Connect with us

kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സിപിഎം കടന്നുകയറ്റം? പാര്‍ട്ടി പ്രചരണഗാനങ്ങള്‍ ഉത്സവ വേദിയില്‍ അവതരിപ്പിച്ചതില്‍ വന്‍ പ്രതിഷേധം

കൊല്ലം കടയ്ക്കല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയില്‍ ആലപപിച്ചത് പാര്‍ട്ടി സൂക്തങ്ങള്‍.

Published

on

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സിപിഎം കടന്നു കയറ്റം. ഉത്സവങ്ങള്‍ പാര്‍ട്ടി പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. കൊല്ലം കടയ്ക്കല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയില്‍ ആലപപിച്ചത് പാര്‍ട്ടി സൂക്തങ്ങള്‍.

രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദികളാക്കരുത് എന്ന ഹൈക്കോടതി വിധിയെ അവഗണിച്ചാണ് ഡിവൈഎഫ്‌ഐ സിന്ദാബാദ്, പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ ഇടതു പക്ഷ രാഷ്ട്രീയപ്രചരണ ഗാനങ്ങള്‍ കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ അവതരിപ്പിച്ചത്. ഡിവൈഎഫ്‌ഐ -സി പി എം പാര്‍ട്ടി ചിഹ്നങ്ങളും കൊടികളും പ്രദര്‍ശിപ്പിച്ച് വിപ്‌ളവഗാനങ്ങള്‍ ആലപിച്ച് ഗാനമേള നടത്തിയതിനെതിരെ ശക്തമായ വിമര്‍ശനം കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉയര്‍ത്തിയിരുന്നു.

രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദികളാക്കരുത് എന്ന ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ വിധിയെ മറികടന്നാണ് കടയ്ക്കല്‍ ദേവി ക്ഷേത്രത്തില്‍ ഇടത് വിപ്ലവ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനമേള അരങ്ങേറിയത്. സിപിഎം – ഡിവൈഎഫ്ഐ ചിഹ്നങ്ങളും കൊടികളും എല്‍ഇഡി വോളില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് ഗായകന്‍ അലോഷി ക്ഷേത്രോത്സവ വേദിയില്‍ വിപ്ലവഗാനങ്ങള്‍ ആലപിച്ചത്. ഡിവൈഎഫ്‌ഐ സിന്ദാബാദ്, പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ ഗാനങ്ങളാണ് കടയ്ക്കല്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കപ്പെട്ടത്

ക്ഷേത്രങ്ങളിലും വിവിധ ആരാധനാലയങ്ങളിലും ഉള്‍പ്പെടെ പാര്‍ട്ടിയുടെ സ്വാധീനവും ഇടപെടലും കൂടുതല്‍ സജീവമാക്കി പിടിമുറുക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു കടയ്ക്കല്‍ തിരുവാതിര ആഘോഷത്തില്‍ വിപ്ലവ ഗാനാലാപനം ഉണ്ടായത്.കടുത്ത ഭാഷയിലാണ് ഇതിനെ കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. ഉത്സവം നടക്കുമ്പോള്‍ അവിടെപ്പോയാണോ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കുന്നത്, പു്ഷ്പനെ അറിയാമോ എന്നൊക്കെ പാടുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു… ?

പാര്‍ട്ടി സ്വാധീനം ഉറപ്പിച്ച് പ്രചാരണത്തിനായി ക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയും പ്രയോജനപ്പെടുത്തുവാനുള്ള സിപിഎം തന്ത്രത്തിനെതിരെ വിശ്വാസ സമൂഹത്തില്‍ നിന്നും വലിയ പ്രതിഷേധം ഉയരുകയാണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ അരങ്ങേറിയ ഈ രാഷ്ട്രീയ നാടകത്തില്‍ വ്യക്തമായ ഒരു വിശദീകരണം നല്‍കാതെ ദേവസ്വം ബോര്‍ഡ് ഒളിച്ചുകളി തുടരുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൈഡ് നല്‍കാതെ വാഹനം ഓടിച്ച വിനയകുമാറിനെ ഐവിന്‍ ചോദ്യം ചെയ്തിരുന്നു.

ഇതിനിടയില്‍ പ്രതികള്‍ കാറെടുത്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വന്നിട്ട് പോയാല്‍ മതി എന്ന് ഐവിന്‍ പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായത്. പിന്നാലെ ഐവിനെ വിനയകുമാര്‍ ബോണറ്റില്‍ ഇട്ട് കൊണ്ട് പോവുകയും റോഡിലേക്ക് തെറിച്ച് വീണ ഐവിന്‍ കാറിനടിയില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിനടിയില്‍ പെട്ട ഐവിനെ ഇയാള്‍ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം നായത്തോട് വെച്ചാണ് സംഭവം. എസ് ഐ വിനയകുമാര്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ ഒരു കിലോമീറ്ററോളം ബോണറ്റില്‍ ഇട്ട് വാഹനം ഓടിക്കുകയായിരുന്നു. പിന്നാലെ കാറിനടിയില്‍പെട്ട ഐവിനെ വീണ്ടും ഇയാള്‍ വലിച്ചിഴയ്ക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം.

Continue Reading

kerala

മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം; കെയുഡബ്ല്യുജെ

അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

നടുറോഡില്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. അക്രമങ്ങള്‍ നടത്തുന്ന അംഗങ്ങളെ പുറത്താക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ വാര്‍ത്താശേഖരണത്തിനു പോകുന്ന വഴിമധ്യേ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ അരുണ്‍രാജിനെയും റിപ്പോര്‍ട്ടര്‍ അശ്വതി കുറുപ്പിനെയുമാണ് ബേക്കറി ജങ്ഷനില്‍വെച്ച് മര്‍ദിച്ചത്. ഓട്ടോ ബൈക്കില്‍ ഇടിക്കാന്‍ പോയ സാഹചര്യം ചോദ്യം ചെയ്തതിനാണ് മര്‍ദനം. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

kerala

ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍

കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് രണ്ടുകോടി തട്ടാന്‍ ശ്രമിച്ചത്

Published

on

എറണാകുളത്ത് ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി എന്നിവരാണ് എറണാകുളം വിജിലന്‍സ് പൊലീസ് പിടിയിലായത്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് രണ്ടുകോടി തട്ടാന്‍ ശ്രമിച്ചത്.

നേരത്തെ ഇഡി കൊച്ചി യൂണിറ്റ് കശുവണ്ടി വ്യാപാരിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസൊതുക്കാന്‍ സഹായിക്കാമെന്നും ആവശ്യപ്പെടുന്ന തുക നല്‍കിയാല്‍ മതിയെന്നും പറഞ്ഞ് ഇവര്‍ ബന്ധപ്പെടുന്നത്. പ്രതികള്‍ നല്‍കിയ അക്കൗണ്ടില്‍ രണ്ട് കോടി നാല് തവണയായി അന്‍പത് ലക്ഷം വീതം നിക്ഷേപിക്കാനായിരുന്നു ആവശ്യം. അഡ്വാന്‍സ് തുകയായി രണ്ട് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പട്ടതിനു പിന്നാലെയാണ് വ്യാപാരി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ തുക കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

Continue Reading

Trending