Connect with us

kerala

ക്രിമിനൽ പോലീസും മാഫിയ മുഖ്യനും മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച്‌ ശനിയാഴ്ച്ച

മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ തൻ്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നും ബാക്കി സർക്കാറും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും പറഞ്ഞ് തടിയൂരുകയാണ് എം.എൽ.എ ചെയ്തത്

Published

on

കോഴിക്കോട് : കേരളത്തിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

സെപ്റ്റംബർ 7ന് ശനിയാഴ്ച ആണ് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കുക. ജനങ്ങൾക്ക് സംരക്ഷണം നൽകാൻ ബാധ്യതയുള്ള പൊലീസ് തന്നെ വേട്ടക്കാരായി മാറുന്ന വാർത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. കൊലപാതകം, സ്വർണ്ണക്കടത്ത്, തട്ടികൊണ്ട് പോകൽ, ബലാൽസംഘം തുടങ്ങിയ കുറ്റകൃത്യങ്ങളിലെല്ലാം പൊലീസ് തന്നെ പ്രതികളാകുന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ഭരണകക്ഷിയിൽ പെട്ട എം.എൽ.എ തന്നെയാണ് പൊലീസ് ക്രിമിനലുകളെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

എന്നാൽ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ തൻ്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നും ബാക്കി സർക്കാറും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും പറഞ്ഞ് തടിയൂരുകയാണ് എം.എൽ.എ ചെയ്തത്. സാധാരണക്കാർക്ക് സ്വൈര്യ ജീവിതം പോലും സാധ്യമാകാത്ത രീതിയിൽ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞിരിക്കുന്നു അദ്ദേഹം തുടർന്നു. അതീവ ഗൗരവമായ പരാതി ലഭിച്ചിട്ടും ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി ശക്തമായ നിലപാടെടുക്കാത്തത് ക്രിമിനലുകൾക്ക് വിലസാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. അതിനാൽ പരാതികൾ ഉയർന്നവർക്കെതിരെ ശക്തമായ അന്വേഷണം നടത്തി നിയമത്തിൽ മുന്നിൽ കൊണ്ടുവരണമെന്ന് ഫിറോസ് കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭാര്യയുമായി ബന്ധമെന്ന് സംശയം; വയനാട്ടില്‍ അതിഥി തൊഴിലാളിയെ മറ്റൊരു അതിഥി തൊഴിലാളി കൊലപ്പെടുത്തി; മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി

ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

Published

on

വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു അതിഥി തൊഴിലാളി. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫ് (38) ആണ് മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബി(25)നെ കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മുഹമ്മദ് ആരിഫ്, മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് വൈകിട്ടാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വെള്ളമുണ്ടയില്‍ ഉപേക്ഷിക്കാനായിരുന്നു മുഹമ്മദിന്റെ നീക്കം. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്കേസിലും മറ്റൊരു ഭാഗം ബാഗിലുമാക്കി ഓട്ടോറിക്ഷയില്‍ മൂളിത്തോടിലേക്ക് പോയി.

മൂളിത്തോട് പാലത്തെത്തിയപ്പോള്‍ ബാഗ് ഇയാള്‍ താഴേയ്ക്ക് വലിച്ചെറിഞ്ഞെങ്കിലും വീണത് പുഴയുടെ സമീപമാണ്. മറ്റൊരു ഭാഗത്ത് എത്തിയപ്പോള്‍ സ്യൂട്ട്‌കേസും വലിച്ചെറിഞ്ഞു. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്യൂട്ട്കേസില്‍ നിന്നുമായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്.

ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

 

 

Continue Reading

kerala

ബാലരാമപുരം കൊലപാതകം; ‘ഞാന്‍ ആരുടേയും ആത്മീയ ഗുരുവല്ല, വെറുമൊരു ജോത്സ്യന്‍ മാത്രം’; ദേവീദാസന്‍ പൂജാരി

നിക്കെതിരെ മരിച്ച കുഞ്ഞിന്റെ അമ്മ ശ്രീതു നല്‍കിയ പരാതിയിലെ വിവരങ്ങള്‍ അനേഷിക്കാന്‍ പൊലീസ് വിളിപ്പിച്ചതാണെന്നും പൂജാരി പറഞ്ഞു.

Published

on

ബാലരാമപുരത്ത് രണ്ടരവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ താന്‍ ആരുടേയും ആത്മീയ ഗുരുവല്ലെന്നും വെറുമൊരു ജോത്സ്യന്‍ മാത്രമാണെന്നും ദേവീദാസന്‍ പൂജാരി. തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഒരു പരാതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസ് വിളിപ്പിച്ചതെന്നെന്നും ദേവീദാസന്‍ പറഞ്ഞു.

അതേസമയം അന്ധവിശ്വാസവും ആഭിചാരവുമെല്ലാം മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നും പൂജാരി പ്രതികരിച്ചു. തനിക്കെതിരെ മരിച്ച കുഞ്ഞിന്റെ അമ്മ ശ്രീതു നല്‍കിയ പരാതിയിലെ വിവരങ്ങള്‍ അനേഷിക്കാന്‍ പൊലീസ് വിളിപ്പിച്ചതാണെന്നും പൂജാരി പറഞ്ഞു. പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ അമ്മ തനിക്കു നേരെ നടത്തിയ സാമ്പത്തിക ആരോപണം തെറ്റാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും ദേവീദാസന്‍ പറഞ്ഞു.

പ്രതി ഹരികുമാറിന്റെ കുടുംബമായി ബന്ധമില്ലെന്നും പൂജാരി പ്രതികരിച്ചു. കോവിഡിന് മുമ്പ് ഹരികുമാര്‍ തനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിനായി നാളെയും സ്റ്റേഷനില്‍ ഹാജരാവുമെന്നും പൂജാരി കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രതി ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

സിദ്ധാര്‍ഥന്റെ മരണം: പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

Published

on

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കി സര്‍വകലാശാല ഉത്തരവ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മണ്ണുത്തി ക്യാമ്പസില്‍ താത്കാലികമായി പഠനം തുടരാമെന്നും അതേസമയം പ്രതികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം അനുവദിക്കില്ല. നേരത്തെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ആന്റി റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ഇളവ് ലഭിക്കുകയായിരുന്നു. കുറ്റാരോപിതരെ ആന്റി റാഗിങ് കമ്മറ്റി കേട്ടിരുന്നില്ല. ഈ സമയം വിദ്യാര്‍ഥികള്‍ പൊലീസ് കസ്റ്റഡിയിലോ, ഒളിവിലോ ആയിരുന്നു. ഇവരെ കേട്ടശേഷം കമ്മറ്റി പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കി നടപടി വ്യക്തമാക്കും. ഇത് കൂടി പരിഗണിച്ചാകും കോടതി അന്തിമ തീര്‍പ്പിലേക്ക് പോവുക.

 

Continue Reading

Trending