international
ഇറാനില്‍ ചാവേര്‍ സ്ഫോടനം; മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
കാര്‍ തടഞ്ഞുനിര്‍ത്തിയശേഷം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു

ഇറാനില്‍ ചാവേര്‍ സ്ഫോടനത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. കാപ്റ്റന്‍ മുജ്തബ ഷാഹിദാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കാറിലുണ്ടായിരുന്ന സഹായിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലസ്ഥാനമായ തെഹ്റാനില്‍നിന്ന് 1000 കിലോമീറ്റര്‍ അകലെയുള്ള ഹൊര്‍മോസ്ഗാന്‍ പ്രവിശ്യയിലെ സുന്നി ഭൂരിപക്ഷ മേഖലയായ ബാന്ദര് ലെന്ഗെയിലില് ശനിയാഴ്ച്ചയാണ് സംഭവം. മുജ്തബയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയശേഷം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
international
പുതുവര്ഷപ്പുലരിയില് ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇസ്താംബൂളില്‍ കൂറ്റന്‍ ബഹുജന റാലി
400 ലേറെ സംഘടനകളുടെ നേതൃത്വത്തില്‍ 4,50,000 ലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു

ഇസ്താംബൂള്‍: പുതുവര്ഷപ്പുലരിയില് ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ഇസ്താംബൂളില്‍ 4,50,000 ലക്ഷത്തിലധികം ആളുകളടങ്ങിയ കൂറ്റന്‍ ബഹുജന റാലി. ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന കൂട്ടക്കൊലകള്‍ തടയണമെന്നാവശ്യപ്പെട്ട് 400 ലേറെ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.
ഫലസ്തീന് അനുകൂല മുദ്രാവാക്യങ്ങളെഴുതിയ വലിയ ബാനറുകളും പ്ലക്കാര്ഡുകളുമുയര്ത്തിയും ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കഫിയ ധരിച്ചുമാണ് ആയിരങ്ങള്‍ ഗലാറ്റ പാലത്തിലെത്തിയത്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരാണ് പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഫലസ്തീനില്‍ എവിടെയാണ് മനുഷ്യാവകാശങ്ങള്‍, പത്രസ്വാതന്ത്ര്യവും, ആവിഷ്കാര സ്വാതന്ത്ര്യവുമെല്ലാം ഗസയില്‍ മരിച്ചുവീഴുകയാണ്. കളിച്ചു തളര്‍ന്നിരിക്കേണ്ട കുട്ടികള്‍ യുദ്ധത്തില്‍ തളര്‍ന്നിരിക്കുകയാണെന്നും, അമ്മമാരുടെ കണ്ണുനീര് വറ്റിക്കഴിഞ്ഞുവെന്നും ഗസയിലെ ഓരോ മണ്തരിയും രക്തസാക്ഷികളുടെ രക്തം കൊണ്ട് കുതിര്‍ന്നിരിക്കുകയാണെന്നും പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചവര്‍ വ്യക്തമാക്കി.
international
ശക്തമായ യുഎസ് വിരുദ്ധ നയം നടപ്പാക്കാനൊരുങ്ങി ഉത്തരകൊറിയ
‘കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാതെ തുടരുന്ന ഏറ്റവും വലിയ പിന്തിരിപ്പന് സംസ്ഥാനം’ എന്ന് യുഎസിനെ കിം വിശേഷിപ്പിച്ചിരുന്നു

പിയോങ്യാങ്: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാനിരിക്കെ ശക്തമായ യുഎസ് വിരുദ്ധ നയം നടപ്പാക്കാനൊരുങ്ങി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍.
ഇതിനു മുമ്പ് ട്രംപ് പ്രസിഡന്റായ സമയത്ത് ഉത്തര കൊറിയയുടെ ആണവനയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കിം ജോങ് ഉന്നുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപ് രണ്ടാം തവണയും അധികാരമേല്‍ക്കുന്ന അവസരത്തിലം ഇരു രാജ്യങ്ങള്‍ തമ്മിലും വിഷയത്തില്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ട്രംപ് അധികാരമേറ്റ ഉടന്‍ യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങളിലേക്കായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യത, അതിനാല്‍ യുക്രൈന് റഷ്യ യുദ്ധത്തില്‍ റഷ്യക്ക് സൈനികസഹായം നല്കിയ ഉത്തര കൊറിയന്‍ നടപടി നയതന്ത്ര ചര്‍ച്ചകള്‍ക്ക് വിലങ്ങുതടിയായേക്കാമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഉത്തര കൊറിയയിലെ ഭരണ പാര്‍ട്ടിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പ്രീനറി യോഗത്തില്‍ ‘കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാതെ തുടരുന്ന ഏറ്റവും വലിയ പിന്തിരിപ്പന് സംസ്ഥാനം’ എന്ന് യുഎസിനെ കിം വിശേഷിപ്പിച്ചിരുന്നു. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാന് സുരക്ഷാ പങ്കാളിത്തം ‘ആക്രമത്തിനായുള്ള സൈനിക സംഘമായി വളരുകയാണ്’ എന്നും കിം പറഞ്ഞു.
‘ ഈ വളര്‍ച്ച ഏത് നയമാണ് നാം സ്വീകരിക്കേണ്ടതെന്നും ഏത് വഴികളാണ് നാം സ്വീകരിക്കേണ്ടത് എന്നും വ്യക്തമാക്കുന്നു’ എന്നും കിം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയുടെ താല്പര്യങ്ങളും സുരക്ഷയ്ക്കുമായുള്ള അമേരിക്കന്‍ വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും കഠിനമായ തന്ത്രമാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും കിം വ്യക്തമാക്കി.
എന്ത് നയങ്ങളായിരിക്കും യുഎസിനെതിരെ കിം സ്വീകരിക്കുക എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ പ്രതിരോധ മേഖലയുടെ സാങ്കേതിക ശേഷി വര്‍ധിപ്പിക്കുന്നതും, സൈനികരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പദ്ധതികള്‍ രൂപീകരിക്കുന്നതും കിം മുന്നോട്ടുവെച്ച ആശയങ്ങളില്‍ ചിലതായിരുന്നു.
international
മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം

വാഷിംഗ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റും നൊബേല്‍ പുരസ്കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു. 1977 മുതല്‍ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ക്യാന്‍സറിനെ അതിജീവിച്ച കാര്‍ട്ടര്‍ കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത്രുന്നു.
പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനായും തെരഞ്ഞെടുപ്പ് നിരീക്ഷകനായും ജിമ്മി കാര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നു.
മനുഷ്യാവകാശം ഉറപ്പുവരുത്താനും ജനാധിപത്യം വളര്‍ത്താനും നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജിമ്മി കാര്‍ട്ടര്‍ക്ക് സമ്മാനിച്ചിരുന്നു. എഞ്ചിനീയറിങ് ഉപരിപഠനത്തിന് ശേഷം ജോര്‍ജിയ ഗവര്‍ണറായിട്ടാണ് കാര്‍ട്ടര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 77 വര്‍ഷം ജീവിതപങ്കാളിയായിരുന്ന റോസലിന് കഴിഞ്ഞ നവംബറില്‍ 96ാം വയസിലാണ് അന്തരിച്ചത്.
-
film16 hours ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള് ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
kerala3 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ