Connect with us

main stories

കായംകുളത്ത് അരിതയുടെ പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

സാരമായി പരുക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Published

on

കായംകുളം: കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ പോസ്റ്റര്‍ ഒട്ടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റു. കൃഷ്ണപുരം സ്വദേശികളായ നൗഷാദ്, ഷൈന്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെ വീടിനു സമീപം പോസ്റ്റര്‍ പതിപ്പിക്കുമ്പോഴാണ് ബൈക്കിലെത്തിയ ചിലര്‍ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു.

സാരമായി പരുക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരുക്കേറ്റവരെ സ്ഥാനാര്‍ഥി അരിത ബാബു ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

ഇന്നലെ രാത്രി കണ്ണൂര്‍ അഞ്ചരക്കണ്ടിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണബോര്‍ഡ് സ്ഥാപിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം ഗുണ്ടകള്‍ മര്‍ദിച്ചിരുന്നു. ഈ പ്രദേശത്ത് യുഡിഎഫ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് പറഞ്ഞായിരുന്നു മര്‍ദനം. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ആശവര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് പിണറായി വിജയന്‍ നവകേരളം സൃഷ്ടിക്കുന്നത്’ ; കെ.സുധാകരന്‍

ആശാവര്‍ക്കര്‍മാരുടെ സമരം പൊളിക്കാനാണ് ധൃതിയില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

Published

on

ആശാവര്‍ക്കര്‍മാരുടെ സമരം പൊളിക്കാനാണ് ധൃതിയില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആശമാരുടെ നിരാഹര സമരത്തിന് മുന്‍പായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു. ആശമാരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാതെ മുന്‍വിധിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത് അതുകൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആശാ വര്‍ക്കര്‍മാരോടുള്ള നിരന്തരമായ ഈ അവഗണനയിലൂടെ മനുഷ്യത്വം മരവിച്ച കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടിയെന്നും കെ സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണെന്നും അവരുടേത് അതിജീവന പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെങ്കില്‍ പലകാര്യങ്ങളും പരിഗണിച്ച് ആലോചിച്ചെ കഴിയൂവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

പഞ്ചാരവാക്കുകള്‍ കൊണ്ട് ആശമാരുടെ സമരത്തെ അടക്കി നിര്‍ത്താന്‍ അവര്‍ സിപിഎമ്മിന്റെ പോഷക സംഘടനയുടെ അടിമകളല്ലെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ആശവര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് മുഖ്യമന്ത്രി നവകേരളം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. നവകേരള സങ്കല്‍പ്പത്തില്‍ തൊഴിലാളികളോട് കടക്കുപ്പുറത്തെന്ന സമീപനമാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

 

 

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; തന്നെ അക്രമിച്ചത് അഫാന്‍ തന്നെ; അഫാനെതിരെ മാതാവിന്റെ മൊഴി

‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാന്റെ മാതാവിന്റെ നിര്‍ണായക മൊഴി. തന്നെ അക്രമിച്ചത് അഫാന്‍ തന്നെയെന്ന് മാതാവ് ഷെമി സമ്മതിച്ചു. ‘ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു. കിളിമാനൂര്‍ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കട്ടിലില്‍ നിന്നും വീണതാണ് എന്നായിരുന്നു ഇതുവരെയും ഷെമി പറഞ്ഞിരുന്നത്. എന്നാല്‍ വൈകിട്ടോടെ മൊഴി മാറ്റി പറയുകയായിരുന്നു. ഇന്ന് വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്‍ണായക മൊഴി നല്‍കിയത്.

മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസില്‍ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സഹോദരന്‍ അഹ്‌സാന്റെയും പെണ്‍ സുഹൃത്ത് ഫര്‍സാനയുടെയും കൊലക്കേസുകളില്‍ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികള്‍ അഫാന്‍ പോലീസിനോട് വിശദീകരിച്ചു നല്‍കി.

 

Continue Reading

kerala

തിരുവനന്തപുരം കലക്ടറേറ്ററില്‍ ബോംബ് ഭീഷണി

പരിശോധനയ്ക്കിടെ തേനീച്ച കൂടിളകി കളക്ടര്‍ക്കടക്കം നിരവധി പേര്‍ക്ക് കുത്തേറ്റു

Published

on

തിരുവനന്തപുരം കലക്ടറേറ്ററില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഇ-മെയില്‍ മാര്‍ഗമാണ് തിരുവനന്തപുരം ഡിസിപിക്ക് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റിലുണ്ടായ മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു. കേരള പൊലീസിന്റെ ഡോഗ് സ്‌ക്വാഡായ കെ -9 സ്‌ക്വാഡും ബോംബ് സ്‌ക്വാഡും ഫയര്‍ ഫോഴ്സ് സംഘവുമെത്തി പരിശോധന തുടങ്ങി.

എന്നാല്‍ പരിശോധയ്ക്കിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് പരിക്കേറ്റു.

കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം, ഇന്ന് രാവിലെ പത്തനംതിട്ട കലക്ടറേറ്ററിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കലക്ടറേറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ വഴി ലഭിക്കുകയായിരുന്നു. ജീവനക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഭീഷണി സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.

 

 

Continue Reading

Trending