Connect with us

EDUCATION

സി.യു.ഇ.ടി പി.ജി: സമയം വീണ്ടും നീട്ടി

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ)യുടെ പുതിയ അറിയിപ്പ് പ്രകാരം ഫെബ്രുവരി 7 ന് രാത്രി 11:50 വരെ അപേക്ഷ സമർപ്പിക്കാം

Published

on

മികച്ച ഭൗതിക സാഹചര്യങ്ങൾ, കഴിവുറ്റ അധ്യാപകർ,വിശാലമായ ക്യാമ്പസുകൾ,മികവുറ്റലൈബ്രറികൾ, മിതമായ ഫീസ് തുടങ്ങി നിരവധി സവിശേഷതകളുള്ള കേന്ദ്ര സർവ്വകലാശാലകളിലെ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാനുള്ള പൊതു പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് – പോസ്റ്റ് ഗ്രാജ്വേററിൻ്റെ (സി.യു.ഇ.ടി – പി.ജി ) അപേക്ഷാ തിയ്യതി വീണ്ടും നീട്ടി.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ)യുടെ പുതിയ അറിയിപ്പ് പ്രകാരം ഫെബ്രുവരി 7 ന് രാത്രി 11:50 വരെ അപേക്ഷ സമർപ്പിക്കാം.

പ്രവേശന സ്ഥാപനങ്ങൾ

കേരള സെൻട്രൽ യൂണിവേഴ്സിറ്റി കാസർക്കോട്,
ആസാം, ആന്ധ്ര പ്രദേശ്, സൗത്ത് ബീഹാർ, ഗുജറാത്ത്, ഹരിയാന,ഹിമാചൽ പ്രദേശ്,ജമ്മു, ജാർഖണ്ഡ്, കർണാടക, പഞ്ചാബ് ,രാജസ്ഥാൻ, തമിഴ്നാട് ,
ഗുരു-ഗാസി ദാസ് വിശ്വ വിദ്യാലയ ,
ജവഹർലാൽ നെഹ്റു ,പോണ്ടിച്ചേരി,ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്,ത്രിപുര, ഹൈദരാബാദ് ,ഡൽഹി തുടങ്ങിയ സെൻട്രൽ യൂനിവേഴ്സിറ്റികൾ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്,
ഫൂട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റ്യൂട്ട് ,
ഇന്ത്യൻ കളിനറി ഇൻസ്റ്റ്യൂട്ട് ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ,
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ സി.യു.ഇ.ടി പി.ജി സ്കോർ വഴിയാണ് പ്രവേശനം. കൂടാതെ വിവിധ സംസ്ഥാന/കൽപ്പിത/സ്വകാര്യ സർവകലാശാലകളും പ്രവേശന മാനദണ്ഡമായി സി.യു.ഇ.ടി സ്കോർ പരിഗണിക്കുന്നുണ്ട്.

അപേക്ഷാ യോഗ്യത

ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത ബിരുദം നേടിയവർക്കും അവസാനവർഷ
പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായപരിധിയില്ല. എന്നാൽ ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളിലെ വ്യവസ്ഥകൾ പാലിക്കേണ്ടി വരും.
ഓരോ കോഴ്സിനും വിവിധ സർവകലാശാലകളിൽ വ്യത്യസ്ത പ്രവേശന യോഗ്യതയായിരിക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ

മാർച്ച് 11 നും 28 നു മിടയിലാണ് പരീക്ഷ.ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളുണ്ട്. 75 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് 105 മിനിറ്റ് സമയം. ശരിയുത്തരത്തിന് 4 മാർക്ക് തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും.
താല്പര്യമനുസരിച്ച് നാല് ടെസ്റ്റ് പേപ്പറുകൾ വരെ എഴുതാം. ചേരാനുദ്ദേശിക്കുന്ന
സർവകലാശാലയിലെ താല്പര്യമുള്ള കോഴ്സിന് ഏത് പേപ്പറാണ് വേണ്ടതെന്ന് മനസ്സിലാക്കി വേണം പേപ്പറുകൾ തിരഞ്ഞെടുക്കുന്നത്.

പരീക്ഷാകേന്ദ്രങ്ങൾ

കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷയെഴുതാം.
24 വിദേശ കേന്ദ്രങ്ങളടക്കം മുന്നൂറോളം പരീക്ഷാകേന്ദ്രങ്ങളുണ്ട്.
മുൻഗണനയനുസരിച്ച് രണ്ട് പരീക്ഷാകേന്ദ്രങ്ങൾ അപേക്ഷയിൽ കാണിക്കണം.
സ്ഥിര മേൽവിലാസമോ ഇപ്പോഴുള്ള മേൽവിലാസമോ ഉൾപ്പെട്ട സംസ്ഥാനത്തെ കേന്ദ്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.
അഡ്മിറ്റ് കാർഡ് മാർച്ച് ഏഴ് മുതൽ വെബ്സൈറ്റിൽ ലഭ്യമാകും .

അപേക്ഷ

pgcuet.samarth.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്. ജനറൽ വിഭാഗക്കാർക്ക് രണ്ട് പേപ്പർ വരെ എഴുതാൻ 1200 രൂപയാണ് ഫീസ്. ഓരോ അധിക പേപ്പറിനും 600 രൂപ വീതവും.
ഒ.ബി.സി, ഇ.ഡബ്ല്യു എസ്,പട്ടിക വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസിളവുണ്ട്.
വിദേശത്ത് പരീക്ഷ എഴുതാൻ എല്ലാ വിഭാഗക്കാരും രണ്ട് പേപ്പർ വരെ ആറായിരം രൂപയും ഓരോ അധിക പേപ്പറിന് 2000 രൂപ വീതവും അടയ്ക്കണം.
ഫെബ്രുവരി 8 രാത്രി 11:50 വരെ ഫീസടക്കാം.
അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിന് ഫെബ്രുവരി 9 മുതൽ 11 ന് രാത്രി 11:50 വരെ സമയമുണ്ട്.

സി.യു.ഇ.ടി പി.ജി പരീക്ഷയിൽ മികച്ച സ്കോർ നേടിയത് കൊണ്ട് മാത്രം
പ്രവേശനം ലഭിക്കുകയില്ല.
താല്പര്യമുള്ള സർവകലാശാലകളിൽൽ പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ സ്കോർ പരിഗണിച്ച്, ഓരോ സർവ്വകലാശാലയും പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തുക

പി.കെ അന്‍വര്‍ മുട്ടാഞ്ചേരി

കരിയര്‍ വിദഗ്ധന്‍ anver@live.in

EDUCATION

ബി.ടെക് ലാറ്ററല്‍ എന്‍ട്രി 22 വരെ അപേക്ഷിക്കാം

Published

on

തിരുവനന്തപുരം: സംസ്ഥാനത്തിലെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ (റെഗുലര്‍ ആന്‍ഡ് വര്‍ക്കിംഗ് പ്രൊഫഷണല്‍സ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മേയ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. മേയ് 22 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷകര്‍ 3 വര്‍ഷം/2 വര്‍ഷം (ലാറ്ററല്‍ എന്‍ട്രി) ദൈര്‍ഘ്യമുള്ള എന്‍ജിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ്/ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍/ AICTE അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ 3 വര്‍ഷ ഡി.വോക്ക്, അല്ലെങ്കില്‍ 10+2 തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം.

വര്‍ക്കിംഗ് പ്രൊഫെഷനലുകള്‍ക്കു ബി.ടെക് കോഴ്‌സിലെ പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടേണ്ടത് നിര്‍ബന്ധമാണ്. വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, 04712324396, 256032.

Continue Reading

EDUCATION

കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു

5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

Published

on

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.

പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

Continue Reading

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

Trending