kerala
ക്രിമിനൽ പോലീസ് രാജ് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക; മുസ്‌ലിം യൂത്ത് ലീഗ് കമ്മീഷണർ ഓഫീസ് മാർച്ച് വ്യാഴാഴ്ച
മാമി തിരോധാനം, പോലീസ് ക്രിമിനലിസം, കൊള്ള, കൊല പോലീസ് കൂട്ട് കെട്ട്, മലപ്പുറത്തെ അവഹേളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരിലും മാർച്ചിൽ പ്രതിഷേധം ഉയരും .

മാഫിയാ സംഘങ്ങളുടെ കൂടാരമായി മാറിയ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. കേരള ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത തരത്തിൽ ലജ്ജകരമായ ആഭ്യന്തര വകുപ്പിനെതിരെയും അതിന്റെ നേതൃത്വതിനെതിരെയും സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് നടക്കുന്ന മാർച്ചിന്റെ ഭാഗമായാണ് വ്യാഴാഴ്ച (ഒക്ടോബർ 3ന്) കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്.
മാമി തിരോധാനം, പോലീസ് ക്രിമിനലിസം, കൊള്ള, കൊല പോലീസ് കൂട്ട് കെട്ട്, മലപ്പുറത്തെ അവഹേളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരിലും മാർച്ചിൽ പ്രതിഷേധം ഉയരും .
മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറസെക്രട്ടറി അഡ്വ പി.കെ ഫിറോസ് ഉത്ഘാടനം ചെയ്യും. പ്രതിഷേധ മാർച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കൃത്യം 10 മണിക്ക് ആരംഭിക്കും. കോഴിക്കോട് കമ്മീഷണർ ആസ്ഥാനത്തേക്ക് നടക്കുന്ന മാർച്ച് വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരും എത്തിച്ചേരണമെന്ന് ജില്ല പ്രസിഡൻ്റ് മിസ്ഹബ് കീഴറിയൂർ ജെനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ എന്നിവർ പറഞ്ഞു.
kerala
‘കോൺഗ്രസ് കൊടി തകർത്തു’; പാലക്കാട് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

പാലക്കാട്: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലെ കൊടിയും ആര്‍ച്ചും തകര്‍ത്തെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ജില്ലാ പോലീസ് മേധാവി അജിത്ത്കുമാറിൻ്റെ നിര്‍ദ്ദേശ പ്രകാരം ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരനാണ് കേസെടുത്തത്. ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ പാര്‍ട്ടി ഓഫീസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകന്‍ മോഹന്‍ കുമാര്‍ കോട്ടായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് ചുവന്ന പെയിന്റടിക്കാനുള്ള ശ്രമം നടത്തുകയും, ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കെതിരേയും ആക്രമണം ഉണ്ടായി.
Film
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്

ഓൺലൈൻ സിനിമ നിരൂപകനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
പണം നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ നൽകുമെന്ന് നിർമാതാവിനെയും സിനിമയുടെ അണിയറപ്രവർത്തകരെയും ഓൺലൈൻ സിനിമ നിരൂപകൻ വിളിച്ച് അറിയിച്ചു. എന്നാൽ പണം നൽകാൻ തയാറായില്ല. തുടർന്ന് സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോൺ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് നിർമാതാക്കൾ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.
അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നത്.
kerala
നിലമ്പൂരങ്കത്തിന് ഇന്ന് കൊട്ടിക്കലാശം
19ന് വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പിനായി നിലമ്പൂര്‍ ബൂത്തിലെത്തുന്നത്.

വീറും വാശിയും നിറഞ്ഞ നിലമ്പൂരങ്കത്തിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. 19ന് വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പിനായി നിലമ്പൂര്‍ ബൂത്തിലെത്തുന്നത്. പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളെ ആഘോഷമാക്കാനൊരുങ്ങിയിരിക്കുകയാണ് യു.ഡി.എഫ് ക്യാമ്പ്.
ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ എണ്ണിപറഞ്ഞാണ് യു.ഡി.എഫും സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും ജനഹൃദയങ്ങളിലേക്കിറങ്ങിയത്. ഇടതു ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനതയില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് യു.ഡി.എഫ് ക്യാമ്പയിന് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപിലേക്ക് കടന്നതോടെ നേതാക്കളും പ്രവര്‍ത്തകരും ഊണും ഉറക്കവും ഉപേക്ഷിച്ച് ഗോദയില്‍ സജീവമാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ഞായറാഴ്ച്ച മണ്ഡലത്തില്‍ നടത്തിയ പര്യടനം വലിയ ഓളം സൃഷ്ടിച്ചിരുന്നു.
ഇന്ന് വൈകീട്ട് ആറു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം മണ്ഡലത്തില്‍ തമ്പടിച്ച് വലിയ അവകാശവാദങ്ങള്‍ നിരത്തി പ്രചാരണം നടത്തിയിട്ടും എല്‍.ഡി.എഫ് ക്യാമ്പ് നിരാശയിലാണ്. സി.പി.എം ഉയര്‍ത്തുന്ന സകല അരാഷ്ട്രീയ വാദങ്ങളെയും പൊളിച്ചടുക്കിയാണ് യു.ഡി.എഫിന്റെ പ്രചാരണ മുന്നേറ്റം. മലപ്പുറം ജില്ലയെ അപമാനിച്ചും, ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചും ആര്‍.എ സ്.എസ് ഉള്‍പ്പെടെയുള്ള ത തീവ്രവാദികളുടെ വോട്ടു വാങ്ങിയും വിജയമുറപ്പിക്കാനായിരുന്നു സി.പി.എം ലക്ഷ്യം. എന്നാല്‍ അവസാന ഘട്ടത്തില്‍ എല്ലാം പാളിയ മട്ടാണ്. പ്രിയങ്കാ ഗാന്ധിക്കു പുറമെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി. സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുസ്ലിംലീഗ് ദേ
ശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്ര തിപക്ഷ നേതാവ് വി.ഡി സ തിഷന്‍, മുസ്ലിംലീഗ് സം സ്ഥാന ജനറല്‍ സെക്രട്ടറി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് വി.ഡി സ തിഷന്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കാമ്പയിനുകള്‍ വലിയ തിരയിളക്കമാണ് ഉണ്ടാക്കിയത്.
-
News23 hours ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
News3 days ago
ഇറാന് തിരിച്ചടി; ഇസ്രാഈലില്‍ മരണസംഖ്യ ഉയരുന്നു
-
News3 days ago
ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ
-
kerala3 days ago
നിലമ്പൂരിലും പെട്ടി പരിശോധന; ‘കേരളാ പൊലീസ് സി.പി.എമ്മിന് വേണ്ടി വേഷം കെട്ടേണ്ട’; ഷാഫി പറമ്പില്‍
-
kerala3 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
News3 days ago
ഇറാന് വ്യോമാക്രമണം; ഭയന്നോടി നെതന്യാഹു; ഗ്രീസിലെ ഏതന്‍സില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്
-
india3 days ago
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്
-
india2 days ago
ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്