Connect with us

Video Stories

ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്ത് ഇടതുമുന്നണി

Published

on

വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്: നാലിടങ്ങളിലൊഴികെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ പ്രവര്‍ത്തകരും നേതാക്കളും ആവേശത്തില്‍. ശബരിമല മുതല്‍ പെരിയ കൊലപാതകം വരെയുള്ള വിഷയങ്ങളില്‍ യു.ഡി.എഫ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സി.പി.എമ്മും ഇടതുമുന്നണിയും വിയര്‍ക്കുമെന്ന് ഉറപ്പായി. കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതോടെ പെരിയ സംഭവം കത്തുമെന്ന് ഉറപ്പായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ ഹീനമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സി.പി.എമ്മിന് മാത്രമാണെന്ന് ജനം തിരിച്ചറിയുന്നു. രാഹുല്‍ഗാന്ധി പെരിയയില്‍ എത്തിയതും മരിച്ച യുവാക്കളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചതും അടുത്തിടെയാണ്. ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വം കാസര്‍കോടിന് ആവേശം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പെരിയ സംഭവം ലൈവായി നിലനിര്‍ത്താന്‍ ഉണ്ണിത്താന് സാധിക്കുമെന്ന കാര്യത്തിലും സംശയമില്ല.

പഴുതടച്ച പ്രവര്‍ത്തനങ്ങളിലൂടെ കണ്ണൂര്‍ ഇത്തവണ പിടിച്ചുവാങ്ങാന്‍ തന്നെയാണ് കെ. സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോടാകട്ടെ എം.കെ രാഘവന്‍ പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. മലപ്പുറത്തും പൊന്നാനിയിലും മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള നീക്കം മാത്രമെ നടത്തേണ്ടതുള്ളു. പാലക്കാട് വി.കെ ശ്രീകണ്ഠന്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പുറപ്പാടിലാണ്. ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് ആദിവാസി, ദളിത് സമരങ്ങളില്‍ ജ്വലിച്ചുനിന്ന വ്യക്തിത്വമാണ്. ടി.എന്‍ പ്രതാപന്‍ എത്തിയതോടെ തൃശൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. യു.ഡി.എഫ് കണ്‍വീനര്‍ കൂടിയായ ബെന്നിബെഹനാന്‍ ചാലക്കുടിയില്‍ യു.ഡി.എഫിന്റെ പ്രതീക്ഷയാണ്. എറണാകുളത്ത് യുവാക്കളുടെ പ്രതിനിധിയായ ഹൈബി ഈഡന്‍ ജനവിധി തേടുമ്പോള്‍ കെ.വി തോമസിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും കോട്ടയത്ത് തോമസ് ചാഴിക്കാടനും തിരുവനന്തപുരത്ത് ശശി തരൂരും ജനവിധി തേടുമ്പോള്‍ യു.ഡി.എഫിന് തികഞ്ഞ പ്രതീക്ഷയാണുള്ളത്.

യു.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്ന് കരുതിയവരെല്ലാം നിരാശയിലാണ്. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടക്കുന്നതോടെ പ്രചാരണം ശക്തമാകും.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിപട്ടിക നേരത്തെ തയാറാക്കിയെങ്കിലും ജനങ്ങളെ നേരിടാന്‍ പ്രയാസപ്പെടുകയാണ്്. പ്രളയം നേരിട്ട നാട്ടില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. മധ്യകേരളത്തില്‍ ഇടതുമുന്നണി നേരിടുന്ന പ്രധാന പ്രശ്‌നം ഇതായിരിക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് സംസ്ഥാനത്തുടനീളം ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സുപ്രീംകോടതിവിധി നടപ്പാക്കുന്നുവെന്ന പേരില്‍ വനിതാ ആക്ടിവിസ്റ്റുകളെയും മറ്റും ശബരിമലയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിനും സര്‍ക്കാറിനും ഒഴിഞ്ഞുമാറാനാവില്ല.

വടകരയില്‍ പി. ജയരാജനെ മത്സരിപ്പിക്കുന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. അക്രമരാഷ്ട്രീയത്തിന് അംഗീകാരം നല്‍കുന്ന രീതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രചാരണം ശക്തമാകുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇടതുമുന്നണി വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്നണിയില്‍ അടുത്തകാലത്ത് ഇടം നേടിയ ലോക്് താന്ത്രിക് ജനതാദള്‍, നേരത്തെയുള്ള എസ്.ജെ.ഡി എന്നീ കക്ഷികള്‍ അതൃപ്തരാണ്. തെരഞ്ഞെടുപ്പില്‍ അവര്‍ മുന്നണിയെ സഹായിക്കുമോ എന്ന കാര്യവും ചര്‍ച്ചയായിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending