Connect with us

india

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ സംവരണം നിർത്തലാക്കുമെന്ന് ഹരിയാനയിലെ ദളിതർക്ക് ഭയം; റിപ്പോർട്ട്

2014 ലെയും 2019 ലെയും വിജയം നിലനിർത്താൻ ബി.ജെ.പിക്ക് ദളിത് വോട്ടുകൾ അനിവാര്യമാണ്. എന്നിരുന്നാലും അരുൺ ഗോവിൽ, ജ്യോതി മൃദ്ധ, അനന്ത്കുമാർ ഹെഡ്‌ഗെ തുടങ്ങിയ ബി.ജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ദളിത് വിഭാഗങ്ങളുടെ ആശങ്ക വർധിപ്പിക്കാൻ ഇടയാക്കിയത്.

Published

on

400 സീറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണം നിലനിർത്തിയാൽ തങ്ങൾക്ക് ലഭിച്ച് പോരുന്ന സംവരണം എടുത്ത് കളയുമോയെന്ന് ഭയമുണ്ടെന്ന് ഹരിയാനയിലെ ദളിത് വിഭാഗങ്ങൾ. എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന ചർച്ചകൾ ഈ ഭയത്തെ അധികരിക്കുകയാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു. .

2014 ലെയും 2019 ലെയും വിജയം നിലനിർത്താൻ ബി.ജെ.പിക്ക് ദളിത് വോട്ടുകൾ അനിവാര്യമാണ്. എന്നിരുന്നാലും അരുൺ ഗോവിൽ, ജ്യോതി മൃദ്ധ, അനന്ത്കുമാർ ഹെഡ്‌ഗെ തുടങ്ങിയ ബി.ജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ദളിത് വിഭാഗങ്ങളുടെ ആശങ്ക വർധിപ്പിക്കാൻ ഇടയാക്കിയത്.

‘ഹിന്ദുത്വത്തെ തരം താഴ്ത്താൻ കോൺഗ്രസ് കൊണ്ടുവന്ന പല കൂട്ടിച്ചേർക്കലുകളും തിരുത്താൻ ബി.ജെ.പി സർക്കാരിന് 400 സീറ്റുകൾ വേണം,’ എന്നായിരുന്നു തന്റെ മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ബി.ജെ.പി നേതാവ് അനന്ത്കുമാർ ഹെഡ്‌ഗെ പറഞ്ഞത്.

എന്നാൽ ബി.ജെ.പി പിന്നീട് ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നെങ്കിലും മറ്റ് പല നേതാക്കളും ഇതേ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ദളിത് വിഭാഗത്തിന്റെ സംവരണം കോൺഗ്രസ് മുസ്ലിങ്ങൾക്ക് നൽകുമെന്ന പ്രചരണവുമായി ബി.ജെ.പി വന്നെങ്കിലും അത് ദളിത് വിഭാഗത്തിൽ വേണ്ടത്ര സ്വാധീനം ചെലുത്തിയില്ല.

ദളിത് വിഭാഗങ്ങളുടെ ആശങ്കകൾ അടിസ്ഥാന രഹിതമാണെന്ന് മോദി പലകുറി ആവർത്തിച്ചിട്ടുണ്ടെങ്കിലും ഹരിയാനയിലെ ദളിത് നേതാക്കൾ മോദിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തിട്ടില്ല. ഹരിയാനയിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ വേണ്ടവിധം ലഭിക്കുന്നില്ലെന്ന് ഫത്തേഹാബാദിലെ ബാൽമീകി കമ്മ്യൂണിറ്റി നേതാവായ ഷമ്മി റാട്ടി പറഞ്ഞു.

‘ബാൽമികി, ധനക്സ്, ബാസിഗറസ്, സനിസിസ്, ദേഹാസ് തുടങ്ങിയ പല പട്ടികവർഗ വിഭാഗങ്ങൾക്കും ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല,’ ഷമ്മി റാട്ടി പറഞ്ഞു. ഹരിയാനയിലെ ബഹുഭൂരിപക്ഷവും പട്ടികജാതി/പട്ടികവർഗമാണ്. ഈ വിഭാഗങ്ങൾ ബി.ജെ.പി ഭരണത്തെ ഭയപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാജ്യത്ത് ഉണ്ടായ സംവരണ വിരുദ്ധ വികാരത്തിന്റെ പ്രകടമായ വർധനവാണ് അതിൽ ആദ്യത്തേത്.

വിവിധ സർക്കാർ വകുപ്പുകളിലേക്ക് കരാർ ജീവനക്കാരെ നിയമിക്കുന്നത് സംവരണത്തിന്റെ അടിസ്ഥാനത്തിലല്ലെന്നാണ് ദളിത് വിഭാഗങ്ങൾ പറയുന്നത്. സർക്കാർ വകുപ്പുകളിലേക്ക് കരാർ ജീവനക്കാരെ നിയമിക്കാൻ സർക്കാർ ആരംഭിച്ച ഹരിയാന കൗശൽ റോസ്‌ഗർ നിഗം എന്ന വെബ് പോർട്ടലിനെതിരെയും ദളിതർ രംഗത്തെത്തിയിട്ടുണ്ട്. വെബ് പോർട്ടൽ വഴി തൊഴിലാളികളെ നിയമിക്കുന്നത് സംവരണത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന വിമർശനമാണ് ഉയരുന്നത്.

ദളിതർക്കും ഗോത്രവർഗക്കാർക്കുമെതിരായ വിദ്വേഷകുറ്റകൃത്യങ്ങൾ തടയാൻ നടപ്പാക്കിയ എസ്.സി, എസ്‌.ടി ആക്‌ട് ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന ഭയവും മറ്റൊരു കാരണമാണ്. നിയമത്തോടുള്ള പൊലീസിന്റെ അനാസ്ഥയാണ് ഇതിന് കാരണം. അതിക്രമങ്ങൾ നേരിടുന്നവരെ പൊലീസ് സംരക്ഷിക്കുന്നില്ലെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്.

ബി.ജെപി തിരിച്ച് അധികാരത്തിലെത്തിയാൽ അത് ഭരണഘടനയെ കാര്യമായി ബാധിക്കുമെന്ന് ദളിതർ ഭയപ്പെടുന്നതായി ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഹരിയാന യൂണിറ്റിന്റെ ഗവേഷണ വിഭാഗം മേധാവിയായ നീലേഷ് ബഹാനി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മ്യാന്‍മര്‍ ഭൂചലനം; മരണം 1644 ആയി, മൂവായിരത്തിലധികം പേര്‍ക്ക് പരിക്ക്

139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.

ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മ മ്യാന്‍മാറിലെത്തി സഹായ ഹസ്തം നല്‍തകി. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്.

 

 

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

india

നീറ്റ് പരീക്ഷാപ്പേടി: ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

Published

on

നീറ്റ് പരീക്ഷാപ്പേടിയെ തുടര്‍ന്ന് ചെന്നൈയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദര്‍ശിനി (21) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് തവണ നീറ്റ് എന്‍ട്രന്‍സ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ പേടിയെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

മേയില്‍ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. കോച്ചിങ് സെന്ററില്‍ നടത്തിയ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു പിന്നാലെ വിദ്യാര്‍ത്ഥി അസ്വസ്ഥയായിരുന്നു. 2021 ലാണ് ഏവദര്‍ശിനി 12-ാം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അണ്ണാനഗറിലെ ഒരു സ്വകാര്യ അക്കാദമിയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.

അച്ഛന്‍ സെല്‍വരാജ് ഊരംപക്കത്ത് ബേക്കറി നടത്തുന്നു. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൊവ്വാഴ്ച ദേവദര്‍ശിനി തന്റെ കോച്ചിംഗ് സെന്ററില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ദുഃഖിതയായി കാണപ്പെട്ടു. അച്ഛന്‍ സെല്‍വരാജ് അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, പേടിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.

അന്ന് വൈകുന്നേരം, അവള്‍ അച്ഛനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ ബേക്കറി സന്ദര്‍ശിച്ചു. തുടര്‍ന്ന് അവള്‍ വീട്ടിലേക്ക് മടങ്ങി. കടയില്‍ തിരിച്ചെത്താതെ ആയപ്പോള്‍ അച്ഛന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു, പക്ഷേ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഭാര്യ ദേവിയെ അന്വേഷിക്കാന്‍ അയച്ചപ്പോള്‍ മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

Continue Reading

Trending