Connect with us

kerala

പാലക്കാട്ടെ ബി.ജെ.പിയില്‍ കടുത്ത ഭിന്നത; സംസ്ഥാന ഭാരവാഹി ഉള്‍പ്പെടെ കൃഷ്ണകുമാറിന്റെ റോഡ് ഷോയില്‍ നിന്ന് വിട്ടുനിന്നു

കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ്റെ ഫ്ലക്സ് കത്തിച്ച സംഭവമുണ്ടായി.

Published

on

സ്ഥാനാർഥി പ്രചാരണം ആരംഭിച്ചിട്ടും ഭിന്നത തീരാതെ പാലക്കാട്ടെ ബിജെപി. സംസ്ഥാന ഭാരവാഹി ഉൾപ്പെടെ സി.കൃഷ്ണകുമാറിന്‍റെ റോഡ് ഷോയിൽ നിന്ന് വിട്ടു നിന്നു. ശോഭാ സുരേന്ദ്രൻ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗൺസിലർമാരും ഇന്നലെ നടന്ന റോഡ് ഷോയിൽ എത്തിയില്ല.

കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ്റെ ഫ്ലക്സ് കത്തിച്ച സംഭവമുണ്ടായി. പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ വെച്ച ഫ്ലക്സാണ് കത്തിച്ചത്. മണ്ഡലം കമ്മിറ്റി യോഗം ശോഭ പക്ഷം ബഹിഷ്കരിച്ചു. 70ലേറെ പേർ പങ്കെടുക്കേണ്ട യോഗത്തിന് 21 പേർ മാത്രമാണ് എത്തിയത്.

നഗരസഭ കൗൺസിലര്‍മാരിൽ ഭൂരിഭാഗം പേരും യോഗത്തിൽ പങ്കെടുത്തില്ല. തെരെഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി, ശോഭാ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോയിൽ പങ്കെടുക്കാൻ പുറത്ത് നിന്ന് ആളുകളെ എത്തിക്കണമെന്നും നിർദേശം നൽകി.

സി. കൃഷ്ണകുമാർ പക്ഷവും ശോഭാ സുരേന്ദ്രൻ പക്ഷവും കാലങ്ങളായി രണ്ടു ചേരികളായാണ് പാലക്കാട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

kerala

ചടങ്ങിന് മുമ്പ് പി പി ദിവ്യ ഫോണില്‍ വിളിച്ചിരുന്നു: കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍

എഡിഎമ്മിന്റെ മരണത്തിനു ശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ലെന്നും അരുണ്‍ പറഞ്ഞു.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. എന്നാല്‍ പരിപാടിക്ക് മുമ്പ് ദിവ്യയുടെ ഫോണ്‍ കോള്‍ തനിക്ക് വന്നിരുന്നെന്നും അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിശദീകരിച്ചിട്ടുണ്ടെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ വൈകീട്ട് പൊലീസ് തന്റെ ക്യാംപ് ഓഫീസില്‍ വെച്ച് മൊഴിയെടുത്തിരുന്നെന്നും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയ മൊഴി തന്നെയാണ് പൊലീസിനും നല്‍കിയതെന്നും കലക്ടര്‍ പറഞ്ഞു. കോള്‍ റെക്കോര്‍ഡ് അടക്കമുള്ള കാര്യങ്ങളും അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ടെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

എഡിഎമ്മിന്റെ മരണത്തിനു ശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ലെന്നും അരുണ്‍ പറഞ്ഞു. എന്നാല്‍ പരിപാടിക്ക് ശേഷം എഡിഎമ്മുമായി സംസാരിച്ചിരുന്നുവോയെന്ന ചോദ്യത്തിന്, അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി.

പെട്രോള്‍ പമ്പ് എന്‍ഒസിയുമായി ബന്ധപ്പെട്ട് പി പി ദിവ്യയുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. പെട്രോള്‍ പമ്പ് എന്‍ഒസിയുമായി ബന്ധപ്പെട്ട ഫയലിന്റെ സ്‌ക്രൂട്ടിനി മാത്രമാണ് താന്‍ നടത്തിയതെന്നും അത് അന്വേഷണമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അരുണ്‍ പറഞ്ഞു.

 

Continue Reading

kerala

സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന് വഴക്കു പറഞ്ഞു; പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ കേസ് റദ്ദാക്കി ഹൈക്കോടതി

സ്‌കൂളിന്റെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് പറഞ്ഞതെന്നും പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 ാം വകുപ്പ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു.

Published

on

സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന് വിദ്യാര്‍ത്ഥിനിയെ വഴക്കു പറഞ്ഞ് വീട്ടിലെക്ക് തിരിച്ചയച്ച പ്രിന്‍സിപ്പലിനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. സ്‌കൂളിന്റെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് പറഞ്ഞതെന്നും പ്രിന്‍സിപ്പലിനെതിരെ ചുമത്തിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 ാം വകുപ്പ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു.

2020ലാണ് തൃശൂരിലെ സ്‌കൂളില്‍ കേസിനാസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പരീക്ഷാഫലം അറിയുന്നതിനും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ വാങ്ങാനും സ്‌കൂളിലെത്തിയിരുന്നു. എന്നാല്‍ യൂണിഫോം ധരിക്കാത്തതിനെ കുറിച്ച് പ്രിന്‍സിപ്പല്‍ ചോദിക്കുകയും തുടര്‍ന്ന് യൂണിഫോം ധരിച്ച് വരാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനിയെ തിരിച്ച് അയക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രിന്‍സിപ്പലിന്റെ പെരുമാറ്റം വിദ്യാര്‍ത്ഥിനിക്ക് വിഷമമുണ്ടാക്കിയെന്നും പരാതിയിലുണ്ട്.

പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ മാതാവ് അതേ സ്‌കൂളിലെ അധ്യാപികയായിരുന്നു. എന്നാല്‍ പരീക്ഷാ നടത്തിപ്പ് ചുമതലയില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഈ അധ്യാപികക്ക് പ്രിന്‍സിപ്പല്‍ മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്നാണ് യൂണിഫോം ധരിക്കാത്തതിന് തിരികെ അയച്ചതില്‍ പരാതി ഉയര്‍ന്നതെന്നും പ്രിന്‍സിപ്പല്‍ കോടതിയില്‍ വാദിച്ചു. കേസ് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നും പ്രിന്‍സിപ്പല്‍ വാദിച്ചു.

 

Continue Reading

kerala

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; 58,400 രൂപ തന്നെ

ശനിയാഴ്ചയാണ് സ്വര്‍ണവില 58000 കടന്ന് റെക്കോര്‍ഡിട്ടത്.

Published

on

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടി പടിയായി വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണ വിയില്‍ ഇന്ന് മാറ്റമില്ല. സ്വര്‍ണ്ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന കാഴ്ചയായിരുന്നു ഇന്നലെ വരെ കണ്ടുകൊണ്ടിരുന്നത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7300 രൂപയാണ് വില. ശനിയാഴ്ചയാണ് സ്വര്‍ണവില 58000 കടന്ന് റെക്കോര്‍ഡിട്ടത്.

ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. എന്നാല്‍ ഒക്ടോബര്‍ പത്തിന് 56,200 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുകയായിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. 11 ദിവസത്തിനിടെ പവന് 2200 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

 

 

Continue Reading

Trending