Culture
ന്യൂസിലാന്റ് ഭീകരാക്രമണത്തെ ന്യായീകരിച്ച് സി.പി സുഗതന്‍; സി.പി.എം നവോത്ഥാന നായകന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

ന്യൂസിലാന്റില്‍ രണ്ട് മുസ്‌ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റി സി.പി.എം നേതൃത്വത്തില്‍ നവോത്ഥാന മതിലു പണിയാന്‍ മുന്നില്‍ നിന്ന ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍. ന്യസിലാന്റില്‍ ക്രിസ്ത്യന്‍ വലതുപക്ഷ ഭീകരവാദി നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഫെയ്ബുക്കിലൂടെയാണ് സുഗതന്‍ രംഗത്തെത്തിയത്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് ഭീകരാക്രമണത്തെ സുഗതന്‍ വിശേഷിപ്പിച്ചത്. അതു പ്രകൃതി നിയമമാണെന്നും അദ്ദേഹം പറയുന്നു.
ഹാദിയയുടെ അച്ഛന്‍ താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ എന്നാണ് ഹാദിയ എന്ന പെണ്‍കുട്ടി മുസ്ലിമായപ്പോള്‍ ഇയാള്‍ പ്രതികരിച്ചത്. ഹാദിയയെ തെരുവില്‍ ഭോഗിക്കണമെന്നും ഭരണഘടനയുടെ നീതിയല്ല സ്വാഭാവിക നീതിയെന്നും പ്രസ്താവിച്ച ഈ കൊടും വര്‍ഗ്ഗീയവാദിയെ മുന്നില്‍ നിര്‍ത്തിയാണ് പിണറായി വിജയന്‍ നവോത്ഥാന മതില്‍ പണിതത്. ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമെന്നും ഇയാള്‍ പറഞ്ഞിരുന്നു.
നവോത്ഥാന മതിലിന് വെള്ളാപ്പള്ളിയെയും സുഗതനെയും മുന്നില്‍ നിര്‍ത്തിയതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായപ്പോള്‍ ഇവരെല്ലാം മാനസാന്തരം വന്നവരാണ് എന്നായിരുന്നു സി.പി.എം ന്യായീകരണ തൊഴിലാളികളുടെ പ്രതികരണം.
ഖലീഫ ഉമര്‍ മനംമാറി ഇസ്ലാമിലേക്ക് കടന്നു വന്നതാണെന്നും ഖലീഫ ഉമറിനെ പോലെ മാനസാന്തരം വന്ന ആളാണ് സി.പി സുഗതനെന്നും സുഗതനെയും അങ്ങനെ കാണണമെന്നും അതുകൊണ്ടാണ് നവോത്ഥാന മതിലിന്റെ മുന്നില്‍ നിര്‍ത്തിയതെന്നുമാണ് മന്ത്രി കെ.ടി ജലീല്‍ വിശേഷിപ്പിച്ചിരുന്നത്.
വളാഞ്ചേരിയില്‍ നടന്ന ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ്സിലാണ് കെ.ടി ജലീല്‍ സുഗതനെ പുകഴ്ത്തി ഖലീഫ ഉമറിനോട് ഉപമിച്ചത്.
സുഗതന് ഒരു മാനസാന്തരവും ഉണ്ടായിട്ടില്ലെന്നും മുസ്ലിം വിരുദ്ധ വെറിയുടെ കാര്യത്തില്‍ ഒരടി പിന്നോട്ട് പോയിട്ടില്ലെന്നും വ്യക്തമാക്കുന്ന പുതിയ പോസ്റ്റിനെതിരെയും പ്രതിഷേധം വ്യാപകമാണ്
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala21 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india1 day ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india14 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala3 days ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
-
india3 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി
-
india3 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
News3 days ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു