kerala
സുപ്രീംകോടതിയുടെ വിമര്‍ശനം ഉള്‍ക്കൊള്ളണം – എഡിറ്റോറിയല്‍
ഹിന്ദുമതം ഒരു ജീവിത രീതി കൂടിയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് അത് അനുശാസിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം നമ്മുടെ രാജ്യത്തെ ഒരിക്കല്‍ കീറിമുറിച്ചതാണ്. ഇനിയുമത് തിരിച്ചുവരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്.

രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനും ഐക്യം ഇല്ലാതാക്കാനും അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള നീക്കങ്ങളാണ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തിയശേഷം ഇത്തരം നീക്കങ്ങള്‍ക്ക് വേഗത വര്‍ധിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിനെതിരെ ചെറിയ ചില നീക്കങ്ങളെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. അത് ഉന്നത നീതിപീഠത്തില്‍ നിന്നാകുമ്പോള്‍ പ്രത്യേകിച്ചും.
ചരിത്ര സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ഹര്‍ജിയില്‍ ബി.ജെ.പി നേതാവ് അശ്വിനികുമാറിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി നടപടി മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ എവിടെയൊക്കെയോ ബാക്കിനില്‍ക്കുന്നുണ്ട് എന്ന തോന്നലുണ്ടാക്കുന്നതാണ്. ഇന്ത്യയിലെ പല ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും അധിനിവേശ രാജാക്കന്മാരുടെ പേരിലാണെന്നും ഇവ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അഭിഭാഷകന്‍കൂടിയായ അശ്വിനികുമാര്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നത്. കേസില്‍ വിധി പറയുന്നതിനിടയിലാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് അശ്വിനികുമാറിനെ വിമര്‍ശിച്ചത്.
ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഹരജി എന്ന് നിരീക്ഷിച്ച കോടതി രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കരുതെന്നും സമൂഹത്തില്‍ നാശം വിതക്കാനല്ല കോടതിയെന്നും അഭിപ്രായപ്പെട്ടു. ഹിന്ദുമതത്തിന്റെ മഹത്വം ഹര്‍ജിക്കാരനെ പഠിപ്പിക്കാനും കോടതി തയാറായി. ‘നിങ്ങളുടെ പ്രവര്‍ത്തികള്‍ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.
ഭൂതകാലത്തിന്റെ ഭാരം ഇന്നത്തെ തലമുറ ചുമക്കേണ്ട ഗതികേട് ഉണ്ടാക്കിവെക്കരുത്. നിങ്ങളുടെ ഓരോപ്രവര്‍ത്തിയും രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും’ ജസ്റ്റിസ് കെ.എം ജോസഫിന്റെ വാക്കുകള്‍ പ്രതീക്ഷാര്‍ഹമാണ്. ഇന്ത്യക്കാരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന കൊളോണിയല്‍ തന്ത്രത്തോടാണ് ഹരജിയെ കോടതി താരതമ്യം ചെയതത്. പരാതി പ്രത്യേക സമുദായത്തെ ലക്ഷ്യംവെക്കുന്നതാണെന്നും കോടതി ആരോപിച്ചു. ‘നമ്മുടെ രാജ്യം നിരവധി പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഹിന്ദുമതം ഒരു ജീവിത രീതി കൂടിയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനാണ് അത് അനുശാസിക്കുന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം നമ്മുടെ രാജ്യത്തെ ഒരിക്കല്‍ കീറിമുറിച്ചതാണ്. ഇനിയുമത് തിരിച്ചുവരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്. നിങ്ങള്‍ മനപൂര്‍വം ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുകൊണ്ടാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇന്ത്യ ഒരു മതേതരത്വ രാജ്യമാണെന്നത് നിങ്ങള്‍ മറക്കരുത്. രാജ്യം വീണ്ടും തിളച്ചുമറിയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. മനസില്‍ രാജ്യമാണ് വേണ്ടത്. മതമല്ല’ ജസ്റ്റിസ് നാഗരത്‌നയുടെ വാക്കുകള്‍ ഫാസിസ്റ്റ് ശക്തികള്‍ക്ക് ശക്തമായ താക്കീതാണ് നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ നിയമസാധുത, നിയമനിര്‍മാതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതിലൂടെ ശ്രദ്ധേയയാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന. ജഡ്ജിമാര്‍ വിവാദ വിധികള്‍ പുറപ്പെടുവിക്കുകയും പിന്നാലെ അവര്‍ രാഷ്ട്രീയ നിയമനങ്ങളിലുള്‍പ്പെടുകയും ചെയ്യുന്ന സംഭവങ്ങളാണ് സമീപകാലങ്ങളില്‍ ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.
പ്രശസ്തമായ പല സ്ഥലങ്ങളുടെയും പേരുകള്‍ സംഘ്പാരിവാര്‍ ശക്തികള്‍ ഇതിനോടകം മാറ്റിയിട്ടുണ്ട്. ഇയ്യിടെ രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി അമൃത് ഉദ്യാന്‍ എന്നാക്കിയിരുന്നു. അലഹബാദിന്റെ പേര് നേരത്തെ പ്രയാഗ്‌രാജ് എന്നാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ മുഗള്‍ ചരിത്രം പേറുന്ന യൂസഫ് സരായ്, മസൂദ്പൂര്‍, സംറൂദ്പൂര്‍, ബേഗംപൂര്‍, സെയ്ദുല്‍ അജാബ് തുടങ്ങിയ നിരവധി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനും പദ്ധതിയുണ്ട്.
കോടതി വ്യക്തമാക്കിയ പോലെ ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചാണ് ഇതെല്ലാം അരങ്ങേറുന്നത്. രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികളുടെ ശേഷിപ്പുകളെല്ലാം നീക്കണമെന്നാണ് സംഘ്പരിവാര്‍ താല്‍പര്യം. താജ്മഹലിന്റെ പേര് മാറ്റി തേജോ മഹാലയ എന്നാക്കണമെന്ന താല്‍പര്യമാണ് ബി.ജെ.പിക്കുള്ളത്. സ്വന്തമായി എടുത്തുപറയാന്‍ ഒന്നുമില്ലാത്തവരാണ് പേര് മാറ്റത്തിലൂടെ ചരിത്രം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യ ആരുടേയും കുത്തകയല്ലെന്നാണ് അവരോട് പറയാനുള്ളത്. വ്യത്യസ്ത മതങ്ങളുടേയും ഭാഷകളുടേയും വേഷങ്ങളുടേയും സംസ്‌കാരത്തിന്റെയും സങ്കര ഭൂമിയാണ് ഇന്ത്യ.
ബഹുസ്വരതയാണ് രാജ്യത്തിന്റെ ശക്തി. അതില്‍ പ്രധാനപ്പെട്ടതാണ് സ്ഥലങ്ങളുടെ പേരുകളും. ഇന്ത്യ എന്നും ഇന്ത്യയായി തന്നെ നിലനില്‍ക്കണം. കോടതി നിരീക്ഷിച്ചപോലെ ഫാസിസ്റ്റ് ശക്തികളില്‍നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ സമൂഹത്തില്‍ നാശം മാത്രമേ വിതയ്ക്കൂ. മുസ്‌ലിം വിരോധംവെച്ച് മാത്രം പേരുകള്‍ മാറ്റുന്ന പ്രവണത വിദ്വേഷം വളര്‍ത്താനേ ഉപകരിക്കൂ. കോടതി സൂചിപ്പിച്ചപോലെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും അനിവാര്യം ഇത്തരം നീക്കങ്ങളില്‍നിന്ന് വിട്ടുനില്‍ക്കലാണ്.
kerala
ചികിത്സാ പിഴവ്; അട്ടപ്പാടിയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് കൊടുത്തത് 72 കാരനുള്ള മരുന്ന്
മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്‍ കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്‍ പറയുന്നു.

അട്ടപ്പാടിയില്‍ ഗുരുതരചികിത്സാ പിഴവ് എന്ന് ആരോപണം. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഒരു വയസുള്ള കുട്ടിക്ക് മരുന്നും ചികിത്സയും മാറി നല്‍കി എന്നാണ് പരാതി. നെല്ലിപ്പതി സ്വദേശി സ്‌നേഹ-അരുണ്‍ ദമ്പതികളുടെ ഒരു വയസുകാരനാണ് ചികിത്സ മാറിയത്
പനിയെ തുടര്‍ന്നാണ് കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് വാങ്ങിയ മരുന്ന് കുഞ്ഞിന് നല്‍കിയിരുന്നു. എന്നാല്‍ മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്‍ കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്‍ പറയുന്നു.
ശേഷം ഡിസ്ചാര്‍ജ് ആയി വന്നിട്ടും പനി കുറയാത്തതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോര്‍ട്ട് മാറിപ്പോയ കാര്യം വ്യക്തമായത്. 72 കാരനുള്ള ചികിത്സയാണ് ഒരു വയസുള്ള ആണ്‍കുട്ടിക്ക് നടത്തിയതെന്നാണ് ആരോപണം.സംഭവത്തില്‍ ആരോപിതരായ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
kerala
സര്‍ക്കാറിന്റെ ആഘോഷങ്ങള്‍ക്ക് മുടക്കമില്ല; യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് 12 മാസത്തെ ഓണറേറിയം മുടങ്ങി
2024 മെയ് മാസത്തിന് ശേഷം 2024 ജൂൺ മുതൽ 2025 മാർച്ച് വരെയുള്ള 2024-25 സാമ്പത്തിക വർഷത്തിലെ 10 മാസത്തെ ഓണറേറിയവും 2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ, മെയ് മാസങ്ങളിലെ 2 മാസത്തെ ഓണറേറിയവും ഇതുവരെ ലഭിച്ചിട്ടില്ല.

സർക്കാർ വാർഷികാഘോഷ പരിപാടികൾക്ക് കോടികൾ പൊടിക്കുമ്പോഴും യൂത്ത് കോ-ഓർഡിനേറ്റർമാർക്ക് ഓണറേറിയം കൊടുക്കാൻ പണമില്ല. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന് കീഴിൽ സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്ന യൂത്ത് കോ-ഓർഡിനേറ്റർമാരുടെ ഓണറേറിയം കഴിഞ്ഞ 12 മാസമായി മുടങ്ങി. 2024 മെയ് മാസത്തിന് ശേഷം 2024 ജൂൺ മുതൽ 2025 മാർച്ച് വരെയുള്ള 2024-25 സാമ്പത്തിക വർഷത്തിലെ 10 മാസത്തെ ഓണറേറിയവും 2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ, മെയ് മാസങ്ങളിലെ 2 മാസത്തെ ഓണറേറിയവും ഇതുവരെ ലഭിച്ചിട്ടില്ല.
കേരളോത്സവം ഉൾപ്പെടെയുള്ള യുവജന ക്ഷേമ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്ന യൂത്ത് കോ-ഓർഡിനേറ്റർമാർക്ക് ഇത്രയും നീണ്ട കാലത്തേക്ക് ഓണറേറിയം മുടങ്ങുന്നത് ആദ്യമായാണ്. സാധാരണ ഓണം, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ വിശേഷ സമയങ്ങളിൽ ഓണറേറിയം വിതരണം ചെയ്യാറുണ്ടെങ്കിലും, ഇത്തവണ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലാ ഓഫീസുകളിലോ ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർമാരോടോ ഇതേക്കുറിച്ച് ചോദിച്ചാൽ മറുപടി പോലും ലഭിക്കുന്നില്ല.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തെ ഓണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിതമായി വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, അതിനുശേഷവും ഓണറേറിയം വിതരണത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യൂത്ത് കോ-ഓർഡിനേറ്റർമാർ ആരോപിക്കുന്നു.അതിനിടെ, യുവജന ക്ഷേമ ബോർഡിന്റെ പുതിയ വൈസ് ചെയർമാനായി വി.കെ. സനോജിനെ നിയമിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. പുതിയ നിയമനങ്ങൾക്കായി ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോഴും യൂത്ത് കോ-ഓർഡിനേറ്റർമാരുടെ ഓണറേറിയം വിഷയത്തിൽ ‘ചുവപ്പ് നാട’യിൽ കുരുങ്ങിക്കിടക്കുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
‘സർക്കാർ വാർഷിക ആഘോഷങ്ങൾക്കായി കോടികൾ ചെലവഴിക്കുമ്പോൾ, വർഷം മുഴുവൻ കഠിനാധ്വാനം ചെയ്യുന്ന യൂത്ത് കോ-ഓർഡിനേറ്റർമാരോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്, ഈ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് യൂത്ത് കോ-ഓർഡിനേറ്റർമാർ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്.
kerala
പ്രതിഷേധം ഫലം കണ്ടു; യൂ ടേണുമായി സര്‍ക്കാര്‍; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
അവധി പുനഃസ്ഥാപിക്കണമെന്ന് മുസ്ലിംലീഗും വിവിധ മത, രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെയാണ് നാളെ അവധി നൽകാൻ തീരുമാനിച്ചത്.

പ്രതിഷേധത്തെ തുടർന്ന് വീണ്ടും യൂ ടേണുമായി സർക്കാർ. നേരത്തെ റദ്ദാക്കിയ പെരുന്നാൾ അവധി പുനഃസ്ഥാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നേരത്തെ അവധിയായിരുന്നു.
എന്നാൽ ഇന്ന് രാവിലെ ഇത് റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്ന് വിവിധ മേഖലകളിൽനിന്ന് വലിയ പ്രതിഷേധമുയർന്നു. അവധി പുനഃസ്ഥാപിക്കണമെന്ന് മുസ്ലിംലീഗും വിവിധ മത, രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെയാണ് നാളെ അവധി നൽകാൻ തീരുമാനിച്ചത്.
ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവന്നത് മുസ്ലിംലീഗാണ്. നേരത്തെ പ്രഖ്യാപിച്ച പെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്നും വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂൺ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്.
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala7 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala3 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india3 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി