kerala
‘കൊന്നിട്ടുണ്ടെന്ന് ആര്‍ജ്ജവത്തോടെ പറയാനുള്ള ചങ്കൂറ്റത്തിന്റെ പേരാണ് സിപിഎം’; കൊലവിളി മുദ്രാവാക്യത്തെ ന്യായീകരിച്ച് സിപിഎം പ്രവര്‍ത്തകര്‍
സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിലാണ് കണ്ണൂരില്‍ കൊലവിളി പ്രകടനം നടന്നത്.

കോഴിക്കോട്: ലീഗ് നേതാക്കള്‍ക്കെതിരായ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യങ്ങളെ പരസ്യമായി ന്യായീകരിച്ച് സിപിഎം സൈബര്‍ പോരാളികള്‍. കഴിഞ്ഞ ദിവസം കണ്ണൂരിലാണ് സിപിഎം ക്രിമിനല്‍ സംഘം ഗുണ്ടാപടയെ മാതൃകയാക്കി കൊലവിളി മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്.
ലീഗ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു മുദ്രാവാക്യം. ‘കൊല്ലേണ്ടവരെ കൊല്ലും ഞങ്ങള്‍. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. കൊടുത്തിട്ടുണ്ടീ പ്രസ്ഥാനം. കൊന്നിട്ടുണ്ടീ പ്രസ്ഥാനം. കയ്യും കൊത്തി, കാലും കൊത്തി, പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടി, ചോരച്ചെങ്കൊടി നാട്ടും ഞങ്ങള്‍. മുസ്ലിം ലീഗിന് ചെറ്റകളേ ഞങ്ങള്‍ക്കാരെ കൊല്ലണമെങ്കില്‍ പാണക്കാട്ടില്‍ പോകേണ്ട, ട്രെയ്നിങ്ങൊന്നും കിട്ടേണ്ട. ഓര്‍ത്തുകളിച്ചോ തെമ്മാടികളേ…’, മുദ്രാവാക്യം ഇങ്ങനെ.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരെ കയ്യേറ്റം ചെയ്തെന്ന കേസില്‍ സിപിഎം നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ജാമ്യം ലഭിച്ച് പുറത്തുവന്നപ്പോള്‍ പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തിനിടെയായിരുന്നു മുദ്രാവാക്യം. പ്രാദേശിക നേതാവ് ബാലകൃഷ്ണന് അടക്കമുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സിപിഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളടക്കം സ്വീകരണത്തില്‍ പങ്കെടുത്തിരുന്നു.
ഇതിനെയാണ് സിപിഎം സൈബര്‍ പട സോഷ്യല്‍ മീഡിയയില്‍ ന്യായീകരിക്കുന്നത്. കൊലവിളി മുദ്രാവാക്യം സിപിഎം നയമാണെന്ന് വ്യക്തമാക്കുന്നതാണ് ന്യായീകരണ പോസ്റ്റുകള്‍. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ടെന്ന് ആര്‍ജ്ജവത്തോടെ വിളിച്ചുപറയുന്ന ചങ്കൂറ്റത്തിന്റെ പേരാണ് സിപിഎം എന്നാണ് ഒരു പ്രവര്‍ത്തകന്റെ കമന്റ്.
kerala
റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കേസ്
ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ് ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര് മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.
kerala
തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു
ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര് പേവിഷബാധയേറ്റ് മരിച്ചു.
kerala
മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം
അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.
ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു