Connect with us

kerala

സി.പി.എം ഭീഷണിയില്‍ ആത്മഹത്യ ചെയ്ത ഓമനക്കുട്ടന് നീതി ലഭിക്കണം : കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കും

ദീര്‍ഘകാലം സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പോഷകസംഘടനകളുടെ സജീവ പ്രവര്‍ത്തകനുമായ ഇയാള്‍ക്കെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തിച്ചിരുന്നു.

Published

on

തിരുവനന്തപുരം: സി.പി.എം കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി ഓമനക്കുട്ടന്റെ ആത്മഹത്യയില്‍ കുടുംബം മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും കണ്ട് പരാതി നല്‍കും. ഓമനക്കുട്ടന്റെ ഭാര്യ രാധയും സഹോദങ്ങളുമാണ് കോന്നിയിലെ പ്രാദേശിക സി.പി.എം നേതൃത്വത്തിനെതിരെ മുഖ്യമന്ത്രിയെ കാണാനൊരുങ്ങുന്നത്. മുതിര്‍ന്ന സി.പി.എം നേതാവുള്‍പ്പെടെയുള്ള ്പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് പരാതി.

ഈമാസം 13നാണ് വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ ഓമനക്കുട്ടനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടത്. ദീര്‍ഘകാലം സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പോഷകസംഘടനകളുടെ സജീവ പ്രവര്‍ത്തകനുമായ ഇയാള്‍ക്കെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തിച്ചിരുന്നു.

കോന്നി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 15ാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഓമനക്കുട്ടനാണെന്ന് ആരോപിച്ച് വധഭീഷണി മുഴക്കുകയും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആക്ഷേപിക്കുകയും ചെയ്തിരുന്നു. നിരന്തരഭീഷണി നേരിട്ട ഓമനക്കുട്ടന്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യയും ബന്ധുക്കളും നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending