Connect with us

Culture

തകര്‍പ്പന്‍ ജയം ആഘോഷമാക്കി ധോണി; കോലിപ്പടക്ക് റിട്ടേണ്‍ ടിക്കറ്റ്

Published

on

പൂനെ: രവീന്ദു ജഡേജ തന്റെ ആദ്യ പന്തില്‍ തന്നെ വിരാത് കോലിയെ പുറത്താക്കുന്നു. ഹര്‍ഭജന്‍ സിംഗ് ആദ്യ പന്തില്‍ എ.ബി ഡിവില്ലിയേഴ്‌സിനെ മടക്കി അയക്കുന്നു-ഞെട്ടിക്കുന്ന ഈ രംഗങ്ങള്‍ കണ്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആരാധകര്‍ ഞെട്ടിയപ്പോല്‍ ഒരാള്‍ മാത്രം മന്ദഹസിച്ചു-വിക്കറ്റിന് പിറകില്‍ മഹേന്ദ്രസിംഗ് ധോണി. ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം മഹിയും സംഘവും ആഘോഷമാക്കിയപ്പോള്‍ കോലിപ്പട പുറത്തേക്കാണ്. ഇനി രക്ഷയില്ല.
മന്ദഗതിയില്‍ പ്രതികരിച്ച പിച്ചിനെ പ്രയോജനപ്പെടുത്തിയാണ് സ്പിന്‍ മാജിക്കിലൂടെ ജഡേജയും ഹര്‍ഭജനും ബാംഗ്ലൂരിന്റെ പുകള്‍പെറ്റ ബാറ്റിംഗ് നിരയെ തരിപ്പണമാക്കിയത്. 18 റണ്‍സ് മാത്രം നല്‍കി മൂന്ന് വിക്കറ്റും പിറകെ മാന്‍ ഓഫ് ദ മാച്ച് പട്ടവും നേടിയ ധോണിയുടെ ഇഷ്ട പയ്യന്‍സ് രവീന്ദു ജേഡയുടെ സ്പിന്നില്‍ പകച്ച ബാംഗ്ലൂര്‍ ടീം ആകെ നേടിയത് 127 റണ്‍സാണ്. മഹിയുടെ സൂപ്പര്‍ ബാറ്റിംഗ് സംഘത്തിന് ഈ സ്‌ക്കോര്‍ ഇരയേ ആയിരുന്നില്ല. പതുക്കെ കളിച്ച് 12 പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തി.

ഈ ഐ.പി.എല്‍ ഇത് വരെ ജഡേജക്ക് സുന്ദര ഓര്‍മകള്‍ സമ്മാനിച്ചിരുന്നില്ല. റണ്‍സ് നേടാന്‍ കഴിയുന്നില്ല. വിക്കറ്റ് നേടാന്‍ കഴിയുന്നില്ല. എല്ലാത്തിനുമുപരിയായി വിശ്വസ്തനായ ഫീല്‍ഡറായ ജഡേജയുടെ കൈകള്‍ പലവട്ടം ചോര്‍ന്നു. അവസാന മല്‍സരത്തില്‍ രണ്ട് അനായാസ ക്യാച്ചുകള്‍ യുവതാരം നിലത്തിട്ടതോടെ പലരും തലയില്‍ കൈവെച്ചു. പക്ഷേ ഇന്നലെ ജഡേജയുടെ ദിവസമായിരുന്നു. പൊടി നിറഞ്ഞ പിച്ചില്‍ അദ്ദേഹത്തിന്റെ ഇടം കൈയ്യന്‍ സ്പിന്‍ ബാറ്റ്‌സ്മാന്മാരെ കറക്കി. സ്പിന്നിനെ മനോഹരമായി കളിക്കുന്ന കോലിയെ ആം ബോളില്‍ പുറത്താക്കിയപ്പോള്‍ മന്‍ദീപ് സിംഗിന്റെ സ്വീപ്പ് ഷോട്ട് സ്‌ക്വയര്‍ ലെഗ്ഗില്‍ പിടിക്കപ്പെട്ടു. ബാംഗ്ലൂര്‍ ഇന്നിംഗ്‌സിലെ ടോപ് സ്‌ക്കോററായ പാര്‍ത്ഥീവ് പട്ടേലിന്റെ ഷോട്ട് ബലൂണ്‍ കണക്കെ പൊന്തിയപ്പോള്‍ ജഡേജക്ക് തന്നെ എളുപ്പത്തിലുള്ള ക്യാച്ചായി. ഹര്‍ഭജന്‍ തന്റെ വലം കൈ ആയുധമാക്കി. ഡി വില്ലിയേഴ്‌സിനെ പോലെ ഒരാളെ പെട്ടെന്ന് പുറത്താക്കി. വൈറല്‍ ഫീവറിന് ശേഷം തിരിച്ചുവന്നതായിരുന്നു ദക്ഷിണാഫ്രിക്കക്കാരന്‍. ബാംഗ്ലൂര്‍ സംഘത്തില്‍ ഒരാള്‍ മാത്രമാണ് കാണികളുടെ പ്രതീക്ഷ കാത്തത്ത്- പാര്‍ത്ഥീവ് പട്ടേല്‍.

ഇപ്പോഴും കൊച്ചു കുട്ടികളുടെ ഭാവ പ്രകടനങ്ങളുമായി മൈതാനം നിറയുന്ന ഓപ്പണര്‍ പവര്‍ പ്ലേയില്‍ മൂന്ന് കനമുള്ള ബൗണ്ടറികളും രണ്ട് സിക്‌സറുകളും പായിച്ചു. 41 പന്തില്‍ നിന്ന് 53 റണ്‍സുമായി അദ്ദേഹമാണ് ടീമിന്റെ മാനം കാത്തത്. രണ്ടക്കം തികച്ച മറ്റൊരു ബാറ്റ്‌സ്മാന്‍ 26 പന്തില്‍ 36 റണ്‍സ് നേടിയ വാലറ്റക്കാരന്‍ ടീം സൗത്തിയായിരുന്നു. ബ്രെന്‍ഡന്‍ മക്കലത്തിന്റെ ഇന്നിംഗ്‌സ് അഞ്ചില്‍ നിയന്ത്രിക്കപ്പെട്ടു.
ചെന്നൈക്ക് മറുപടി എളുപ്പമായിരുന്നു. വാട്ട്‌സണ്‍ 11 ല്‍ പുറത്തായെങ്കിലും റായിഡുവും (32), സുരേഷ് റൈനയും (25) ഭദ്രമായി കളിച്ചു. ഫിനിഷിംഗ് ടച്ചില്‍ മഹി 23 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ ബ്രാവോ മഹിക്ക് കൂട്ട് നല്‍കി. മലയാളി സീമര്‍ കെ.എം ആസിഫിന് ഇന്നലെ ആദ്യ ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending