Connect with us

kerala

സൈബർ ആക്രമണം തിരിച്ചടിച്ചു നെടുമ്പാശ്ശേരിയെ പിടിച്ച് പുതുപ്പള്ളിയിൽ സിപിഎം

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദുഃഖവും നിരാശയും പേറുന്ന പുതുപ്പള്ളിയിലെ വോട്ടർമാർ ഇതിനെ ശക്തമായി എതിർത്തതോടെ സിപിഎം നേതൃത്വം പിൻവലിയുകയായിരുന്നു

Published

on

ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയുള്ള രൂക്ഷമായ സൈബർ ആക്രമണം തിരിച്ചടിച്ചതോടെ ഏതുവിധേനയും തലയുരാനുള്ള ശ്രമത്തിലാണ് പുതുപ്പള്ളിയിൽ സിപിഎം.

അച്ചു ഉമ്മൻ സ്വന്തമായി ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നു എന്നാണ് സിപിഎം സിപിഎം സൈബർ പോരാളികൾ അടിച്ചു വിട്ടത്. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ചെരുപ്പില്ലാതെ നടക്കുമ്പോഴും സഹോദരി ആഡംബരത്തിനായി ലക്ഷങ്ങൾ ചെലവഴിക്കുന്നതെന്ന് സിപിഎം ആരോപിച്ചു.

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദുഃഖവും നിരാശയും പേറുന്ന പുതുപ്പള്ളിയിലെ വോട്ടർമാർ ഇതിനെ ശക്തമായി എതിർത്തതോടെ സിപിഎം നേതൃത്വം പിൻവലിയുകയായിരുന്നു. എങ്കിൽ ഇനി വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാം എന്നാണ് സിപിഎം ഇപ്പോൾ പറയുന്നത്. ഉമ്മൻചാണ്ടിയുടെ സഹതാപം യുഡിഎഫിന് അനുകാല അനുകൂലമാകുമെന്ന് വന്നതോടെ കുടുംബത്തെ ആക്രമിക്കുന്ന സ്ഥിതിയായിരുന്നു.

ആദ്യഘട്ടത്തിൽ പറഞ്ഞ വികസനം വഴിവിട്ട രീതിയിലേക്ക് മാറിയതോടെ വൻതോതിൽ വോട്ട് ചോർച്ച ഉണ്ടാവുമെന്ന് സിപിഎം വിലയിരുത്തി. തുടർന്നാണ് വികസനം വീണ്ടും ചർച്ച ചെയ്യാൻ ഇടതുമുന്നണി തയ്യാറായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തെ കുറിച്ച് സിപിഎം നേതാവ് തോമസ് ഐസക് പുതിയ വാദവുമായി രംഗത്തുവന്നു.

വിമാ നത്താവളത്തെ തങ്ങൾ എതിർത്തു എന്ന പ്രചാരണം ശരിയല്ലെന്നാണ് ഐസക്കിന്റെ പുതിയ കണ്ടുപിടുത്തം .പുതുപ്പള്ളിയെ കുറിച്ച് ഒന്നും പറയാനില്ലാതായതോടെയാണ് സിപിഎം എറണാകുളം ജില്ലയെ കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് .എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ഉദ്ധരിച്ചാണ് തോമസ് ഐസക്കിൻ്റെപ്രതികരണം .വൻഭൂരിപക്ഷം ചാണ്ടിയും ഉമ്മന് ലഭിക്കുമെന്ന് വന്നതോടെ ഏത് വിധേനയും ഭൂരിപക്ഷം കുറയ്ക്കാനുള്ള തന്ത്രങ്ങളാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കുകയാണ് സിപിഎം ഇപ്പോൾ പയറ്റുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

kerala

88കാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതിക്ക് ജാമ്യം

പരസ്ത്രീ ബന്ധം ഉന്നയിച്ചതിന്റെ പേരില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Published

on

എമ്പത്തെട്ടുകാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിന് ജാമ്യം. പരസ്ത്രീ ബന്ധം ഉന്നയിച്ചതിന്റെ പേരില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തൊണ്ണൂറ്റിയൊന്നുകാരനായ പുത്തന്‍കുരിശ് സ്വദേശിക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജീവിത സായാഹ്നത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം താങ്ങും കരുതലുമാകേണ്ടവരാണെന്നും ഇക്കാര്യം ഹര്‍ജിക്കാരനും ഭാര്യയും മനസിലാക്കേണ്ടതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

സന്തോഷകരമായ ജീവിതമുണ്ടാകുമെന്ന പ്രത്യാശയോടെയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി അറിയിച്ചു. കവി എന്‍എന്‍ കക്കാട് അവസാനനാളുകളില്‍ എഴുതിയ ‘സഫലമീ യാത്ര’ എന്ന കവിത ഉത്തരവില്‍ ചേര്‍ത്തിരുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം ഊന്നുവടികളാകണമെന്നാണ് കവിതയിലെ സന്ദേശം.

 

 

Continue Reading

kerala

കുപ്പിയെറിഞ്ഞ സംഭവം; അഭിഭാഷകര്‍ക്കെതിരെ പരാതി നല്‍കി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍

സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

Published

on

മഹാരാജാസ് കോളജിലേക്ക് കുപ്പിയെറിഞ്ഞ സംഭവത്തില്‍ അഭിഭാഷക്കര്‍ക്കെതിരെ പരാതി നല്‍കി പ്രിന്‍സിപ്പല്‍. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ചില്ല് ദേഹത്ത് തട്ടി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റതായും പരാതിയില്‍ പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് വീണ്ടും അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായത്. കോടതി വളപ്പില്‍ നിന്ന് അഭിഭാഷകര്‍ ബിയര്‍ ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളാണ് പ്രകോപിച്ചതെന്ന് അഭിഭാഷകര്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മില്‍ തര്‍ക്കമുണ്ടായത്. സംഭവത്തില്‍ രണ്ട് കൂട്ടരുടെയും പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.

കോടതി വളപ്പില്‍ ബാര്‍ അസോസിയേഷന്റെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Continue Reading

Trending