Connect with us

kerala

വിദേശനിക്ഷേപം, വിദേശസര്‍വകലാശാല: സി.പി.എം നയരേഖയില്‍ അടിമുടി വ്യതിയാനം

സ്വകാര്യ സര്‍വകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ല. പക്ഷേ കേരളത്തിന് എന്തെങ്കിലും ദോഷമുണ്ടെന്ന് കണ്ടാല്‍ മാത്രം ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും വിദേശ നിക്ഷേപത്തിനും അനുമതി നല്‍കി ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍ണ്ണായക മാറ്റത്തിന് തീരുമാനം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വിവിധ വിദേശ- സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കി ഇടതുമുന്നണി. സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസന നയരേഖക്കാണ് ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം അംഗീകാരം നല്‍കിയത്. കോര്‍പറേറ്റുകള്‍ക്കെതിരെ നിരവധി സമരങ്ങള്‍ നടത്തി കേരളത്തിന്റെ വികസനത്തിന് വിഖാതം സൃഷ്ടിച്ച സി.പി.എമ്മും ഇടതുമുന്നണിയും ഇനി മുതല്‍ ഏതുതരത്തിലുള്ള വിദേശനിക്ഷേപവും സ്വീകരിക്കാമെന്ന നിലയിലേക്ക് നയം മാറ്റിയിരിക്കുകയാണ്. ഇതാദ്യമായി വിദേശനിക്ഷേപത്തിലടക്കം നയരേഖ അംഗീകരിച്ചുകൊണ്ട് നേരത്തെയുള്ള കോര്‍പറേറ്റ് വിരുദ്ധ യുദ്ധങ്ങള്‍ക്ക് വിരാമമിടുകയാണ് ഇടതുമുന്നണി.
സി.പി.എമ്മിന്റെ അന്ധമായ പ്രത്യയശാസ്ത്ര പിടിവാശിയാണ് പലപ്പോഴും ഇത്തരം വിഷയങ്ങള്‍ക്ക് പിന്നിലുണ്ടായിട്ടുള്ളത്. വിദ്യാഭ്യാസ, ആരോഗ്യ, വികസന മേഖലകളില്‍ സ്വകാര്യ വിദേശ നിക്ഷേപത്തെ വന്‍തോതില്‍ ക്ഷണിക്കലും തൊഴിലാളി മേഖലയില്‍ നിലനില്‍ക്കുന്ന കാലഹരണപ്പെട്ട നിലപാടുകള്‍ തിരുത്തലുമാണ് ഇത്തവണ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലുണ്ടായിരുന്നത്. ഇത് പാര്‍ട്ടിയില്‍ വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം നിക്ഷേപങ്ങളും പദ്ധതികളും കാലങ്ങളായി സംസ്ഥാനത്ത് വിവിധ മേഖലകളിലെ വിദഗ്ധര്‍ ആവശ്യപ്പെടുന്ന വിഷയങ്ങളായിരുന്നു. അപ്പോഴെല്ലാം അവരെ മുതലാളിത്ത വക്താക്കളായി ആക്ഷേപിക്കുകയായിരുന്നു സി.പി.എം ചെയ്തത്. സി.പി.എം നയരേഖയും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകളിലുണ്ടാക്കിയ ധാരണകളുടെയും പുറത്താണ് ഇപ്പോഴത്തെ നയംമാറ്റമെന്ന് വ്യക്തം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപമാകാമെന്ന് യോഗത്തിന് ശേഷം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വികസനത്തിന് ഗുണം ചെയ്യുന്ന എന്തിനേയും സ്വാഗതം ചെയ്യും. വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് സി.പി.എമ്മിന്റെ നയം മാറ്റമല്ലെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് എല്ലാ കാലത്തും തെറ്റും ശരി എല്ലാ കാലത്തും ശരിയും ആകില്ലെന്നും സ്വാശ്രയ സമരത്തെ കുറിച്ച് ഇ.പി പറഞ്ഞു.

സ്വകാര്യ സര്‍വകലാശാലകളെ കേരളം നിരുത്സാഹപ്പെടുത്തില്ല. പക്ഷേ കേരളത്തിന് എന്തെങ്കിലും ദോഷമുണ്ടെന്ന് കണ്ടാല്‍ മാത്രം ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും വിദേശ നിക്ഷേപത്തിനും അനുമതി നല്‍കി ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍ണ്ണായക മാറ്റത്തിന് തീരുമാനം. സ്വാശ്രയ കോളജുകളെ എതിര്‍ത്ത് വിദ്യാഭ്യാസം പൊതുമേഖലയില്‍ മാത്രം മതിയെന്ന പഴയനിലപാട് തിരുത്തിയാണ് സ്വകാര്യ വിദേശ നിക്ഷേപങ്ങള്‍ക്കുള്ള പച്ചക്കൊടി. വിദ്യാഭ്യാസ മേഖലയില്‍ വിളിച്ച പഴയ മുദ്രാവാക്യങ്ങള്‍ക്കും നയങ്ങള്‍ക്കുമെല്ലാം ഇതോടെ വിട പറയുകയാണ് എല്‍.ഡി.എഫും സി.പി. എമ്മും. സ്വകാര്യ വിദേശ നിക്ഷേപങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചുള്ള നവകേരള നിര്‍മ്മണത്തിനുള്ള വികസന രേഖക്കാണ് എല്‍ഡിഎഫ് അംഗീകാരം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോന്‍ കമ്മിറ്റി സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാമെന്ന് ശുപാര്‍ശ മുന്നോട്ട് വെച്ചിരുന്നു. അതിനാണിപ്പോള്‍ അംഗീകാരം. മികച്ച നിലവാരത്തിലുള്ള നിരവധി സ്വകാര്യ സര്‍വ്വകലാശാലകള്‍ രാജ്യത്തുണ്ട്. അവക്കെല്ലാം കേരളത്തിലേക്കെത്താനാണ് അനുമതി കിട്ടുന്നത്. ഫീസും പ്രവേശനവുമെല്ലാം തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം സ്വകാര്യ സര്‍വകലാശാലകള്‍ക്കായിരിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം

കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു

Published

on

വഞ്ചിയൂര്‍ കോടതിലില്‍ യുവ അഭിഭാഷകയെ മര്‍ദിച്ച കോസിലെ പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം. ബെയ്‌ലിന് ഉപാധികളോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂര്‍ത്തിയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നാണ് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.

Continue Reading

kerala

കോഴിക്കോട് തീപിടിത്തം; ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും മഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തി; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം

Published

on

കോഴിക്കോട് പുതിയ ബസ്റ്റാന്റിലുണ്ടായ തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം.

ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവിയുടെ നേതൃത്വത്തില്‍ തീ പിടിത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന നടത്തും. തീ പിടിത്തതിന്റെ കാരണം ഉള്‍പ്പെടെ പരിശോധിക്കും. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ചും കെട്ടിടത്തിലെ കൂട്ടിചേര്‍ക്കല്‍ അനുമതിയോടെയാണൊ എന്നും പരിശോധിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനം വൈകിച്ചത് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

Continue Reading

kerala

ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്‍

അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്.

Published

on

മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. മെസ്സി എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് വി.അബ്ദുറഹ്മാന്‍ പറഞ്ഞു. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും ഇപ്പോഴുള്ളത് അനാവശ്യ ചര്‍ച്ചകളാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്റ്റേഡിയമാണ് പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറിലായിരിക്കും അര്‍ജന്റീന ടീം കേരളത്തില്‍ എത്തുകയെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, അര്‍ജന്റീന ടീം കേരളത്തില്‍ എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമ പരിഗണന നല്‍കുന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പ്. ഫുട്‌ബോള്‍ മത്സരം നടത്തിയാല്‍ വനിതാ ഏകദിന ലോകകപ്പ് വേദിയാക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ടീം എത്തിയാല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പ്രഥമപരിഗണന നല്‍കുമെന്നായിരുന്നു കഴിഞ്ഞദിവസം കായികമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ മന്ത്രി പറഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്.

Continue Reading

Trending