Connect with us

kerala

നിരന്തരമായി വിവാദം സൃഷ്ടിക്കുന്നു; കെ.ടി ജലീലിനെ ന്യായീകരിക്കാന്‍ ഇനി ചാനലുകളില്‍ പോവില്ലെന്ന് സിപിഎം നേതാക്കള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിന് നല്‍കുന്ന അമിത പരിഗണനയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നുണ്ട്.

Published

on

കോഴിക്കോട്: നിരന്തരമായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിക്കാന്‍ ഇനി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചതായി റിപ്പോര്‍ട്ട്. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്ത് സര്‍ക്കാറിനെയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കുന്ന ജലീലിനെ മുഖ്യമന്ത്രി നേരിട്ട് ശാസിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജലീലിന്റെ പക്ഷത്ത് ന്യായീകരിക്കാന്‍ ഒന്നുമില്ല. മടിയില്‍ കനമില്ലെന്ന് കേവലം വാക്കുകള്‍ കൊണ്ട് മന്ത്രി വീരവാദം മുഴക്കുന്നത് മാത്രമാണ് ഏക ന്യായീകരണം. ബാക്കിയെല്ലാ തെളിവുകളും മന്ത്രിക്കെതിരാണ്. ഇത്തരത്തില്‍ മന്ത്രി സ്വന്തമായി ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ ചാനലുകളില്‍ പോയി ചാവേറുകളാവാന്‍ ഇനിയും തയ്യാറില്ല എന്നാണ് സിപിഎം പ്രതിനിധികള്‍ പറയുന്നത്.

അതിനിടെ മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ചട്ടലംഘനമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. റമദാന്‍ കിറ്റിന് സഹായം സ്വീകരിച്ചത്, മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രി ചട്ടലംഘനം നടത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നും എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിന് നല്‍കുന്ന അമിത പരിഗണനയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നുണ്ട്. ബന്ധുനിയമനം, മാര്‍ക്ക്ദാനം തുടങ്ങിയ വിഷയങ്ങളില്‍ മന്ത്രി കുടുങ്ങിയപ്പോള്‍ പിണറായിയാണ് ജലീലിനെ സംരക്ഷിച്ചത്. ജലീലിനെതിരായ ആരോപണങ്ങള്‍ വ്യാജമെന്ന വാദങ്ങള്‍ വെച്ച് ഇനിയും ചര്‍ച്ചകളില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. ബന്ധുനിയമനം വിവാദമായതിനെ തുടര്‍ന്ന് മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബ് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ നിന്ന് രാജിവെച്ചിരുന്നു. അതുവരെ വാങ്ങിയ ശമ്പളവും തിരിച്ചു നല്‍കിയിരുന്നു. അദീബിന്റെ നിയമനത്തില്‍ അഴിമതിയില്ലെങ്കില്‍ അദ്ദേഹത്തിന് തുടരുന്നതില്‍ എന്തായിരുന്നു തടസമെന്ന ചോദ്യത്തിന് മന്ത്രിക്ക് മറുപടിയില്ല. മാര്‍ക്ക് ദാന വിവാദത്തിലും മന്ത്രി തീരുമാനം മരവിപ്പിച്ച് തടിയൂരുകയായിരുന്നു. ഇതിനെക്കുറിച്ചെല്ലാം അവതാരകരും എതിര്‍ പാനലിസ്റ്റുകളും ചോദിക്കുമ്പോള്‍ ഉത്തരം മുട്ടുകയാണെന്നും ഇനിയും ഇത്തരത്തില്‍ അപമാനിതരാവാനില്ലെന്നും സിപിഎം-ഡിവൈഎഫ് നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

Published

on

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.

ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.

Continue Reading

kerala

നന്തന്‍കോട് കൂട്ടക്കൊലപാതകം: വിധി മെയ് 12ന്

Published

on

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ഈ മാസം 12ന് വിധി പറയും. 2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി കേഡല്‍ ജിന്‍സണ്‍ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണു കേസ്. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. ശരീരത്തിലെ ഒൻപതു മുറിവുകളില്‍ ഏഴെണ്ണം തലയോട്ടിയിലായിരുന്നു. മഴു ഉപയോഗിച്ചു തലയ്ക്കു വെട്ടിയാണ് പ്രതി രാജയെ കൊന്നതെന്നാണ് നിഗമനം. കേഡലിനെതിരെ ഗുരുതര കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു പരുക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് വെട്ടിനുറുക്കിയശേഷം കത്തിക്കുകയായിരുന്നു. നന്തന്‍കോട്ടുനിന്നാണ് പ്ലാസ്റ്റിക് ഷീറ്റും ഡെറ്റോളും മറ്റും പ്രതി വാങ്ങിയത്. മൃതദേഹങ്ങള്‍ കത്തിക്കുന്നതിനിടെ തീ ആളിപ്പടര്‍ന്ന് പ്രതിക്കും പൊള്ളലേറ്റിരുന്നു. തുടര്‍ന്നു മൃതദേഹങ്ങള്‍ വീടിനുള്ളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ചു പ്രതി ചെന്നൈയിലേക്കു രക്ഷപ്പെട്ടു. ചെന്നൈയിലെ ഹോട്ടലില്‍നിന്നു പ്രതിയെ പിടികൂടുമ്പോള്‍ പൊള്ളലേറ്റ 31 പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ഫൊന്‍സിക് വിദഗ്ധ അക്ഷര വീണ കോടതിയില്‍ അറിയിച്ചിരുന്നു.

 

Continue Reading

kerala

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും

430 വിമാന സര്‍വീസുകള്‍ റദ്ദാക്കി

Published

on

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ മെയ് 10 വരെ അടച്ചിടും. 430 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ദ, ഹല്‍വാര, പത്താന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗ്ഗല്‍, ധര്‍മ്മശാല, കിഷന്‍ഗഡ്, ജയ്സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്കോട്ട്, പോര്‍ബന്ദര്‍, കാണ്ട്ല, കെഷോദ്, ഭുജ്, ഗ്വാളിയോര്‍, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിടുന്നത.്

വിമാനങ്ങള്‍ റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുമെന്നും വിമാനകമ്പനികള്‍ അറിയിച്ചു. കൂടാതെ അതിര്‍ത്തി മേഖലയിലെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റ് സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗം കുറച്ച് മുന്‍പ് അവസാനിച്ചു. യോഗത്തില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ജമ്മുകാശ്മീരില്‍ തുടരുന്ന പാകിസ്താന്റെ തുടര്‍നീക്കങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.

 

Continue Reading

Trending