Connect with us

kerala

കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധിച്ച യൂട്യൂബര്‍ക്ക് നേരെ സൈബറാക്രമണം

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധച്ചതില്‍ തന്നെ ക്രൂശിക്കുന്നതെന്തിനാണെന്നും നമ്മുടെ രാജ്യത്ത് ഒരു പൗരനെന്ന നിലയില്‍ മുഖ്യമന്ത്രിക്കെതിരെ തനിക്ക് പ്രതിഷേധിക്കാന്‍ സാധിക്കില്ലേയെന്നും യൂട്യൂബര്‍ ചോദിച്ചു

Published

on

സംസ്ഥാനത്തെ കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധനക്കെതിരെ പ്രതിഷേധിച്ച യൂട്യൂബര്‍ക്ക് നേരെ സൈബറാക്രമണം. കൊണ്ടോട്ടി കിഴിശ്ശേരിയില്‍ കുഴിമണ്ണ സ്വദേശി നിസാറാണ് സൈബറാക്രമണത്തിനിരയായത്. സത്യസന്ധമായ കാര്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞത്. തനിക്കെതിരെ ചിലര്‍ സൈബ്രാക്രമണം നടത്തുകയും കള്ളക്കേസുകളില്‍ പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും യൂട്യൂബര്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധച്ചതില്‍ തന്നെ ക്രൂശിക്കുന്നതെന്തിനാണെന്നും നമ്മുടെ രാജ്യത്ത് ഒരു പൗരനെന്ന നിലയില്‍ മുഖ്യമന്ത്രിക്കെതിരെ തനിക്ക് പ്രതിഷേധിക്കാന്‍ സാധിക്കില്ലേയെന്നും യൂട്യൂബര്‍ ചോദിച്ചു. അതേസമയം പഞ്ചായത്ത് പണം തിരിച്ചു തന്നു, പഞ്ചായത്ത് അധികൃതര്‍ തന്നോട് മാപ്പു പറഞ്ഞു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് യൂട്യൂബര്‍ വ്യക്തമാക്കി.

‘കഴിഞ്ഞ ഏപ്രില്‍ 30 മുതലാണ് ഫീസ് വര്‍ധനയുണ്ടായത്. സാധാരണക്കാര്‍ക്ക് വര്‍ധനവ് ബാധിക്കില്ലെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അന്ന് പറഞ്ഞത്. ഞാന്‍ ഒരു സാധാരണക്കാരനാണെന്നാണ് ഞാന്‍ വിചാരിച്ചത്. 2420 സ്‌ക്വയര്‍ ഫീറ്റിന്റെ വീടാണ് ഞാന്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ചെന്നപ്പോഴാണ് 30 രൂപ ഫീസുള്ളത് 1000 രുപയായും 2420 സ്‌ക്വയര്‍ ഫീറ്റുള്ള വീടിന് ഏപ്രില്‍ 10 വരെ 1575 രൂപ വാങ്ങിയിരുന്നിടത്ത് 22837 രുപയാക്കി മാറ്റിയതും അറിയുന്നത്’.

സാധാരണക്കാരെ ബാധിക്കുന്ന ഒരു വിഷയം യൂട്യൂബ് ചാനലിലൂടെ പുറത്തെത്തിക്കുക മാത്രമാണ് തന്റെ ഉദ്ദേശമെന്നും ഫീസ് വര്‍ധനക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ തന്നെ പുനരാലോചന നടത്തണമെന്നും യൂട്യൂബര്‍ ആവശ്യപ്പെട്ടു.

kerala

പുലിപ്പല്ല് കേസ്; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം

Published

on

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി. വേടനെതിരായി ചുമത്തിയ കുറ്റകൃത്യം പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്ന് പെരുമ്പാവർ കോടതിയുടെ നിരീക്ഷണം പുറത്ത് വന്നതാണ് വകുപ്പിന് കനത്ത തിരിച്ചടിയായത്. കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം.

റാപ്പർ വേടൻ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ല. പെരുമ്പാവൂർ ജെഎഫ്എംസി കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റാപ്പർ വേടനെതിരെ സമാനമായ കുറ്റകൃത്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പുലി പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണമെന്നായിരുന്നു കോടതിയിൽ വേടൻ വാദിച്ചിരുന്നത്.

 

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്

Published

on

തിരുവനതന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്.

Continue Reading

crime

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

Published

on

തൃശൂര്‍: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ ഹാജരായി. ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് മാതാവ് ഗീതയും പിതാവ് സുരേഷും ഹാജരായത്. പേട്ടയില്‍ നിന്നുള്ള പൊലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു. സുകാന്തിനെതിരെ ഉദ്യോഗസ്ഥയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെ മലപ്പുറത്തെ വീട് വിട്ട് ഇവര്‍ മാറിക്കഴിയുകയായിരുന്നു. നിലവില്‍ ഇരുവരും കേസില്‍ പ്രതികള്‍ അല്ല.

മാര്‍ച്ച് 24നാണ് പേട്ട റെയിൽവേ സ്റ്റേഷൻ സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പിന്നാലെ സുകാന്തിനെതിരെ പരാതിയുമായി ഉദ്യോഗസ്ഥയുടെ കുടുംബവും രംഗത്തെത്തി. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന പരാതിയും ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകളും കുടുംബം കൈമാറി.

Continue Reading

Trending