kerala
പീഡന ആരോപണത്തില്‍ അഖ്ലാക്കിന്റെ കയ്യറുത്ത കേസില്‍ ട്വിസ്റ്റ്; അക്രമം മുസ്ലിമായതിന്റെ പേരിലെന്ന് സഹോദരന്
യുവാവിന്റെ കുടുംബം നല്കിയ പരാതിയില്‍ കേസില്‍ രണ്ടാമത്തെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ കേസില്‍ ഇഖ്ലാക്കിനെതിരെ പോക്സോ നിയമപ്രകാരം ആണ് പരാതി. ഇഖ്ലാക്കിന്റെ സഹോദരനാണ് മറ്റൊരു പരാതി നല്‍കിയിരിക്കുന്നത്. ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് ഇവര്‍ പരാതി നല്‍കിയത്.

പാനിപത്ത്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നതിന്റെ പേരില്‍ അഖ്ലാഖിന്റെ കൈ അറുത്ത കേസില്‍ ട്വിസ്റ്റ്. ജോലി അന്വേഷിച്ച് പോയ അഖ്ലാഖിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നും മുസ്ലിമായതിന്റെ പേരിലാണ് ആക്രമികള്‍ കൈ വെട്ടിമാറ്റിയെന്നുമാണ് സഹോദരന്റെ പരാതി.
ആഗസ്റ്റ് 24 ന് രാവിലെ ഹരിയാനയിലെ പാനിപട്ട് ജില്ലയിലാണ് ഇരുപത്തിയെട്ട് വയസുകാരനായ അഖ്ലാക്കിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ഏഴ് വയസ്സുകാരനെ വീട്ടില്‍ നിന്നും തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിക്കപ്പെട്ടപ്പോള്‍ കൈ അറുത്ത് രക്ഷപെടാന്‍ ശ്രമിച്ചെന്നാണ് പാനിപത്ത് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങിയ യുവാവിന്റെ കയ്യറ്റ സംഭവത്തില്‍ സഹോദരന്റെ പരാതിയില്‍ ഇപ്പോള്‍ പൊലീസ് പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
പുലര്‍ച്ചെ രണ്ടുമണിയോടെ വെള്ളം ആവശ്യപ്പെട്ട് അപരിചിതമായ വീട്ടില്‍ കയറി ചെന്ന അഖ്ലാക്ക് വീട്ടില്‍ ഉറങ്ങികിടന്ന കുട്ടിയെ തട്ടികൊണ്ടുപോയന്നാണ് ആദ്യ കേസിലോ എഫ്ഐആര്‍ വ്യക്തമാക്കുന്നത്. കുട്ടി തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കൈ അറുത്ത് രക്ഷപെടാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. കുട്ടിയെ ബന്ധുക്കള്‍ രക്ഷപെടുത്തിയതിനിടയില്‍ 28 കാരനായ യുവാവ് സ്വന്തം വിരലുകള്‍ അറുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇഖ്ലാക്ക് പിന്നീട് റെയില്‍വേ പരിസരത്ത് നിന്നും പരിക്കുകളോടെ ലഭിച്ചെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, പാര്‍ക്കില്‍ കിടന്നുറങ്ങുകയായിരുന്ന അനുജനെ ഒരു സംഘം അക്രമിക്കുകയായിരുന്നെന്നാണ് അഖ്ലാക്കിന്റെ ജ്യേഷ്ഠനും 38 കാരനുമായ ഇക്രം പരാതിപ്പെട്ടത്. ഏഴുവയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നും സംഭവത്തില്‍ അഖ്ലാക്ക് നിരപരാതിയെന്നും ഇക്രം അവകാശപ്പെട്ടു. ബാര്‍ബര്‍ തൊഴിലാളിയായ അഖ്ലാക്ക് ലോക്ഡൗണ്‍ കാലത്ത് ജോലി തേടിയാണ് വീട് വിട്ടത്. പണിയൊന്നും ലഭിക്കാതായതോടെ അപരിചിതമായ ഇടത്ത് പാര്‍ക്കില്‍ കിടക്കുകയായിരുന്നു അവനെന്നും ജേഷ്ഠന് പറയുന്നു. ആ സമയം അതുവഴി വന്ന ആളുകള്‍ അസമയത്ത് കണ്ടതിനെ തുടര്‍ന്ന് അഖ്ലാക്കിനെ അക്രമിക്കുകയായിരുന്നു. അവന്റെ ദേഹത്ത് 786 എന്ന് പച്ചകുത്തിയിരുന്നതായും ഇത് കണ്ടതോടെ മുസ്ലീമായതിനാലാണ് അക്രമിസംഘം കൈ അറുത്തതെന്നും അക്രം ആരോപിച്ചു.
യുവാവിന്റെ കുടുംബം നല്കിയ പരാതിയില്‍ കേസില്‍ രണ്ടാമത്തെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ കേസില്‍ അഖ്ലാക്കിനെതിരെ പോക്സോ നിയമപ്രകാരം ആണ് പരാതി. അഖ്ലാക്കിന്റെ സഹോദരനാണ് മറ്റൊരു പരാതി നല്‍കിയിരിക്കുന്നത്. ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് ഇവര്‍ പരാതി നല്‍കിയത്. അഖ്ലാഖ് മുസ്ലിമായതിനാല് ആളുകള്‍ ആക്രമിച്ചെന്നും കൈ വെട്ടിമാറ്റിയെന്നുമാണ് സഹോദരന്റെ പരാതി.
kerala
മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര് മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.
പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.
കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്പാലത്തില് വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.
തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
kerala
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.
ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
kerala
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.
ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.
ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി