Connect with us

kerala

സമരം കടുപ്പിക്കാന്‍ തീരുമാനം; ഈ മാസം 20 മുതല്‍ ആശമാര്‍ നിരാഹാര സമരത്തിലേക്ക്

ആദ്യഘട്ടത്തില്‍ മൂന്ന് നേതാക്കള്‍ നിരാഹാര സമരമിരിക്കും

Published

on

ഈ മാസം 20 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കാന്‍ തീരുമാനിച്ച് ആശമാര്‍. ആശ ഹെല്‍ത്ത് വര്‍ക്കേസ് അസോസിയേഷന്‍ നേതാവ് വി.കെ സദാനന്ദനാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ മൂന്ന് നേതാക്കള്‍ നിരാഹാര സമരമിരിക്കും.

തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ ആശമാര്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു. അതേസമയം, ഇന്ന് ആശമാര്‍ സെക്രട്ടേറിയേറ്റ് ഉപരോധം നടത്തുകയും ചെയ്തിരുന്നു. വസര്‍ക്കാര്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ബഹിഷ്‌കരിച്ചാണ് ആശമാര്‍ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തത്. റോഡിലിരുന്നും കിടന്നും പ്രതിഷേധം തീര്‍ത്തായിരുന്നു നിയമ ലംഘന സമരം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.കെ രമ എംഎല്‍എ, പൊമ്പിളെ ഒരുമ നേതാവ് ഗോമതി തുടങ്ങിയവര്‍ ഉപരോധത്തില്‍ ഐക്യദാര്‍ഢ്യവുമായി എത്തി. സെക്രട്ടേറിയേറ്റ് പരിസരം പുലര്‍ച്ചെ തന്നെ പൊലീസ് ബാരിക്കേഡുകളാല്‍ അടച്ചു പൂട്ടിയിരുന്നു.

kerala

സ്വകാര്യ ബസുകളുടെ ദൂരപരിധി: സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും വീണ്ടും തിരിച്ചടി

140 കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററിലധികം ദൂരം പെര്‍മിറ്റ് നല്‍കാം. 140 കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകത ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിജ്ഞാപനമെന്നും കോടതി അറിയിച്ചു.

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം സർവീസ് പരിധി അനുവദിക്കാത്ത വിധം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പാക്കി 2020 ജൂലൈയിൽ ​ഗതാ​ഗത വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സ്വകാര്യ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.

താൽക്കാലിക പെർമിറ്റ് നിലനിർത്താൻ സിം​ഗിൾ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീട് അന്തിമമായി ഹർജി തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരും കെഎസ്ആ‍ർടിസിയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Continue Reading

crime

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അച്ഛനും കുത്തേറ്റു, കൊലയാളി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു.

Published

on

കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി.

ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറിൽ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading

kerala

‘ലൗ ജിഹാദ് ഇല്ലെന്ന് പൊലീസും എൻഐഎയും വ്യക്തമാക്കിയതാണ്’; പി.സി ജോർജിനെ പിന്തുണച്ച സഭയെ തള്ളി ഫാ. പോൾ തേലക്കാട്ട്

ലൗ ജിഹാദ് ഉണ്ടെങ്കില്‍ അത് പൊലീസിനോടാണ് പറയേണ്ടതെന്നും അല്ലാതെ പൊതുസമൂഹത്തിനോടല്ലെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യാനികള്‍ ഹിന്ദുക്കളുമായും ഇസ്‌ലാം മതസ്ഥരുമായും സൗഹാര്‍ദത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Published

on

ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച സിറോ മലബാര്‍ സഭയെ തള്ളി മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. സഭ സ്വീകരിച്ച നിലപാടില്‍ ആശ്ചര്യവും സങ്കടവും തോന്നിയെന്ന് ഫാദര്‍ പോള്‍ പറഞ്ഞു.

‘കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പൊലീസും എന്‍.ഐ.എയും തന്നെ കോടതികളില്‍ സത്യവാങ്മൂലം നൽകിയതാണ്. അവര്‍ക്കറിയാത്ത ലൗ ജിഹാദിനെ കുറിച്ച് മെത്രാന്മാര്‍ എങ്ങനെയറിഞ്ഞു,’ ഫാദര്‍ പോള്‍ തേലക്കാട്ട്.

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് പൊലീസും എന്‍.ഐ.എയും തന്നെ കോടതികളില്‍ സത്യവാങ്മൂലം നല്‍കിയതാണെന്നും അവര്‍ക്കറിയാത്ത ലൗ ജിഹാദിനെ കുറിച്ച് മെത്രാന്മാര്‍ എങ്ങനെയറിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.

ലൗ ജിഹാദ് ഉണ്ടെങ്കില്‍ അത് പൊലീസിനോടാണ് പറയേണ്ടതെന്നും അല്ലാതെ പൊതുസമൂഹത്തിനോടല്ലെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു. കേരളത്തിലെ ക്രിസ്ത്യാനികള്‍ ഹിന്ദുക്കളുമായും ഇസ്‌ലാം മതസ്ഥരുമായും സൗഹാര്‍ദത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സമൂഹത്തിലെ സ്ത്രീപുരുഷന്മാര്‍ സമന്മാരായും സമത്വത്തോട് കൂടിയും ജീവിക്കുന്നവരാണ്. അവര്‍ക്ക് പഠിക്കാനും വളരാനുമുള്ള എല്ലാ സന്ദര്‍ഭങ്ങളുമുണ്ട്. അവരുടെ വിവാഹം എന്നത് അവരുടെയും അവരുടെ കുടുംബത്തിന്റെയും തീരുമാനമാണ്. എന്നാല്‍ ഇത്ര വയസില്‍ കല്യാണം കഴിക്കണമെന്നെല്ലാം ഉത്തരവിടാന്‍ പി.സി. ജോര്‍ജിന് എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും ഫാദര്‍ പോള്‍ ചോദിച്ചു.

മുസ്‌ലിം വൈര്യമുള്ള കാസ പോലുള്ള സംഘടനകള്‍ നമ്മുക്കിടയില്‍ വളരുന്നുണ്ടെന്നും അത്തരം കാര്യങ്ങളെ വിവേകപൂര്‍വം നിയന്ത്രിക്കേണ്ടവരും വെറുപ്പ് സൃഷ്ടിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളാകാതെ പ്രവര്‍ത്തിക്കേണ്ടവരും തന്നെ വഴിതെറ്റുന്നത് നിര്‍ഭാഗ്യകരമാണെന്നും ഫാദര്‍ പോള്‍ പറഞ്ഞു.

നുണ പറയുന്നതും വ്യാജങ്ങള്‍ ചെയ്യുന്നതും വാക്ക് മാറുന്നതും പ്രത്യക്ഷമായി നുണ പറയുന്നതും സഭാ നേതാക്കളില്‍ നിന്നുണ്ടാക്കേണ്ട നീക്കങ്ങളല്ല. മാര്‍പാപ്പയോട് പോലും നുണ പറഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈര്യത്തിന്റെ ഭാഷയല്ല. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റേയും ഭാഷയാണ് പറയേണ്ടത്. അതല്ലാത്തത് മാര്‍പ്പാപ്പ പറയുന്നതിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യത്തിനും ധര്‍മത്തിനും വേണ്ടി തോല്‍ക്കാന്‍ തയ്യാറാവേണ്ടവരാണ് സഭാ നേതാക്കളെന്നും ഫാദര്‍ പറഞ്ഞു.

മീനച്ചില്‍ പഞ്ചായത്തില്‍ മാത്രമായി ലൗ ജിഹാദിലൂടെ നഷ്ടമായത് 400 പെണ്‍കുട്ടികളെയാണെന്നാണ് പി.സി. ജോര്‍ജ് ആരോപിച്ചത്. നഷ്ടപ്പെട്ട 400 കുട്ടികളില്‍ 41 കുട്ടികളെ മാത്രമാണ് തിരിച്ച് കിട്ടിയതെന്നും ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാവണമെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

കല്യാണം കഴിഞ്ഞിട്ട് പഠിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും ഇക്കാര്യം ക്രൈസ്തവ സമൂഹം പ്രത്യേകം ശ്രദ്ധിക്കണമെന്നും ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു. ഇതിനുപിന്നാലെ സിറോ മലബാര്‍ സഭയും കാസയും പി.സി. ജോര്‍ജിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരികയായിരുന്നു.

Continue Reading

Trending