Connect with us

Video Stories

ആവേശത്തോടെ കോച്ച്

Published

on

 

കൊച്ചി: ആരാധകരില്‍ ആവേശമുണര്‍ത്തുന്ന മത്സരങ്ങളാണ് പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതെന്ന് മുഖ്യ പരിശീലകന്‍ റെനി മ്യൂളെന്‍സ്റ്റീന്‍. കളി കഴിഞ്ഞാലും മത്സരത്തിന്റെ ആവേശവും ഓര്‍മകളും ആരാധകരില്‍ ബാക്കിയുണ്ടാവണം-ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ശേഷം ആദ്യമായി കൊച്ചിയിലെത്തിയ ഡച്ചുകാരനും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹ പരിശീലകനുമായ മ്യൂളെന്‍സ്റ്റീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താര തെരഞ്ഞെടുപ്പ് ആസൂത്രണത്തോടെ
ഐ.എസ്.എല്‍ ആദ്യ സീസണ്‍ മുതല്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. ഗ്രൗണ്ടില്‍ ടീമിന് ശക്തമായ പിന്തുണ നല്‍കുന്ന മികച്ച ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. കൃത്യമായ ആസുത്രണം നടത്തിയാണ് മുംബൈയില്‍ പ്ലയര്‍ ഡ്രാഫ്റ്റിനെത്തിയത്. പ്ലയര്‍ ഡ്രാഫ്റ്റില്‍ നിന്ന് 90 ശതമാനം ഉദ്ദേശിച്ച താരങ്ങളെ തന്നെ ലഭിച്ചു. ടീമില്‍ വടക്കു കിഴക്കന്‍ താരങ്ങളുടെ ധാരാളിത്തത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രാദേശികതയല്ല പരിഗണിച്ചതെന്നും താരങ്ങളുടെ പൊസിഷനും കഴിവും മാത്രമായിരുന്നു മാനദണ്ഡമെന്നും മ്യൂളെന്‍സ്റ്റീന്‍ മറുപടി നല്‍കി. ആദ്യ ടീമില്‍ കളിക്കാന്‍ പറ്റുന്ന താരങ്ങളാണ് നിലവില്‍ ടീമിലുള്ളത്.

ഹ്യൂം
കഠിനാധ്വാനിയായ
കളിക്കാരന്‍
കഠിനാധ്വാനിയായ കളിക്കാരനാണ് ഇയാന്‍ ഹ്യൂം. കഠിനാധ്വാനം ജനിതകമായി ചേര്‍ന്ന കളിക്കാരന്‍. കളത്തില്‍ കഠിനാധ്വാനം ചെയ്യുന്ന, ഊര്‍ജ്ജസ്വലരായ താരങ്ങളെയാണ് ടീമിന് ആവശ്യം. ജയിക്കാന്‍ വേണ്ട ഫോര്‍മേഷനിലായിരിക്കും ടീം കളിക്കുക. ഏതു ഫോര്‍മേഷനിലാണ് കളിക്കുക എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കളിക്കാരുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും ഫോര്‍മേഷന്‍ രൂപീകരിക്കുക. ബ്ലാസ്റ്റേഴ്‌സില്‍ മുന്‍ സീസണുകളില്‍ കളിച്ച താരങ്ങള്‍ പുതിയ ടീമിലെത്തുമോ എന്ന ചോദ്യത്തിന് ഭൂത കാലത്തില്‍ തൂങ്ങി നില്‍ക്കില്ലെന്നും ഭാവിയിലേക്കാണ് നോട്ടമെന്നുമായിരുന്നു കോച്ചിന്റെ മറുപടി. അലക്‌സ് ഫെര്‍ഗൂസനില്‍ നിന്ന് പഠിച്ച പാഠമാണിത്. നവംബറിന് മുമ്പായി മികച്ചൊരു വിദേശ ഗോള്‍കീപ്പര്‍ ടീമിലെത്തുമെന്ന സൂചനയും അദ്ദേഹം നല്‍കി.

വെല്ലുവിളി
നിറഞ്ഞ നിയോഗം
ലോക ഫുട്‌ബോള്‍ രംഗത്ത് ഇന്ത്യ മുന്നേറ്റമുണ്ടാക്കുമെന്നാണ് പുതിയ തലമുറയുടെ ആവേശം സൂചിപ്പിക്കുന്നത്. ഐ.എസ്.എല്‍ ആഗോള ശ്രദ്ധ നേടികഴിഞ്ഞു. വിദേശ കളിക്കാരും കളിരീതികളുമായി ചേര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ കുതിപ്പിന്റെ പാതയിലാണ്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിദഗ്ധരായ താരങ്ങള്‍ ഉണ്ടാവും. പുതിയ നിയോഗം വലിയ അവസരമാണ്. അതേസമയം വെല്ലുവിളി നിറഞ്ഞതുമാണ്. ബ്ലാസ്റ്റേഴ്‌സിന് തന്നിലുണ്ടായ വിശ്വാസമാണ് മറ്റു ഓഫറുകള്‍ നിരസിച്ച് തന്നെ ഇന്ത്യയിലെത്തിച്ചതെന്നും ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന കോച്ച് കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്‌സ് ജില്ലകള്‍ തോറും കേന്ദ്രീകരിച്ച് നടത്തുന്ന ആദ്യ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളില്‍ മ്യൂളെന്‍സ്റ്റീന്‍ നിര്‍വഹിച്ചു.

വിജയം മാത്രം
ലക്ഷ്യം
മ്യൂളെന്‍സ്റ്റീനിനെ പോലൊരു മികച്ച പരിശീലകന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ടെക്‌നിക്കല്‍ ഡയറക്ടറും സഹ പരിശീലകനുമായ തോങ്‌ബോയ് സിങ്‌തോ. ടീമിന്റെ വിജയത്തിനായി തനിക്കാവുന്നതെല്ലാം ചെയ്യും.പുതിയ സീസണിലേക്ക് താരങ്ങളെ ഒത്തിണക്കത്തോടെ വാര്‍ത്തെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്നും മികച്ച സീസണ്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വരുണ്‍ ത്രിപുരാനേനിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending