Connect with us

crime

ക്ഷേത്രത്തിന് സമീപം പശുവിന്റെ തല; പ്രദേശത്തെ രണ്ട് ലക്ഷം മുസ്ലിംകളെ കൊല്ലുമെന്ന് ബി.ജെ.പി നേതാവ്

പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ സംഭവസ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു.

Published

on

ക്ഷേത്രത്തിന് സമീപം പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ വധഭീഷണിയുമായി ബി.ജെ.പി നേതാവ്. ഡല്‍ഹിയിലെ സംഗം വിഹാറിലാണ് സംഭവം. 48 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ ഇവിടെയുള്ള എല്ലാ മുസ്‌ലിംകളെയും കൊന്നൊടുക്കുമെന്ന് പൊലീസുകാരോട് ബി.ജെ.പി നേതാവ് പറയുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ സംഭവസ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു.

പശുവിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടിട്ടവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ചിലര്‍ പൊലീസിനെതിരെ കയര്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഇതിനിടയിലാണ്, 48 മണിക്കൂറിനുള്ളില്‍ നടപടി എടുത്തില്ലെങ്കില്‍ ഇവിടെയുള്ള 2 ലക്ഷം മുസ്‌ലിംകളെയും കൊല്ലുമെന്ന് ബി.ജെ.പി പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നത്.

ഇദ്ദേഹത്തിനെതിരെ പ്രദേശവാസികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ നിയമനടപടി സ്വീകരിച്ച് വരികയാണ്. ഭീഷണി പ്രസംഗത്തിനെതിരെ തിങ്കളാഴ്ചയാണ് പരാതി ലഭിച്ചത്. അയാളെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.

വിഡിയോയില്‍ കാണുന്ന പൊലീസുകാരനോട് ഭീഷണി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വിഡിയോയുടെ ആധികാരികതയും ഉറവിടവും പരിശോധിക്കേണ്ടതുണ്ട്. വിഡിയോയുടെ ആധികാരികത ഉറപ്പാക്കിയശേഷം കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസിന് മുമ്പാകെ പ്രദേശവാസികളെ വിളിച്ചുകൂട്ടി മുസ്‌ലിംകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികളുടെ പരാതിയില്‍ പറയുന്നുണ്ട്. കലാപം സൃഷ്ടിക്കുന്നതിനെക്കുറിച്ച് അവര്‍ സംസാരിച്ചു. പ്രദേശത്ത് ഭീതിയും സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചതിനും ഭീഷണി പ്രസ്താവന നടത്തിയയാള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഭീഷണി പ്രസ്താവന നടത്തിയയാള്‍ ബി.ജെ.പിയുടെ ഷാള്‍ അണിഞ്ഞിരിക്കുന്നത് കാണാം. എന്നാല്‍, ഇയാള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ലെന്നാണ് പൊലീസ് വാദം. കൂടാതെ ബി.ജെ.പിയും ഇയാളെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നു. ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു. തങ്ങള്‍ക്ക് കിട്ടിയ വിവരപ്രകാരം അയാള്‍ ഫരീദാബാദില്‍നിന്നുള്ളയാളാണ്. കുപ്രസിദ്ധിക്ക് വേണ്ടിയാണ് അയാള്‍ സംഗം വിഹാറില്‍ വന്നത്. നിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളെ തങ്ങള്‍ പിന്തുണക്കില്ലെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.

പശുവിനെ കൊന്ന സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. പശുവിന്റെ അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിലേക്ക് നായ കടിച്ചു കൊണ്ടുവന്നിട്ടതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍നിന്ന് മനസ്സിലാകുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പശുവിനെ കൊന്നത് ആരാണെന്നും എന്തെങ്കിലും കൊള്ളരുതായ്മ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഞായറാഴ്ച പ്രതിഷേധം ഉണ്ടായതായും എല്ലാവരും തങ്ങളുടെ സമുദായത്തിനെതിരെ മുദ്രാവാക്യം വിളിച്ചതായും പ്രദേശവാസി ഷനാഉല്‍ ഹഖ് പറഞ്ഞു. പൊലീസ് അധികൃതര്‍ തങ്ങളോട് സംസാരിക്കുകയും പരാതി കേള്‍ക്കുകയും ചെയ്തു. വിഡിയോയിലുള്ള ആളെ അറസ്റ്റ് ചെയ്യു?മെന്നാണ് പ്രതീക്ഷ. അയാള്‍ ഈ നാട്ടുകാരനല്ലെന്നും ഷനാഉല്‍ ഹഖ് പറഞ്ഞു.

പശുവിനെ കൊന്ന സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ സംഘടിച്ചതെന്ന് പ്ര?ദേശവാസി സാഗര്‍ പ്രസാദ് പറഞ്ഞു. നിയമവിരുദ്ധ പശുവിറച്ചി വ്യാപാരം തടയുക മാത്രമാണ് തങ്ങള്‍ക്ക് വേണ്ടത്. പശുവിനെ കൊന്നവര്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അവരെ അറസ്റ്റ് ചെയ്യണമെന്നും സാഗര്‍ പ്രസാദ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

2 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവം; മൂന്നാം പ്രതിയായ 24കാരി അറസ്റ്റിൽ

ലഹരിക്കടത്ത് വഴി ലഭിക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയാണ് ജൂമിയുടെ രീതി

Published

on

രണ്ട് കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ 24കാരി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമിയാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ജുമിയെ പിടികൂടിയത്. മെയ് 19നാണ് ലഹരി മരുന്ന് പിടികൂടിയത്.

കോഴിക്കോട് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് രണ്ട് കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നുകൾ പിടികൂടിയത്. വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടിരുന്നു.

ഓടിരക്ഷപ്പെട്ട ഒന്നാം പ്രതി ഷൈൻ ഷാജിയെ ബംഗളൂരുവിൽ നിന്നും രണ്ടാം പ്രതി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് ജുമിയാണെന്ന് മനസ്സിലായത്. അപ്പോഴേക്കും ജുമി ഒളിവിൽ പോയിരുന്നു.

ലഹരിക്കടത്ത് വഴി ലഭിക്കുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയാണ് ജൂമിയുടെ രീതി. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ ആഡംബര ഹോട്ടലുകളിൽ റൂം എടുത്ത് താമസിക്കുകയാണ് ഇവരുടെ പതിവ്‌.

Continue Reading

crime

കുക്കറി ഷോയില്‍ മത്സരാര്‍ഥി ബീഫ് പാകം ചെയ്തു; നടി സുദീപയ്ക്ക് വധഭീഷണി

ബംഗ്ലാദേശിലെ കുക്കറി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെ ഭീഷണിയുണ്ടായതായി നടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Published

on

കുക്കറി ഷോയില്‍ മത്സരാര്‍ഥി ബീഫ് പാകം ചെയ്തതിന് തനിക്ക് വധഭീഷണിയെന്ന് ബംഗാളി നടിയും അവതാരകയുമായ സുദീപ ചാറ്റര്‍ജി. ബംഗ്ലാദേശിലെ കുക്കറി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെ ഭീഷണിയുണ്ടായതായി നടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഷോയില്‍ ഒരു മത്സരാര്‍ഥി ബീഫ് പാകം ചെയ്തതിനെ താന്‍ പ്രോത്സാഹിപ്പിച്ചു എന്ന് കാട്ടിയാണ് ഭീഷണിയെന്നാണ് സുദീപയുടെ ആരോപണം.

ബക്രീദിനോടനുബന്ധിച്ച് നടത്തിയ ഷോയുടെ വീഡിയോ പുറത്തെത്തിയതിന് പിന്നാലെ തന്നെ വലിയ രീതിയില്‍ വിവാദം ഉടലെടുത്തിരുന്നു. ബീഫ് പാകം ചെയ്യുന്ന മത്സരാര്‍ഥിയുമായി സുദീപ സംസാരിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. ബീഫ് പാകം ചെയ്യാനും കഴിക്കാനും സുദീപ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ ആക്ഷേപമുയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ വധഭീഷണിയുണ്ടെന്ന നടിയുടെ വെളിപ്പെടുത്തലും.

സുദീപയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ബന്ധവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി തന്നെ കരുവാക്കുകയാണെന്നാണ് സുദീപ പറയുന്നത്.

സുദീപയുടെ വാക്കുകള്‍:

‘സമൂഹമാധ്യമങ്ങളില്‍ എന്നെ വിമര്‍ശിക്കുന്നവര്‍ വീഡിയോ മുഴുവനായി കണ്ടില്ല എന്ന് വേണം കരുതാന്‍. ഞാന്‍ ബീഫ് കഴിച്ചിട്ടില്ല, അതിനെ തൊട്ടിട്ട് പോലുമില്ല. മത്സരാര്‍ഥിയാണ് അത് പാകം ചെയ്തത്. വീഡിയോ എഡിറ്റ് ചെയ്തതല്ല, ആര്‍ക്കു വേണമെങ്കിലും ഇത് പരിശോധിച്ച് സ്ഥിരീകരിക്കാവുന്നതാണ്. ബീഫ് അവരുടെ പ്രധാനഭക്ഷണങ്ങളില്‍ ഒന്നാണെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞിരുന്നു. ഈദ് ആഘോഷത്തിന്റെ ഭാഗമായി ആയിരുന്നു പരിപാടിയും. എന്തിനാണ് മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത്? ഞാനവിടെ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പോയത്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് എന്റേത്. ഒരു മതേതരത്വ രാജ്യമെന്ന നിലയ്ക്ക് മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനാവില്ല.

എന്റെ കൂടെയുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് മമതാ ബാനര്‍ജിക്കും ബാബുള്‍ സുപ്രിയോയ്ക്കും നേരെ അസഭ്യവര്‍ഷമാണ്. തൃണമൂലെന്നല്ല, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും ഇപ്പോഴുയരുന്ന വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കണ്ട. ബിജെപിയുടെ പേരില്‍ നിരവധി ഭീഷണികളാണ് വരുന്നത്. എന്നെ ജീവനോടെ കത്തിക്കും, മകനെ തട്ടിക്കൊണ്ടു പോകും എന്നിങ്ങനെ പോകും എന്നിങ്ങനെ പോകുന്നു ഭീഷണികള്‍… മരിച്ചുപോയ എന്റെ അമ്മയെ വരെ അസഭ്യം പറയുകയാണ് ഒരുപറ്റം ആളുകള്‍’.

ബംഗാളി ടെലിവിഷന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് സുദീപ. 2005ല്‍ പുറത്തിറങ്ങിയ രന്‍നഗര്‍ എന്ന ഹിറ്റ് ഷോയിലൂടെയാണ് അരങ്ങേറ്റം. 17 വര്‍ഷമാണ് ഈ ഷോ സംപ്രേഷണം ചെയ്തത്. 2022ല്‍ സുദീപാസ് സോങ്ഷര്‍ എന്ന പരിപാടിയിലൂടെ സുദീപ വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു.

Continue Reading

crime

കളിയിക്കാവിള കൊലപാതകം: പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ

അറസ്റ്റിലായ അമ്പിളി 50ലധികം കേസുകളിൽ പ്രതി

Published

on

ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ചൂഴാറ്റുകോട്ട അമ്പിളി എന്നറിയപ്പെടുന്ന സജികുമാർ ആണ് പിടിയിലായത്. കസ്റ്റഡിയിലുള്ള അമ്പിളിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രിയിലാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഇന്നലെ അർധരാത്രിയോടെയാണ് പ്രതിയായ മലയം ചൂഴാറ്റുകോട്ട സ്വദേശി അമ്പിളി കന്യാകുമാരി എസ്.പി ചുമതലപ്പെടുത്തിയ പ്രത്യേക സ്ക്വാഡിൻ്റെ പിടിയിലാവുന്നത്. മലയത്ത് നിന്നാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട ദീപുവിൻ്റെ ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്.

നെയ്യാറ്റിൻകര മുതൽ കാറിൽ ഒപ്പമുണ്ടായിരുന്ന പ്രതി ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. കാറിൽനിന്ന് പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി. ഇരുവരും തമ്മിലുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ചോദ്യം ചെയ്യലിൽ അമ്പിളിയിൽ നിന്ന് ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അമ്പിളി നടത്തിയ വെളിപ്പെടുത്തലുകൾ സത്യമാണോ എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം. അറസ്റ്റിലായ അമ്പിളി 50ലധികം കേസുകളിൽ പ്രതിയാണ്. കൊലപാതകവും, ഗുണ്ടാ പ്രവർത്തനവും, സ്പിരിറ്റ് കടത്തും ഉൾപ്പെടെ ഇയാൾക്കെതിരായ കേസുകൾ നിരവധിയാണ്.

Continue Reading

Trending