india
കടവു കടന്ന വനിതാ സംവരണം
എന്നാൽ അതല്ല സ്ത്രീ സാന്നിധ്യം കെട്ടിടത്തിന് ഭാവിയിൽ ദോഷം വരുത്തുമെന്ന് നിഗമനത്താലാണ് രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റിയതെന്നും ആരോപണം ഉണ്ടായിരുന്നു

മുജീബ് കെ താനൂർ
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പൂജാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മർമുവിനെ കേന്ദ്രസർക്കാർ അടുപ്പിച്ചില്ല. ദ്രൗപതി മെർമു ദളിത് വനിത ആയതുകൊണ്ടാണ് ഇങ്ങനെ ഒരു നടപടിക്ക് പൂജക്ക് നേതൃത്വം നൽകിയ ബ്രാഹ്മണ സന്യാസിമാർ ശ്രമിച്ചതെന്ന് വാർത്ത പരന്നിരുന്നു. എന്നാൽ അതല്ല സ്ത്രീ സാന്നിധ്യം കെട്ടിടത്തിന് ഭാവിയിൽ ദോഷം വരുത്തുമെന്ന് നിഗമനത്താലാണ് രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റിയതെന്നും ആരോപണം ഉണ്ടായിരുന്നു. എന്തായാലും ഇവയെല്ലാം തേച്ചു മാച്ചു കളയാൻ കേന്ദ്രസർക്കാർ പുതിയ വനിതാ സംവരണ നിയമവുമായി വന്നിരിക്കുകയാണ് . പതിറ്റാണ്ടുകൾ കഴിഞ്ഞു ഒടുവിൽ വനിതാ സംവരണ നിയമം യാഥാർത്ഥ്യമാകുന്നു.
കൽക്കട്ടയിലെ സ്റ്റേറ്റ്സ്മാൻ പത്രം കേന്ദ്ര സർക്കാരിന്റെ രണ്ടു നടപടികളെ സംശയത്തിന്റെ നിഴലിൽ പ്രതിഷ്ഠിക്കേണ്ടതാണെന്ന് കുറ്റപ്പെടുത്തുന്നു. ഒന്ന് ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാൻ ശ്രമിച്ചത്. മറ്റൊന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ വനിത സംവരണ ബില്ലും. രണ്ടിനും മുഖ്യകാരണം ബിജെപിക്കെതിരെ കേന്ദ്രത്തിൽ രൂപപ്പെട്ടുവന്ന ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യമെന്നാണ് പത്രം നിരീക്ഷിക്കുന്നത്. ഭാരത് എന്നതിലൂടെ വൈകാരികത സൃഷ്ടിച്ചെടുക്കാനും വനിത സംവരണ ബില്ലിലൂടെ പ്രതിപക്ഷത്ത് വിഭാഗീയത മുളപ്പിക്കാനും ആണത്രേ കേന്ദ്ര സർക്കാർ നീക്കം. ആഗോള തലത്തിൽ രാജ്യത്തിന് നേരിട്ടുവരുന്ന പല അവമതിപ്പുകളും മാറ്റിക്കിട്ടാൻ വനിതാ സംവരണ ബില്ലിലൂടെ സാധ്യമാകുമെന്നും കേന്ദ്ര ഭരണകൂടം അഗ്രഹിച്ചു വരുന്നതായും പത്രം പറയുന്നു.
1996 ആയിരുന്നു വനിതാ സംവരണുമായി ആദ്യമായി ബില്‍ വന്നത് ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയായിരുന്നു. ചർച്ചയിൽ വനിതകൾക്ക് സംവരണം ഏർപ്പെടുത്തുന്നതിന് മുമ്പ് പിന്നോക്ക സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാജ് വാദി പാർട്ടി, മുസ്ലിം ലീഗ്, ആർജെഡി, ജനതാദൾ തുടങ്ങിയ അംഗങ്ങൾ ബില്ലിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടതോടെ ബില്ലിന് പിന്തുണ ലഭിച്ചില്ല. തുടർന്ന് പാർലമെൻററി സമിതി സമിതിക്ക് വിടുകയുണ്ടായി. 1996 ഡിസംബറിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും
മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടി വന്നതോടെ ബില്‍ അസാധുവായി. 1998 വാജ്പേയ് സർക്കാർ ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചു. ബില്ലിനെതിരെ ലോക്സഭയിൽ മുസ്ലിം ലീഗ് അംഗം ജി എം ബനാത്ത് വാല കണക്കുകൾ സഹിതമാണ് രംഗത്തെത്തിയത്. രാജ്യത്ത് ഇതേവരെയുള്ള പാർലമെൻറ് അംഗങ്ങങ്ങളിൽ മുസ്ലിങ്ങൾ എത്രയുമുണ്ടായിരുന്നുവെന്നും ആകെയുള്ള മുസ്ലിം ജനസംഘ്യ ശതമാനവും വെച്ച് ജി. എം. ബനാത്ത് വാല ന്യൂനപക്ഷങ്ങളുടെ സംവരണത്തിന്റെ ഗൗരവത പാർലമെന്റിൽ ബോധ്യപ്പെടുത്തുകയായിരുന്നു. 15% ഉള്ള ഇന്ത്യൻ മുസ്ലിംകൾക്ക് ആകെ കിട്ടിയ പ്രാതിനിധ്യം നാല് ശതമാനത്തോളം മാത്രമായിരുന്നു വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. sma അങ്ങിനെ ബില്ല് പാസാക്കാൻ ആയില്ല. 1999ലും 2002ലും 2003ലും ബില്ല് കൊണ്ടുവന്നെങ്കിലും പിന്തുണ കിട്ടിയില്ല. 2008 മൻമോഹൻ സിംഗ് സർക്കാർ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. 2009 ൽ പാസാക്കുകയും ചെയ്തു. എന്നാൽ ബിൽ ലോക്സഭയിൽ എത്തിയില്ല. 2014 ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മാറി പുതിയ മന്ത്രിസഭ വന്നതോടെയാണ് ബിൽ അസാധുവായി.
പാർലമെൻറിൽ 50 ശതമാനം നടപ്പാക്കിയ അറബ് രാഷ്ട്രമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വേണ്ട ക്യൂബ ന്യൂസിലാൻഡ് മെക്സിക്കോ സ്വീഡൻ ഐസ്ലാൻഡ് എന്നിവയൊക്കെ നേരത്തെ വനിതാ സമരം ഏർപ്പെടുത്തിയ രാജ്യങ്ങളാണ് പാകിസ്ഥാനിൽ 60 സീറ്റാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ളത് ബംഗ്ലാദേശിൽ 50 സീറ്റും സമ്മേളനം ചെയ്തിട്ടുണ്ട് നേപ്പാളിൽ 33 ശതമാനം സ്ത്രീ സംവരണം നേരത്തെ നിലവിലുണ്ട് അന്വേഷിലും മുസ്ലിം 30% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട് ആഫ്രിക്കയിലെ ഏറ്റവും വലിയ പാർട്ടിയായ സൗത്താഫ്രിക്കൻ നാഷണൽ കോൺഗ്രസ് 50% സംവരണം തങ്ങളുടെ പാർട്ടിയിൽ ഏർപ്പെടുത്തണമെന്ന് വ്യവസ്ഥ ഇപ്പോഴും നിൽക്കുന്നു 44 ശതമാനം അംഗങ്ങളുള്ള വനിതകളെ അടുത്ത തെരഞ്ഞെടുപ്പോടെ 50% ആക്കും എന്നാണ് കോൺഗ്രസിന്റെ തീരുമാനം വണ്ടിയിലാണ് ഏറ്റവും കൂടുതൽ സ്ത്രീസംഭരണം ഏർപ്പെടുത്തിയിട്ടുള്ളത് 61 ശതമാനം 80 സീറ്റിൽ 40 സീറ്റുകൾ സ്ത്രീകൾക്കാണ് സംവരണം ചെയ്തിട്ടുള്ളത് ലോവർഹൗസിലാണ് ഈ സംരംഭം നടപ്പാക്കിയിട്ടുള്ളത്
രാജ്യത്തിന്‍റെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ വനിതാ സംവരണ ബിൽ ആണ് ആദ്യം അവതരിപ്പിച്ചത്. പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്ത സമ്മേളനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ എംപിമാര്‍ പുതിയ മന്ദിരത്തിലേക്ക് എത്തിയത്. പഴയ പാർലമെന്‍റ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്ന് മോദി പറഞ്ഞു. വനിതാ സംവരണ ബിൽ നിയമമന്ത്രി പാർലമെന്‍റിൽ അവതരിപ്പിച്ചു. തങ്ങളുടെ ബില്ലാണ് വീണ്ടും അവതരിപ്പിക്കുന്നതെന്ന കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെയാണ് നിയമമന്ത്രി ബിൽ അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് ബിൽ അവതരണത്തിന് സഭ അനുമതി നൽകിയത്
128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. 33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകും. ഈ ബില്ലിനോടൊപ്പം ന്യുനപക്ഷ സംവരണ നിയമവും നടപ്പാക്കണമെന്ന് മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീർ ആവശ്യപ്പട്ടു.
india
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.
പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.
india
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.
കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
india
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍
‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍.

പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഹരിയാന സ്വദേശിനിയായ ട്രാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലും പഞ്ചാബിലുമായി വ്യാപിച്ചു കിടക്കുന്ന ശൃംഖല ഇവര്‍ക്കുണ്ട്. അവര്‍ പാകിസ്താന്റെ ഏജന്റുമാരും സാമ്പത്തിക സഹായികളുമായി പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.
‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ജ്യോതി മല്‍ഹോത്രയാണ് പ്രതികളിലൊരാള്‍. ഇവര്‍ 2023ല്‍ ഏജന്റുമാര്‍ വഴി വിസ നേടിയ ശേഷം പാകിസ്താന്‍ സന്ദര്‍ശിച്ചതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയയില്‍ പാകിസ്താന്റെ പോസിറ്റീവ് ഇമേജ് പ്രദര്‍ശിപ്പിച്ചതായും അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
പഞ്ചാബിലെ മലേര്‍കോട്‌ലയില്‍ നിന്നുള്ള ഗുസാലയാണ് മറ്റൊരു പ്രധാന പ്രതി. 2025 ഫെബ്രുവരി 27ന് പാകിസ്താന്‍ വിസക്ക് അപേക്ഷിക്കാന്‍ ഗുസാല ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമീഷനെ സന്ദര്‍ശിച്ചിരുന്നു. ഡാനിഷും ഗുസാലയും പ്രണയബന്ധമുണ്ടയിരുന്നു. കാലക്രമേണ, ഡാനിഷ് ഗുസാലയ്ക്ക് പണം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ ഡാനിഷുമായി സാമ്പത്തിക ഇടപാടുകളിലും വിസ സംബന്ധമായ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചയാളുകളാണ്.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
kerala2 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala2 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു