News
മരണം 9000 കവിഞ്ഞു; ഓരോ 10 മിനുട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു
ഓരോ മണിക്കൂറിലും 15 പേര്‍ വീതം കൊല്ലപ്പെടുന്നു. ഇതില്‍ ആറുപേരും കുട്ടികള്‍.

ഗസ്സ: ഇസ്രാഈലിന്റെ കിരാതവാഴ്ചയില്‍ ഗസ്സക്ക് സംഭവിക്കുന്നതിന്റെ ചെറിയൊരു ചിത്രമാണിത്. ഓരോ മണിക്കൂറിലും 15 പേര്‍ വീതം കൊല്ലപ്പെടുന്നു. ഇതില്‍ ആറുപേരും കുട്ടികള്‍. അതായത് ഓരോ പത്തു മിനുട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു. ഓരോ മണിക്കൂറിലും 42 ബോംബുകള്‍ വര്‍ഷിക്കുന്നു. 12 കെട്ടിടങ്ങള്‍ തകരുന്നു. 35 പേര്‍ക്ക് വീതം പരിക്കേല്‍ക്കുന്നു.
ഗസ്സയില്‍ സുരക്ഷിതമായ ഒരിഞ്ചു ഭൂമി പോലുമില്ലെന്നാണ് സത്യം. ഒരു വയസ്സിനു താഴെയുള്ള 133 കുട്ടികള്‍ ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടു. ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിലുള്ള 482 കുട്ടികള്‍. പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വരുന്നത് പതിനേഴു ലക്ഷം മനുഷ്യരാണ്. ആശുപത്രികളും അഭയാര്‍ത്ഥി ക്യാമ്പുകളും വരെ ഇസ്രാഈലിന്റെ പോര്‍ വിമാനങ്ങള്‍ ഉന്നം വെക്കുമ്പോള്‍ നിസ്സഹായരായ മനുഷ്യരുടെ നിലവിളി കേള്‍ക്കാന്‍ ലോക രാജ്യങ്ങള്‍ക്കോ യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ക്കോ കഴിയാതെ പോകുന്നതിന്റെ നിസ്സഹായത എത്രമാത്രം വലുതാണ്.
അതേസമയം കൂട്ടക്കൊലകള്‍ക്കു മേല്‍ കൂട്ടക്കൊലകള്‍ ആവര്‍ത്തിച്ച് ഗസ്സയില്‍ ഇസ്രാഈലിന്റെ തുല്യതയില്ലാത്ത ക്രൂരത തുടരുന്നു. ഡസന്‍ കണക്കിന് പേരുടെ മരണത്തിന് ഇടയാക്കിയ ബോംബാക്രമണം നടന്ന വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇന്നലേയും ഇസ്രാഈലിന്റെ ബോംബു വര്‍ഷം. കഴിഞ്ഞ ദിവസത്തെ ബോംബിങില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ജീവന്റെ തുടിപ്പുകള്‍ തിരയുന്ന നിസ്സഹായരായ മനുഷ്യരെയാണ് ജൂത സൈന്യം ഉന്നംവെച്ച് കൂട്ടക്കൊല ചെയ്തത്. ഇതിനിടെ ജബലിയ ക്യാമ്പിലെ വ്യോമാക്രമണത്തില്‍ ഏഴ് ഇസ്രാഈലി ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. ഗസ്സയില്‍ ഫലസ്തീനികള്‍ അനുഭവിക്കുന്ന അതേ വിധി തന്നെയായിരിക്കും ഇസ്രാഈലി ബന്ദികളും അനുഭവിക്കുകയെന്നും യുദ്ധത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം നെതന്യാഹുവിനാണെന്നും ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ വ്യക്തമാക്കി.
യു.എന്‍ അടക്കം അന്താരാഷ്ട്ര സമൂഹത്തിന്റെ ആവര്‍ത്തിച്ചുള്ള വെടിനിര്‍ത്തല്‍ ആവശ്യങ്ങളെ തള്ളിയാണ് കരയിലൂടെയും കടലിലൂടെയും ആകാശത്തുകൂടെയും ഒരേ സമയം ആക്രമണം അഴിച്ചുവിടുന്നത്. ഗസ്സയിലെ സ്ഥിതി വിവരണാധീതമാണെന്ന് ഐക്യരാഷ്ട്രസഭ ഇന്നലെയും ആവര്‍ത്തിച്ചു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും മാനുഷിക സഹായമെത്തിക്കണമെ ന്നും അല്ലാത്ത പക്ഷം പ്രവചനാധീതമായ ദുരന്തമാണ് കാത്തിരിക്കുന്നതെന്നുമാണ് മുന്നറിയിപ്പ്. ഇന്ധനശേഖരം തീര്‍ന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തനം നിലയ്ക്കുന്നതിനാല്‍ ആശുപത്രികള്‍ ഒന്നൊന്നായി അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത ആശുപത്രിയില്‍ പോലും ഇസ്രാഈല്‍ ആക്രമണത്തില്‍ മുറിവേറ്റ നൂറു കണക്കിന് പേരെ ചികിത്സിക്കേണ്ട ഗതികേടിലാണ് ആശുപത്രി അധികൃതര്‍. ക്യാന്‍സര്‍ ചികിത്സ നല്‍കുന്ന ഏക ആശുപത്രി യും ജനറേറ്റര്‍ നിലച്ചതോടെ ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തി.
ഇതിനിടെ റഫ അതിര്‍ത്തി ഈജിപ്ത് തുറന്നത് നേരിയ ആശ്വാസമായി. അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍ക്കാണ് പരിമിതമായ അളവില്‍ അതിര്‍ത്തി കടക്കാന്‍ ഈജിപ്ത് അനുമതി നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ തന്നെ സജ്ജമാക്കിയ താല്‍ക്കാലിക ആശുപത്രിയിലേക്കാണ് ഇവരെ മാറ്റുന്നത്. രോഗികളേയും കൊണ്ടുപോകാന്‍ ആംബുലന്‍സുകളുടെ നീണ്ട നിരയാണ് ഈജിപ്തിന്റെ റഫ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നത്. ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ സൈനിക നടപടി ആരംഭിച്ച ശേഷം സന്നദ്ധ സഹായം എത്തിക്കാനല്ലാതെ റഫ അതിര്‍ത്തി തുറക്കുന്നത് ഇതാദ്യമാണ്. അതിര്‍ത്തി തുറന്നതോടെ ഇരട്ട പൗരത്വമുള്ളവരും ഗസ്സയില്‍ നിന്ന് ഈജിപ്ത് വഴി പൗരത്വമുള്ള രാജ്യങ്ങളിലേക്ക് മടങ്ങുന്നുണ്ട്.

മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അറഫ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി, ജീവിതത്തിന്റെ പരമമായ സ്വപ്നം സാഫല്യമാകുന്ന ആനന്ദനിര്‍വൃതിയില്‍ വിശ്വാസി ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കും . ‘ലബൈക് അല്ലാഹുമ്മ ലബൈക്’ എന്ന പവിത്രമന്ത്രങ്ങളാല്‍ അറഫയുടെ മണ്ണും ആകാശവും ശുഭ്രമായ മനസ്സും വസ്ത്രവുമായി വന്നണയുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കും. കത്തുന്ന സൂര്യന് താഴെ ആത്മീയശക്തിയുടെ കരുത്തില്‍ വിശ്വാസി ലക്ഷ ങ്ങള്‍ നാഥന് മുന്നില്‍ കരളു രുകി പ്രാര്‍ത്ഥിക്കും.
അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി, ജീവിത വിശുദ്ധി തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനെട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഇന്ന് അറ ഫ മൈതാനിയില്‍ സംഗമിക്കുന്നത്. വര്‍ഗ, വര്‍ണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ ആഗോള മുസ്ലിംകള്‍ ഒത്തു ചേരുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തില്‍ അണിചേരാന്‍ തീര്‍ത്ഥാടകര്‍ ഇന്ന് സുബ്ഹി നിസ്‌കാരത്തോടെയാണ് മിനായില്‍ നിന്ന് യാത്രയാരംഭിച്ചത്. പുണ്യഭൂമിയില്‍ അറഫാ സംഗമത്തില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുമ്പോള്‍ ആഗോള മുസ്ലിം സമൂഹം അറഫ നോമ്പനുഷ്ഠിച്ച് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തും. സഊദി ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച്ചയാണ് ബലിപെരുന്നാള്‍.
ലോക മുസ്ലിംകളുടെ പരിച്ഛേദമായി അറഫയില്‍ ഒത്തുകൂടുന്ന തീര്‍ത്ഥാടക ലക്ഷങ്ങളെയും ലോകമെമ്പാടുമുള്ള 150 കോടിയിലേറെ മുസലിംകളെയും അഭിസംബോധന ചെയ്തുള്ള അറഫ ഖുതുബ നിര്‍വഹിക്കുന്നത് ഹറം ഖത്തീബും ഇമാമുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദാണ്. പ്രവാചക മാതൃക പിന്തുടര്‍ന്നുള്ള അറഫ പ്രസംഗത്തിലെ സന്ദേശങ്ങള്‍ക്ക് മുസ്ലിം ലോകം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കും. മലയാളമുള്‍പ്പടെ 34 ഭാഷകളില്‍ അറഫാ പ്രഭാഷണം വിവര്‍ത്തനം ചെയ്യും.
പ്രപഞ്ച നാഥനോടുള്ള അളവറ്റ സ്തുതി വചനങ്ങളും പാപമോചനത്തിനായുള്ള പ്രാര്‍ത്ഥനകളും അലയടിച്ച മിനാതാഴ്വര തര്‍വിയത്ത് ദിനമായ ഇന്നലെ രാപകല്‍ ആഗോള വിശ്വാസി ലക്ഷങ്ങളുടെ ആത്മ സമര്‍പ്പണത്തില്‍ അലിഞ്ഞു ചേര്‍ന്നു. ശിഷ്ട ജീവിതത്തില്‍ തൗഹീദില്‍ അടിയുറച്ച് നില്‍ക്കാനും പിന്നിട്ട കാലം ചെയ്തുപോയ പാപങ്ങള്‍ക്ക് പശ്ചാത്താപം തേടിയും വാനിലേക്ക് കൈകളുയര്‍ത്തി അവര്‍ കണ്ണിരൊഴുക്കി.
മിനായില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് മശാഇര്‍ ട്രെയിനുകളിലും മുതവ്വിഫിന്റെ ബസുകളിലുമാണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കുക. നിരവധി പേര്‍ പുലര്‍ച്ചെ മുതല്‍ കാല്‍ നടയായും അറഫയെ ലക്ഷ്യമാക്കി നീങ്ങും. ളുഹറിന് മുമ്പായി മുഴുവന്‍ തീര്‍ത്ഥാടകരും അറഫ മൈതാനിയിലെത്തിച്ചേരും, അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നിസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. തുടര്‍ന്ന് ളുഹര്‍, അസര്‍ നിസ്‌ക്കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌ക്കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും.
News
ഗസ്സയില്‍ 24 മണുക്കൂറിനിടെ 100 ഓളം പേരെ കൊന്നൊടുക്കി ഇസ്രാഈല്‍
18 പേര്‍ സ്‌കൂള്‍ അഭയകേന്ദ്രത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 100 ഓളം പേര്‍ കൊല്ലപ്പെടുകയും 440 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖാന്‍ യൂനിസിലെ ഫലസ്തീനികള്‍ കുടിയൊഴിപ്പിക്കപ്പെട്ട സ്‌കൂളില്‍ ഇസ്രാഈല്‍ ബോംബാക്രമണം നടത്തി. കുട്ടികളടക്കം 18 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ ആളുകളോട് വീടുവിട്ട് പടിഞ്ഞാറോട്ട് പോകണമെന്ന് ആജ്ഞാപിക്കുന്ന ലഘുലേഖകള്‍ ഇസ്രാഈയേല്‍ വിമാനങ്ങള്‍ ഉപേക്ഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വ്യോമാക്രമണം ഉണ്ടായത്.
റഫയില്‍ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെത്തിയവര്‍ക്കുനേരെ ചെവ്വാഴ്ച്ച നടന്ന ആക്രമണത്തില്‍ 27 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ ഭക്ഷണം വാങ്ങാനെത്തിയവര്‍ക്കു നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 100 ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്തിട്ടുണ്ട്.
ഇത് വരെ ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ യുദ്ധത്തില്‍ കുറഞ്ഞത് 54,607 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 125,341 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
kerala
ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ അഡ്മിഷന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്
കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്.

കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്. നടപടിക്രമങ്ങള്‍ക്കായി കുട്ടികളെ സ്‌കൂളില്‍ എത്തിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രവേശനം ഓണ്‍ലൈന്‍ വഴി ആക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതേസമയം ഇന്നാണ് പ്ലസ് വണ്‍ അഡ്മിഷനെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഹാജരാകേണ്ട അവസാന തീയതി.
കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെയും ഒരു ദിവസത്തേക്ക് വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്ലസ് വണ്‍ അഡ്മിഷന്‍ നേടാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. വ്യാഴാഴ്ച രാവിലെ 10 മുതല്‍ 5 മണി വരെ വിട്ടയക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala17 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
india3 days ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി