Connect with us

Sports

ക്രിക്കറ്റ് മാന്യന്‍മാരുടെ കളി

Published

on

ലോഡ്‌സ്: ഒരു ആതിഥേയ ടീം ലോകകപ്പ് നേടുമ്പോള്‍ ഉണ്ടാകുന്ന ആരവങ്ങളും അഘോഷങ്ങളും ചെറുതാവില്ല. വലിയ വാഹനങ്ങള്‍ കൊടിതോരണങ്ങള്‍, റോഡ് നിറയെ യുവാക്കള്‍ ഇതെല്ലാം ഒരു പതിവ് കാഴ്ചയാണ്. ആതിഥേയരായ ഇംഗ്ലണ്ട് കിവീസിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയപ്പോള്‍ ആ പതിവ് കാഴ്ച നമ്മുക്ക് ഇംഗ്ലണ്ടിലെ ഒരു തെരുവുകളിലും കാണാന്‍ സാധിച്ചില്ല. കളി കാണാനെത്തിയ ആരാധകര്‍ മത്സര ശേഷം മാന്യമായി എഴുന്നേറ്റ് നിന്നു കൈയ്യടിക്കുകയും ചെയ്തു. പുറത്തിറങ്ങിയാല്‍ കാണുന്ന കാഴ്ച കുറച്ച് യുവാക്കള്‍ ചെറിയ രീതിയില്‍ മാത്രം ആഘോഷിക്കുന്നുണ്ട്. അവര്‍ക്കൊപ്പം പാകിസ്താന്റെ കൊടികള്‍ പാറുന്നുണ്ട് ഇന്ത്യയുടെ കൊടി പാറുന്നുണ്ട് ക്യാപ്റ്റന്‍ കോലിക്കായി ജയ് വിളിക്കുന്നുണ്ട്. അതിനെല്ലാം പുറമെ നമുക്ക് കാണാന്‍ സാധിക്കുന്ന അപൂര്‍വം കാഴ്ചകളിലൊന്നാണ് പലതരത്തിലുള്ള പ്രതിഷേധ ബോര്‍ഡുകള്‍. ഫലസ്തീന്‍ വിഷയം മുതല്‍ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ വരെ ആ പ്രതിഷേധത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നു.

എന്നാലും ലോകകപ്പ് ഫൈനലിലെ ഇംഗ്ലീഷ് പാരമ്പര്യമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യം. കാത്ത് കാത്തിരുന്ന ലോകകപ്പ്, എന്നും ചരിത്രം കൈവിട്ട ലോകകപ്പ്, 1987 മുതല്‍ നിര്‍ഭാഗ്യം മാത്രം കൂടെയുള്ള ഇംഗ്ലണ്ട്. ഫുട്‌ബോള്‍ എടുത്താലും സമാന സ്ഥിതി. റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഒരുപിടി യുവതാരങ്ങളുമായി എത്തിയ ഇംഗ്ലണ്ട് സെമിയില്‍ കലമുടച്ചു. ഇവിടെ ലോകകപ്പ് വന്നപ്പോള്‍ അവര്‍ മനസ്സിലുറപ്പിച്ചിരുന്നു. ഇതിലും നല്ല അവസരം അവര്‍ക്ക് കിട്ടാനില്ലെന്ന്്. ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും മികച്ച ടീമായിരുന്നു ഇംഗ്ലണ്ട്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ കളിക്കുന്നു ഒരു ഇടവേളയില്‍ അല്‍പം നിറം മങ്ങിയെങ്കിലും വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി കിരീടം നേടുന്നു. അവര്‍ ഒരിക്കലും വീരവാതം മുഴക്കുന്നില്ല. പക്ഷെ അവര്‍ പറയാതെ മൈതാനത്ത് കാണിച്ചു തന്ന ചിത്രമുണ്ട്. ഞങ്ങള്‍ ഈ ലോകകപ്പിന് യോഗ്യരാണ്. ഫൈനലിലേക്ക് വരുമ്പോള്‍ ഫൈനലില്‍ പ്രവേശിച്ച രണ്ട് ടീമുകള്‍ മാത്രമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനോടും സെമിയില്‍ കിവീസിനോടും ഇന്ത്യ തോറ്റിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് ടീമിനെയും തോല്‍പ്പിച്ച പാകിസ്താന് സെമിയിലേക്ക് പോലും യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.

അങ്ങിനെ ഒരു പാട് രസകരമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അമ്പയറിങ്ങില്‍ പല ടീമുകളും പരാതിയുമായി കളംനിറഞ്ഞു. മഴ ചില മത്സരങ്ങള്‍ തടസ്സപ്പെടുത്തിയെങ്കിലും ടൂര്‍ണമെന്റ് മനോഹരമായി പുരോഗമിച്ചു. ഈ ലോകകപ്പിലെ മികച്ച ഓള്‍ റൗണ്ടര്‍ അത് ഷാക്കിബ് തന്നെയാണ്. 600 റണ്‍സിനോടൊപ്പം നിരവധി വിക്കറ്റും ഈ താരം നേടിയിട്ടുണ്ട്. ഫൈനലിന്റെ മനോഹാരിത സ്‌റ്റോക്‌സിന്റെ ഇന്നിംങ്‌സായിരുന്നു. പൊട്ടിതെറിക്കുന്ന സ്റ്റോക്‌സ് നിര്‍ണായക സമയത്ത് ആ പൊട്ടിത്തെറി മറന്ന് മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്തി. എന്തൊക്കെ പറഞ്ഞാലും ഈ ലോകകപ്പ് എന്നും മനസ്സില്‍ നിലനില്‍ക്കും. അതിന്റെ കാരണം അത് അവരുടെ ജെന്റില്‍മാനിസം തന്നെയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

Published

on

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

പ്ലേഓഫ് ഘട്ടത്തിന് സമാനമായി, ഈ വര്‍ഷം മണ്‍സൂണ്‍ ഉടന്‍ ആസന്നമായതിനാല്‍, മെയ് 20 ചൊവ്വാഴ്ച മുതല്‍, ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഒരു മണിക്കൂര്‍ അധിക സമയം അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരവും റദ്ദായതോടെ ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഐപിഎല്‍ 2025ല്‍ നിന്ന് കെകെആറിനെ പുറത്താക്കുകയും ചെയ്തു.

അഹമ്മദാബാദില്‍ ഐപിഎല്‍ ഫൈനല്‍

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഐപിഎല്‍ 2025 ന്റെ ഫൈനലിനും ക്വാളിഫയര്‍ 2 നും യഥാക്രമം ജൂണ്‍ 3 നും ജൂണ്‍ 1 നും ക്വാളിഫയര്‍ 1 നും ആതിഥേയത്വം വഹിക്കും. അതേസമയം, എലിമിനേറ്റര്‍ യഥാക്രമം മെയ് 29, മെയ് 30 തീയതികളില്‍ മുള്ളന്‍പൂരില്‍ നടക്കും.

ടൂര്‍ണമെന്റിന്റെ ഒരാഴ്ചത്തെ സസ്‌പെന്‍ഷനുമുമ്പ് ഹൈദരാബാദും കൊല്‍ക്കത്തയും അവസാന നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു.

കാലാവസ്ഥയും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് പ്ലേഓഫിനുള്ള പുതിയ വേദികള്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading

Cricket

രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു

Published

on

ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിലവസാനിച്ചു.

53 റൺസെടുത്ത ധ്രുവ് ജുറേലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവംശിയുമാണ് ചെറുത്തുനിന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസന് 20 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ് 13 ഉം ഷിംറോൺ ഹെറ്റ്മെയർ 11 ഉം റൺസെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ മൂന്നും മാർക്കോ ജാൻസൻ, അസ്മത്തുല്ല ഉമർസായി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.

നേരത്തെ, 37 പന്തിൽ 70 റൺസെടുത്ത നേഹൽ വധേരയുടേയും 30 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ശഷാങ്ക് സിങ്ങിന്റെയും ഇന്നിങ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ ( 30), പ്രഭ്സിംറാൻ സിങ് (21), പ്രിയാൻഷ് ആര്യ (9), മിച്ചൽ ഓവൻ (0) എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത അസ്മത്തുല്ല ഉമർസായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

Continue Reading

Cricket

ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍

Published

on

ദില്ലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ദില്ല, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത്, ഡല്‍ഹി ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. കഗിസോ റബാദ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. വിപ്രജ് നിഗം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലെത്തി. മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പുറത്തായത്. സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. ഇര ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍ ), ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, അര്‍ഷാദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

ഇംപാക്റ്റ് സബ്‌സ്: സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മഹിപാല്‍ ലോംറോര്‍, അനുജ് റാവത്ത്, ദസുന്‍ ഷനക.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, സമീര്‍ റിസ്വി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുസ്തഫിസുര്‍ റഹ്മാന്‍.

ഇംപാക്റ്റ് സബ്‌സ്: ത്രിപുരാണ വിജയ്, മാധവ് തിവാരി, കരുണ് നായര്‍, സെദിഖുള്ള അടല്‍, ദുഷ്മന്ത ചമീര.

11 കളിയില്‍ 13  പോയന്റുളള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. 16 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒറ്റജയം നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ബാറ്റിംഗ് ത്രയത്തെ പിടിച്ചുകെട്ടുകയാവും ഡല്‍ഹിയുടെ പ്രധാന വെല്ലുവിളി. പിന്നാലെയെത്തുന്നവരും അപകടകാരികള്‍. കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, അഭിഷേക് പോറല്‍, ഫാഫ് ഡുപ്ലെസിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരിലാണ് ഡല്‍ഹിയുടെ റണ്‍സ് പ്രതീക്ഷ.  കഴിഞ്ഞമാസം അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഡല്‍ഹിയുടെ 203 റണ്‍സ് നാലു പന്ത് ശേഷിക്കേ ഗുജറാത്ത് മറികടന്നു. അന്നത്തെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരം വീട്ടുകയാവും ഡല്‍ഹിയുടെ ലക്ഷ്യം.

Continue Reading

Trending