Connect with us

india

അജിത് പവാറിന്റെ എൻ.സി.പിയിൽ വിള്ളൽ; പാർട്ടി വിടാനൊരുങ്ങി ജഗൻ ഭുജ്ബാൽ

76 വയസുള്ള ജഗന്‍ ഭുജ്ബാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നും ശിവസേനയില്‍ ചേരാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Published

on

മഹാരാഷ്ട്രയിലെ എന്‍.സി.പിയില്‍ വിള്ളല്‍. മുതിര്‍ന്ന നേതാവും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായ ജഗന്‍ ഭുജ്ബാല്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ മറ്റൊരു പിളര്‍പ്പിനൊരുങ്ങേണ്ടി വരികയാണ് എന്‍.സി.പി.

76 വയസുള്ള ജഗന്‍ ഭുജ്ബാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നും ശിവസേനയില്‍ ചേരാനുള്ള സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നിരുന്നാലും പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യതകള്‍ക്കാണ് മുന്‍തൂക്കം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിവസേനയില്‍ നിന്ന് ഇറങ്ങിയ ജഗന്‍ തിരിച്ച് ശിവസേനയില്‍ ചേരാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാസിക്കില്‍ ഭുജ്ബാലിന് സീറ്റ് നിഷേധിച്ചതും ആ സീറ്റ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് നല്കിയതുമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി വിടാനുള്ള നീക്കത്തിന് പിന്നിലെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. അതോടൊപ്പം വളരെ കുറഞ്ഞ വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുകയും സുനേത്ര തന്റെ മണ്ഡലത്തില്‍ ജയിച്ച് ലോക്‌സഭയിലെത്തിയതും അദ്ദേഹത്തിന് അതൃപ്തിയുണ്ടാക്കിയെന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് അദ്ദേഹം തന്റെ എതിര്‍പ്പ് പ്രത്യക്ഷമായിത്തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ഭുജ്ബാല്‍ നയിക്കുന്ന സമതാ പരിഷത്ത് കഴിഞ്ഞ ദിവസം നടന്ന യോഗത്തിനിടയിലാണ് അദ്ദേഹം തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്.

യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പാര്‍ട്ടിപ്രവര്‍ത്തകരും എന്‍.സി.പി ഭുജ്ബാലിനോട് പെരുമാറിയ രീതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹം ഇതുവരെയും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഭുജ്ബാലുമായി അടുപ്പമുള്ള മറ്റൊരു നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

‘അദ്ദേഹം വിവിധ സാധ്യതകളെക്കുറിച്ച് ആലോചിക്കുകയാണ്. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമതാ യോഗം ഉടന്‍ തന്നെ നടത്തുന്നതാണ്. അന്തിമ തീരുമാനമായില്ലെങ്കിലും അദ്ദേഹം അജിത് പവാറിന്റെ എന്‍.സി.പിയില്‍ നിന്ന് വിട്ട് പോകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്,’ പാര്‍ട്ടി പ്രവര്‍ത്തകന്‍ പറഞ്ഞു.

ഒ.ബി.സി ക്വാട്ടയെക്കുറിച്ചുള്ള തന്റെ നിലപാടും സമീപകാലത്തായി പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന വിവേചനവും പാര്‍ട്ടിക്കുള്ളിലെ തന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാമെന്ന് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ പറഞ്ഞു. ഒ.ബി.സി വിഭാഗത്തിന് പ്രത്യേകം ക്വാട്ട നല്‍കണമെന്നുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിക്കുകയും അവര്‍ക്കുവേണ്ടി വേണ്ടി നിലകൊള്ളുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ ഒ.ബി.സി വിഭാഗത്തിനിടയില്‍ അദ്ദേഹത്തിന് വലിയ സ്വീകാര്യതയുണ്ട്. എന്നാല്‍ താന്‍ ശിവസേനയിലേക്ക് പോകുമെന്ന വാര്‍ത്ത ഭുജ്ബാല്‍ നിഷേധിച്ചു.

india

യുപിയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭൂമിയില്‍ വന്‍ ക്രൂഡോയില്‍ നിക്ഷേപം

സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്

Published

on

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ബലിയ അസംസ്‌കൃത എണ്ണ നിക്ഷേപം കണ്ടെത്തി. ജില്ലയിലെ സാഗര്‍പാലി ഗ്രാമത്തിന് സമീപം സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പര്യവേക്ഷണ ശ്രമങ്ങള്‍ ആരംഭിച്ചു.

മൂന്ന് മാസത്തെ സര്‍വേയ്ക്ക് ശേഷമാണ് ഗംഗാ നദീ തടത്തില്‍ 3000 മീറ്റര്‍ ആഴത്തില്‍ എണ്ണ ശേഖരം കണ്ടെത്തിയത്. കൂടുതല്‍ ആഴത്തില്‍ എണ്ണ ശേഖരം ഉണ്ടെന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പാണ്ഡെയുടെ കുടുംബത്തില്‍നിന്ന് മൂന്ന് വര്‍ഷത്തേക്ക് ആറര ഏക്കര്‍ ഭൂമി പ്രതിവര്‍ഷം 10 ലക്ഷം രൂപ നിരക്കില്‍ ഒഎന്‍ജിസി പാട്ടത്തിനെടുത്തിട്ടുണ്ട്.

ഏപ്രില്‍ അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാല്‍, ഗംഗാ നദീതടത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനമായ ഖനനം തുടങ്ങും. ഇതിന് പ്രാദേശിക കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുക്കും.

Continue Reading

india

പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു

വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി

Published

on

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു. വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് വീഴ്ച് പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തിയിരുന്നു. വിഷയത്തില്‍ സീന്‍ മഹസര്‍ തയ്യാറാക്കാത്തതടക്കം ഡല്‍ഹി പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.

സമിതിയുടെ നിര്‍ദേശപ്രകാരം ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പണം കണ്ടെത്തിയ മുറിയില്‍ പരിശോധന നടത്തി സീല്‍ ചെയ്തു. സുരക്ഷക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. അടുത്ത രണ്ടു ദിവസം സമിതി ഡല്‍ഹിയില്‍ തങ്ങി അന്വേഷണവും മൊഴിയെടുപ്പും നടത്തും.

അതേസമയം, രാത്രി 11.30ന് നടന്ന സംഭവം രാവിലെ 8 മണിക്ക് മോര്‍ണിംഗ് ഡയറി സമര്‍പ്പിച്ചപ്പോഴാണ് പൊലീസ് ആസ്ഥാനത്ത് അറിയുന്നതെന്ന് കമ്മീഷണര്‍ സമിതിയെ അറിയിച്ചു. തീയണച്ച ഉടന്‍ യശ്വന്ത് വര്‍മ്മയുടെ പിഎ എല്ലാവരോടും പോകാന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ വീണ്ടും എത്തിയപ്പോള്‍ വീണ്ടും മടക്കി അയച്ചതായും തുഗ്ലഖ് റോഡ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അന്വേഷണ സംഘത്തെ അറിയിച്ചു.

പൊലീസിന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ജഡ്ജിയുടെ ജീവനക്കാരില്‍ നിന്ന് മൊഴി എടുക്കും. യശ്വന്ത് വര്‍മ്മയുടെ സ്ഥലം മാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ പ്രതിഷേധം തുടരുകയാണ്.

Continue Reading

india

സംഭലില്‍ റോഡുകളിലും വീടുകള്‍ക്ക് മുകളിലും പെരുന്നാള്‍ നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending