india
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ സംവരണം നിർത്തലാക്കുമെന്ന് ഹരിയാനയിലെ ദളിതർക്ക് ഭയം; റിപ്പോർട്ട്
2014 ലെയും 2019 ലെയും വിജയം നിലനിർത്താൻ ബി.ജെ.പിക്ക് ദളിത് വോട്ടുകൾ അനിവാര്യമാണ്. എന്നിരുന്നാലും അരുൺ ഗോവിൽ, ജ്യോതി മൃദ്ധ, അനന്ത്കുമാർ ഹെഡ്‌ഗെ തുടങ്ങിയ ബി.ജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ദളിത് വിഭാഗങ്ങളുടെ ആശങ്ക വർധിപ്പിക്കാൻ ഇടയാക്കിയത്.

400 സീറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണം നിലനിർത്തിയാൽ തങ്ങൾക്ക് ലഭിച്ച് പോരുന്ന സംവരണം എടുത്ത് കളയുമോയെന്ന് ഭയമുണ്ടെന്ന് ഹരിയാനയിലെ ദളിത് വിഭാഗങ്ങൾ. എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന ചർച്ചകൾ ഈ ഭയത്തെ അധികരിക്കുകയാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു. .
2014 ലെയും 2019 ലെയും വിജയം നിലനിർത്താൻ ബി.ജെ.പിക്ക് ദളിത് വോട്ടുകൾ അനിവാര്യമാണ്. എന്നിരുന്നാലും അരുൺ ഗോവിൽ, ജ്യോതി മൃദ്ധ, അനന്ത്കുമാർ ഹെഡ്‌ഗെ തുടങ്ങിയ ബി.ജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ദളിത് വിഭാഗങ്ങളുടെ ആശങ്ക വർധിപ്പിക്കാൻ ഇടയാക്കിയത്.
‘ഹിന്ദുത്വത്തെ തരം താഴ്ത്താൻ കോൺഗ്രസ് കൊണ്ടുവന്ന പല കൂട്ടിച്ചേർക്കലുകളും തിരുത്താൻ ബി.ജെ.പി സർക്കാരിന് 400 സീറ്റുകൾ വേണം,’ എന്നായിരുന്നു തന്റെ മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ബി.ജെ.പി നേതാവ് അനന്ത്കുമാർ ഹെഡ്‌ഗെ പറഞ്ഞത്.
എന്നാൽ ബി.ജെ.പി പിന്നീട് ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നെങ്കിലും മറ്റ് പല നേതാക്കളും ഇതേ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ദളിത് വിഭാഗത്തിന്റെ സംവരണം കോൺഗ്രസ് മുസ്ലിങ്ങൾക്ക് നൽകുമെന്ന പ്രചരണവുമായി ബി.ജെ.പി വന്നെങ്കിലും അത് ദളിത് വിഭാഗത്തിൽ വേണ്ടത്ര സ്വാധീനം ചെലുത്തിയില്ല.
ദളിത് വിഭാഗങ്ങളുടെ ആശങ്കകൾ അടിസ്ഥാന രഹിതമാണെന്ന് മോദി പലകുറി ആവർത്തിച്ചിട്ടുണ്ടെങ്കിലും ഹരിയാനയിലെ ദളിത് നേതാക്കൾ മോദിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തിട്ടില്ല. ഹരിയാനയിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ വേണ്ടവിധം ലഭിക്കുന്നില്ലെന്ന് ഫത്തേഹാബാദിലെ ബാൽമീകി കമ്മ്യൂണിറ്റി നേതാവായ ഷമ്മി റാട്ടി പറഞ്ഞു.
‘ബാൽമികി, ധനക്സ്, ബാസിഗറസ്, സനിസിസ്, ദേഹാസ് തുടങ്ങിയ പല പട്ടികവർഗ വിഭാഗങ്ങൾക്കും ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല,’ ഷമ്മി റാട്ടി പറഞ്ഞു. ഹരിയാനയിലെ ബഹുഭൂരിപക്ഷവും പട്ടികജാതി/പട്ടികവർഗമാണ്. ഈ വിഭാഗങ്ങൾ ബി.ജെ.പി ഭരണത്തെ ഭയപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാജ്യത്ത് ഉണ്ടായ സംവരണ വിരുദ്ധ വികാരത്തിന്റെ പ്രകടമായ വർധനവാണ് അതിൽ ആദ്യത്തേത്.
വിവിധ സർക്കാർ വകുപ്പുകളിലേക്ക് കരാർ ജീവനക്കാരെ നിയമിക്കുന്നത് സംവരണത്തിന്റെ അടിസ്ഥാനത്തിലല്ലെന്നാണ് ദളിത് വിഭാഗങ്ങൾ പറയുന്നത്. സർക്കാർ വകുപ്പുകളിലേക്ക് കരാർ ജീവനക്കാരെ നിയമിക്കാൻ സർക്കാർ ആരംഭിച്ച ഹരിയാന കൗശൽ റോസ്‌ഗർ നിഗം എന്ന വെബ് പോർട്ടലിനെതിരെയും ദളിതർ രംഗത്തെത്തിയിട്ടുണ്ട്. വെബ് പോർട്ടൽ വഴി തൊഴിലാളികളെ നിയമിക്കുന്നത് സംവരണത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന വിമർശനമാണ് ഉയരുന്നത്.
ദളിതർക്കും ഗോത്രവർഗക്കാർക്കുമെതിരായ വിദ്വേഷകുറ്റകൃത്യങ്ങൾ തടയാൻ നടപ്പാക്കിയ എസ്.സി, എസ്.ടി ആക്‌ട് ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന ഭയവും മറ്റൊരു കാരണമാണ്. നിയമത്തോടുള്ള പൊലീസിന്റെ അനാസ്ഥയാണ് ഇതിന് കാരണം. അതിക്രമങ്ങൾ നേരിടുന്നവരെ പൊലീസ് സംരക്ഷിക്കുന്നില്ലെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്.
ബി.ജെപി തിരിച്ച് അധികാരത്തിലെത്തിയാൽ അത് ഭരണഘടനയെ കാര്യമായി ബാധിക്കുമെന്ന് ദളിതർ ഭയപ്പെടുന്നതായി ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഹരിയാന യൂണിറ്റിന്റെ ഗവേഷണ വിഭാഗം മേധാവിയായ നീലേഷ് ബഹാനി പറഞ്ഞു.
india
തമിഴ്‌നാട് സര്‍ക്കാറിനെ അഭിനന്ദിച്ച് മുസ്‌ലിംലീഗ്
ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ഉയര്‍ത്തിപ്പിടിക്കുന്നതിനും തമിഴ്‌നാട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ പ്രമേയത്തിലൂടെ അഭിനന്ദിച്ചു.
സംസ്ഥാനത്തെ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി തിരുനെല്‍വേലിയില്‍ മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡന്റ് ക്വയ്ദ്ഇമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരില്‍ പുതിയ മെഗാ പബ്ലിക് ലൈബ്രറി നിര്‍മ്മിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം ന്യൂനപക്ഷ പദവി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി നിര്‍ത്തിയപ്പോള്‍, തമിഴ്‌നാട് മുഖ്യമന്ത്രി സംസ്ഥാന ഫണ്ടില്‍ നിന്ന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചും അവശ വിഭാഗത്തെ ചേര്‍ത്തു പിടിച്ചു.
ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വിരുദ്ധമായ മുത്തലാഖ്, പൗരത്വം, വഖഫ് ഭേദഗതി ബില്ലുകള്‍ നടപ്പിലാക്കുന്നതിനെതിരെ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സംസ്ഥാന ഹാജിമാര്‍ക്കായി ചെന്നൈയില്‍ ഒരു പുതിയ ഹജ്ജ് ഹൗസ് നിര്‍മ്മിച്ചതിനും അഭിനന്ദിച്ചു.
india
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു.
2019ല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍സ് മണ്ഡലത്തില്‍ നിന്നും ബര്‍ള വിജയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. എന്നാല്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിച്ചു. തുടര്‍ന്ന് ബിര്‍ള ബിജെപിയുമായി ഇടഞ്ഞിരുന്നു. ബര്‍ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുര്‍ദുവാസ് മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.
”ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഗോത്ര ജനതക്ക് നിതി നല്‍കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ജോണ്‍ ബിര്‍ള പ്രതികരിച്ചു.
india
യുപിയില്‍ മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി

മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 225 മദ്രസകള്‍, 30 പള്ളികള്‍, 25 മഖ്ബറകള്‍, 6 ഈദ്ഗാഹുകള്‍ എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഏഴ് അതിര്‍ത്തി ജില്ലകളിലാണ് ഈ നടപടികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബല്‌റാംപൂര്‍, മഹാരാജ്ഗഞ്ച്, ലഖിംപൂര്‍ ഖേരി, ശ്രാവസ്തി, ബഹ്‌റൈച്, സിദ്ധാര്‍ത്ഥനഗര്‍, പിലിഭിത് തുടങ്ങിയാണ് അവ. ഇതില്‍ ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.
അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭൂനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകള്‍ തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കല്‍ നടപടികളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ 1015 കിലോമീറ്റര്‍ വ്യാപ്തിയില്‍ സമാനമായ പരിശോധനകള്‍ തുടരുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News24 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി