർത്തിയിരിക്കുകയാണ് കോൺഗ്രസ്. തങ്ങളുടെ വക്താവിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമെന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. അമിത് ഷാ അസമിൽ സന്ദർശനത്തിനെത്തിയ ദിവസമാണ് കോൺഗ്രസ് വക്താവിനെ അറസ്റ്റ് ചെയ്തതെന്നും വലിച്ചിഴച്ചാണ് റീതം സിങ്ങിനെ പൊലീസ് കൊണ്ടുപോയതെന്നും ഗൗരവ് ഗൊഗോയ് വിമർശിച്ചു.

Continue Reading

india

സർക്കാർ ടെൻഡറുകളിൽ മുസ്‌ലിം കരാറുകാർക്ക് സംവരണം: സിദ്ധരാമയ്യ സർക്കാറിനെതിരെ എതിർപ്പുമായി ബിജെപി

മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിതെന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണമടക്കം ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു

Published

on

ബെം​ഗളൂരു: മുസ്‌ലിം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) നിയമത്തിലെ ഭേദഗതികൾക്ക് സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച അംഗീകാരം നൽകി. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്‌ലിം
കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനിച്ചത്.

മാർച്ച് 7 ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി-II ബിയിൽ ഉൾപ്പെട്ട സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു.

തീരുമാനത്തിനെതിരെ ബിജെപി രം​ഗത്തെത്തി. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ രാഹുൽ ഗാന്ധി സ്വാധീനിച്ചുവെന്നും ബിജെപിയുടെ വാദം. കർണാടക സർക്കാർ മുസ്‌ലിംകള്‍ക്കുള്ള 4% സംവരണം രാഹുൽ ഗാന്ധിയുടെ പൂർണ്ണ രക്ഷാകർതൃത്വത്തോടെയാണ് പാസാക്കിയതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയം കർണാടകയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യവ്യാപകമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിതെന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണമടക്കം ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു.

Continue Reading

india

പഠനത്തിൽ മോശമായതിന് രണ്ട് ആൺമക്കളെ ബക്കറ്റിൽ മുക്കിക്കൊന്ന് പിതാവ് ജീവനൊടുക്കി

പഠനത്തിൽ മികവ് പുലർത്തിയില്ലെങ്കിൽ ഈ മത്സരലോകത്ത് മക്കൾ പരാജയപ്പെടുമെന്ന ഭയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു

Published

on

അമരാവതി: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിലെ തൊഴിലാളിയായ 37 കാരനാണു മക്കളെ വെള്ളത്തിൽ മുക്കി കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആന്ധ്രാപ്രദേശിലെ കാക്കിനടയിലാണ് സംഭവം.

കുട്ടികളുടെ പഠന ഫലങ്ങളിൽ നിരാശനായ ഇയാൾ കുട്ടികളെ ബക്കറ്റ് വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. വീട്ടിലെത്തിയ ഭാര്യ ഇയാളെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ ബക്കറ്റിൽ മരിച്ച നിലയിലും കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പഠനത്തിൽ മികവ് പുലർത്തിയില്ലെങ്കിൽ ഈ മത്സരലോകത്ത് മക്കൾ പരാജയപ്പെടുമെന്ന ഭയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡ‍ോക്ടർമാർ‌ മരണം സ്ഥിരീകരിച്ചു. ഒളിവിൽ പോയ പിതാവിനെതിരെ മാതാവ് പൊലീസിൽ പരാതി നൽകി. ഒരു ദിവസത്തിനുശേഷം, പിതാവിന്റെ മൃതദേഹം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

Trending