Connect with us

kerala

ക്യാമറ ഇടപാടില്‍ ഉപകരാറുകളെക്കുറിച്ച് അറിയില്ല; സര്‍ക്കാരിന് പണം നഷ്ടമായില്ലെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി

പ്രസാഡിയോയുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം പറഞ്ഞു. ഉപകരാറുകാര്‍ നിയമപരമാണ്.

Published

on

എ.ഐ ക്യാമറ ഇടപാട് നടത്തിയത് കെല്‍ട്രോണാണെന്നും സര്‍ക്കാരിന്റെ നയാപൈസ സര്‍ക്കാരിന് നഷ്ടപ്പെട്ടില്ലെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍. ഇതുവരെയും മൗനം പാലിച്ചശേഷമാണ് വിശദീകരണം. സര്‍ക്കാര്‍ ഇതുവരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും സമഗ്രമായ പരിശോധന നടത്തുകയുമാണ്. കെല്‍ട്രോണിനെ തകര്‍ക്കാനാണ് ശ്രമം. പിഴ ഈടാക്കുന്നത് സര്‍ക്കാരിലേക്കല്ലെന്നും പ്രസാഡിയോയെ ഉള്‍പെടുത്തിയ കുറഞ്ഞ തുക ക്വാട്ട് ചെയ്തതുകൊണ്ടാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ക്യാമറക്കായി ചെലവാക്കിയത് 232 കോടിയാണ്. ഇതില്‍ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് പറയുന്നത് അതിശയോക്തിപരമാണ്. മുഖ്യമന്ത്രി ഇതേക്കുറിച്ച് അറിയില്ല. അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത് സ്വര്‍ണക്കടത്തില്‍ വലിച്ചിഴച്ചതുപോലെയാണ്. അഴിമതി വെച്ചുപൊറുപ്പിക്കില്ല. വായക്ക് തോന്നിയതുപോലെ പറയുന്നത് പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും സഹായിക്കലാണ്. വസ്തുതാപരമായി കാര്യങ്ങള്‍ ഇടപെടുന്നതാണ് സര്‍ക്കാര്‍ ശൈലി. മുഖ്യമന്ത്രി പറയേണ്ടത് വിജിലന്‍സ് അന്വേഷണം കഴിഞ്ഞിട്ടല്ലേ. പ്രസാഡിയോയുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം പറഞ്ഞു. ഉപകരാറുകാര്‍ നിയമപരമാണ്.കരാര്‍ കിട്ടാത്ത കമ്പനികള്‍ പ്രശ്‌നമുണ്ടാക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.20 ഗഡുവായിട്ട് പണംകൊടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.എങ്കില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതെന്തിനാണെന്ന ചോദ്യത്തിന് മറുപടിയുണ്ടായതുമില്ല.

kerala

ലഹരിക്കെതിരെ തെരുവുനാടകവുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Published

on

ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി ബോധവത്ക്കരണ നാടകവുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ലഹരിക്കെതിരെ വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടിയുമായി എത്തിയിക്കുകയാണ് ഈ കുട്ടികള്‍. ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയും, ശ്രദ്ധയും നല്‍കാന്‍ സഞ്ചരിക്കുന്ന തെരുവു നാടക സംഗീത ശില്പമാണ് കുട്ടികള്‍ അവതരിപ്പിക്കുന്നത്.

ആദ്യപ്രദര്‍ശനം മലപ്പുറം കലക്ടറേറ്റില്‍ നടന്നു. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയില്‍ പി.വി അബ്ദുവഹാബ് എം.പിയടക്കം പല നേതാക്കളും പങ്കെടുത്തു. മനസ്സുകളെ സ്വാധീനിക്കുന്ന രീതിയിലാണ് കുട്ടികള്‍ ഈ സംഗീത ശില്പം ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരെ ആരെയും കാത്തുനില്‍ക്കാതെ രംഗത്തിറങ്ങേണ്ട കാലമാണിത്. ഈ ദുരന്തത്തില്‍ നിന്ന് നമ്മുടെ നാടിനെ രക്ഷപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.

Continue Reading

crime

വീട്ടിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ പിടിയിൽ

Published

on

കണ്ണൂർ: വാടകവീട് കേന്ദ്രീകരിച്ചു എം.ഡി.എം.എ വിൽപന നടത്തുന്ന യുവതിയടക്കം മൂന്നുപേർ കണ്ണൂരിൽ പിടിയിൽ. ഉളിക്കൽ നുച്ചിയാട് സ്വദേശി മുബഷീർ (31), കർണാടക സ്വദേശികളായ കോമള (31), അബ്ദുൽ ഹക്കിം (32) എന്നിവരെയാണ് ഉളിക്കൽ പൊലീസും ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ഇരിട്ടി ഡിവൈ.എസ്‌.പിയുടെ കീഴിലുള്ള സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ഇവർ താമസിക്കുന്ന നുച്ചിയാട് വാടക ക്വോർട്ടേഴ്‌സിൽനിന്ന് മയക്കുമരുന്നുമായി മൂവർ സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

നുച്ചിയാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വോർട്ടേഴ്സ് കോംപ്ലക്സിൽ കുടുംബാംഗങ്ങൾ എന്ന വ്യാജേന താമസിച്ചാണ് ഇവർ മയക്കുമരുന്നു വിൽപന നടത്തിയിരുന്നത്. വീട്ടിലെത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെതുടർന്ന്, പൊളിച്ച് അകത്തുകയറി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading

kerala

ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം വായിലാക്കി; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

Published

on

പാലക്കാട് അഗളിയിൽ മൂന്നു വയസ്സുകാരി ടൂത്ത് പേസ്റ്റ് എന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച് ചികിത്സയിലിരിക്കെ മരിച്ചു. അഗളി ജെല്ലിപ്പാറ മുണ്ടന്താനത്ത് ലിതിന്റെയും ജോമരിയയുടെയും മകൾ നേഹ റോസ് ആണ് മരിച്ചത്. ഫെബ്രുവരി 21 നാണ് സംഭവം. വീട് പെയിന്റിങ്ങിനു വേണ്ടി വീട്ടുസാധനങ്ങൾ മാറ്റിയിടുമ്പോൾ കുട്ടിക്ക് എലിവിഷം അടങ്ങിയ ട്യൂബ് കിട്ടുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിൽ തുടരവെ മരിക്കുകയായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടക്കും.

 

Continue Reading

Trending