Connect with us

kerala

കാഫിര്‍ പരാമര്‍ശ പോസ്റ്റ് പിന്‍വലിച്ച് സി.പി.എം നേതാവ് കെ.കെ ലതിക

വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് കെ.കെ ലതിക ഫേസ്ബുക്ക് ലോക്ക് ചെയ്തത്.

Published

on

ഫേസ്ബുക്ക് പ്രൊഫൈൽ പൂട്ടി മുൻ എം.എൽ.എ കെ.കെ ലതിക സൈബർ ലോകത്തുനിന്ന് തന്നെ മുങ്ങി. വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് കെ.കെ ലതിക ഫേസ്ബുക്ക് ലോക്ക് ചെയ്തത്.

യു.ഡി.എഫ് നേതൃത്വത്തെയും മുസ്ലിംലീഗിനെയും പ്രതിക്കൂട്ടിൽ നിർത്തി സി.പി.എം വടകരയിൽ നടത്തിയ വർഗീയ പ്രചാരണം ഇതോടെ വഴിത്തിരിവിലാണ്. എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിലാണ് സി.പി.എമ്മുകാർ വ്യാജ സ്‌ക്രീൻ ഷോട്ട് നിർമ്മിച്ച് വർഗ്ഗീയ പ്രചാരണം അഴിച്ചുവിട്ടത്.

കാസിം ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇങ്ങനെയൊന്ന് കാസിം നിർമ്മിച്ചിട്ടില്ലെന്ന് കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. കാഫിർ പോസ്റ്റുണ്ടാക്കി വർഗ്ഗീയ പ്രചാരണം നടത്തിയത് ആരാണെന്ന് തെളിയിക്കണമെന്ന ആവശ്യവുമായി മുസ്ലിംലീഗ് മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് കെ.കെ ലതിക ഈ പോസ്റ്റ് ഷെയർ ചെയ്ത പേജ് തന്നെ ലോക്ക് ചെയ്തിരിക്കുന്നത്. അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽനിന്നും ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

kerala

അന്‍വര്‍ പുറത്ത്; പി.വി അന്‍വറുമായുള്ള ബന്ധം അവസാനിപ്പിച്ച് സിപിഎം

അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ലല്ലെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു

Published

on

ന്യൂഡല്‍ഹി: എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചു. അന്‍വര്‍ ഇനി എല്‍ഡിഎഫില്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

‘പാര്‍ട്ടി പരിശോധിക്കേണ്ട കാര്യം പാര്‍ട്ടി പരിശോധിച്ചു. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. മറ്റു കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഞാന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ഇല്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. അവിടെയും ഇവിടെയും ഇല്ലെന്ന് പറഞ്ഞു. അന്‍വറിന്റെ സമീപനം സംഘടനാപരമായോ രാഷ്ട്രീയ നിലപാട് അടിസ്ഥാനമാക്കിയോ അംഗീകരിക്കാന്‍ സാധിക്കില്ല. അതെല്ലാം ജനങ്ങളുടെ മുന്നില്‍ തുറന്നുപറഞ്ഞു. ജനം തിരിച്ചറിയുന്നുണ്ട്. പരമാവധി അന്‍വറിനെ പോലെയുള്ളയാളെ ഏതെങ്കിലും പക്ഷത്തേക്ക് തള്ളിമാറ്റുകയെന്നത് ഞങ്ങളുടെ നിലപാടല്ല. എല്‍ഡിഎഫുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അദ്ദേഹം തന്നെ വിച്ഛേദിച്ചു പോയിരിക്കുന്നു’, എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Continue Reading

india

ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചു

പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും

Published

on

അങ്കോല: ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ ശരീരം തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

ലോറി അര്‍ജുന്റേതു തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ചു സംശയം ഉണ്ടായിരുന്നില്ല. അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവയും കാബിനില്‍ നിന്നു കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ ആയതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.

Continue Reading

kerala

കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ട കായലില്‍ മരിച്ച നിലയിൽ കണ്ടെത്തി

മരണ കാരണം വ്യക്തമായിട്ടില്ല

Published

on

കൊല്ലം: കൊല്ലം പൂയപ്പിള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍. പൂയപ്പിള്ളി മയിലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബീന്‍ഷാ എന്നിവരെയാണ് ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു. കൊട്ടാരക്കര ഓടനാവടത്തെ സ്കൂളിൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളായിരുന്നു ഇരുവരും. മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല.

ഇന്നലെ മുതലാണ് സ്‌കൂളില്‍ പോയ ദേവനന്ദയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് ഷെബിന്‍ഷായെയും കാണാതായതായി വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

Continue Reading

Trending