kerala
തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നു; എൽഡിഎഫിൽ ഘടകകക്ഷികൾക്ക് അപമാനമെന്ന് വി.ഡി. സതീശന്‍
വ്യവസായ മന്ത്രി കേരളം വ്യവസായ സൗഹൃദമാണെന്നു പറയുന്നത് വാസ്തവത്തിൽ തെറ്റായ കണക്കുകള്‍ കൊണ്ടാ ണെന്ന് വി.ഡി. സതീശൻ ആരോപിച്ചു.

എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാലയ്ക്കുള്ള അനുമതി പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നു. ” മുൻപ് AKG സെന്‍ററിലാണ് സിപിഐക്കാരെ വിളിച്ച് വെല്ലുവിളിച്ചിരുന്നത്. ഇപ്പോള്‍, അവരുടെ ആസ്ഥാനത്തേക്കു പോയി അപമാനിച്ചു, ബ്രൂവറി തീരുമാനത്തില്‍ CPIയ്ക്കുള്ള പ്രാധാന്യം എല്ലാവർക്കും ബോധ്യമായി” എന്ന് സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ നടപടികൾ പാർട്ടിയ്ക്ക് നിർബന്ധിതമായാണ് CPI അംഗീകരിച്ചതെന്നും തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
“മലമ്പുഴയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. എന്നാൽ എത്ര വെള്ളം വേണമെന്ന് പോലും ഓയാസിസ് കമ്പനി വ്യക്തമാക്കിയിട്ടില്ല. സർക്കാരിനോടുള്ള അപേക്ഷയിലും ഈ വിവരങ്ങൾ വ്യക്തമല്ല,” അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനി അനധികൃതമായി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നുവെന്നും സർക്കാരിന്‍റെ മദ്യ മോഹത്താൽ ജനങ്ങളാണു തളരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വ്യവസായ മന്ത്രി കേരളം വ്യവസായ സൗഹൃദമാണെന്നു പറയുന്നത് വാസ്തവത്തിൽ തെറ്റായ കണക്കുകള്‍ കൊണ്ടാ ണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. “പെട്ടികടകളും ബാർബർ ഷോപ്പുകളും ഉൾപ്പെടെ സംരംഭ പട്ടികയിലുണ്ടെങ്കിൽ അതിനേക്കാൾ വലിയ വളർച്ചയുണ്ടെന്നു പറയുന്നതിൽ അർത്ഥമുണ്ടോ?” അദ്ദേഹം ചോദിച്ചു. “മാളുകളും ഓൺലൈൻ വ്യാപാരവും തകർച്ചയ്ക്ക് കാരണമാവുമ്പോൾ സർക്കാർ നിലപാട് എന്തെന്നും ഈ അവഗണന തുടരുകയാണെങ്കിൽ കോവിഡ് കാലത്ത് ചെറുവ്യാപാരികൾ നേരിട്ട ദുരിതം ആവർത്തിക്കപ്പെടുമെന്നും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.
“റാഗിംങ് കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് SFI ആണ്. എസ്എഫ്ഐ നടത്തുന്ന ക്രിമിനൽ അതിക്രമങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി കൊണ്ടാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം അവരെ പ്രകീർത്തിച്ചത് . രക്ഷാപ്രവർത്തനത്തിൻ്റെ മറ്റൊരു വ്യാഖ്യാനമാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം SFI വേദിയിൽ നടത്തിയത്” എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
kerala
മകളുടെ വിവാഹത്തലേന്ന് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി മാതാവ് മരിച്ചു
താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്.

മലപ്പുറം താനാളൂരില്‍ കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം സൈനബ ചായക്കൊപ്പം കപ്പ് കേക്ക് കഴിച്ചിരുന്നു.
ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് ചടങ്ങ് മാത്രം നടത്തി മറ്റു വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചു.
kerala
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു

പാലക്കാട് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വാളയാര്‍ കേസിലെ അഞ്ചാം പ്രതി അട്ടപ്പളളം പാമ്പാംപളളം കല്ലങ്കാട് സ്വദേശി അരുണ്‍ പ്രസാദിനെയാണ് (24) അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെയാണ് ഇയാള്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാര്‍ സംഭവസമയത്ത് ഇയാള്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലായിരുന്നു കേസ്.
kerala
മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.
പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.
കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്‍പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.
തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Video Stories3 days ago
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം