Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്

ഇന്ന് പ്രദേശങ്ങളെ 3 ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

Published

on

സംസ്ഥാനത്ത് ഇന്ന് 6049 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 760, തൃശൂര് 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര് 302, വയനാട് 202, ഇടുക്കി 108, കാസര്ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 74,47,052 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല് സ്വദേശി ശിവാനന്ദന് (64), പേയാട് സ്വദേശിനി ലില്ലി (63), കടക്കാവൂര് സ്വദേശിനി രാധാമണി (58), കൊല്ലം കുളപാടം സ്വദേശിനി നഫീസ ബീവി (64), കിഴക്കനേല സ്വദേശിനി രാധാമണി (58), പത്തനംതിട്ട സ്വദേശിനി ചെല്ലമ്മ (84), ആലപ്പുഴ അരൂര് സ്വദേശി കെ.ആര്. വേണുനാഥന് പിള്ള (76), അമ്പലപ്പുഴ സ്വദേശിനി ശാന്തമ്മ (68), ചേര്ത്തല സ്വദേശി തോമസ് (75), എറണാകുളം തിരുവാങ്കുളം സ്വദേശിനി ശാരദ വാസു (68), തോപ്പുമ്പടി സ്വദേശിനി സിസിലി ജോസഫ് (73), തൃക്കരിയൂര് സ്വദേശി ഭാസ്‌കരന് നായര് (85), തൃശൂര് കോട്ടപ്പുറം സ്വദേശിനി ആനി (80), പാലക്കാട് കൂടല്ലൂര് സ്വദേശി ഹംസ (65), മലപ്പുറം തിരൂര്ക്കാട് സ്വദേശിനി അയിഷ (75), തെയ്യാത്തുംപാടം സ്വദേശി ബാലകൃഷ്ണന് (57), പാണ്ടിക്കാട് സ്വദേശി കദീജ (53), വാളാഞ്ചേരി സ്വദേശി കുഞ്ഞുമുഹമ്മദ് (90), നടുവത്ത് സ്വദേശി അലാവിക്കുട്ടി (75), വണ്ടൂര് സ്വദേശിനി അയിഷാബി (55), ആനക്കയം സ്വദേശിനി നിര്മല (49), ഓമന്നൂര് സ്വദേശി മുഹമ്മദ് കുട്ടി (64), വയനാട് വൈത്തിരി സ്വദേശിനി നഫീസ (80), മേപ്പാടി സ്വദേശി സെയ്ദലവി (64), ബത്തേരി സ്വദേശിനി ആമിന (68), കണ്ണൂര് ആറളം സ്വദേശി കരുണാകരന് (92), അറവാഞ്ചല് സ്വദേശിനി സൈനബ (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2870 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 108 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 729, തൃശൂര് 720, എറണാകുളം 504, കോഴിക്കോട് 574, മലപ്പുറം 541, പത്തനംതിട്ട 449, കൊല്ലം 490, തിരുവനന്തപുരം 244, ആലപ്പുഴ 315, പാലക്കാട് 141, കണ്ണൂര് 249, വയനാട് 193, ഇടുക്കി 91, കാസര്ഗോഡ് 66 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
60 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. തൃശൂര് 12, തിരുവനന്തപുരം 9, കണ്ണൂര് 8, കോട്ടയം, പാലക്കാട് 7 വീതം, എറണാകുളം 6, കൊല്ലം 5, കോഴിക്കോട്, വയനാട്, കാസര്ഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 320, കൊല്ലം 279, പത്തനംതിട്ട 251, ആലപ്പുഴ 212, കോട്ടയം 474, ഇടുക്കി 417, എറണാകുളം 414, തൃശൂര് 606, പാലക്കാട് 265, മലപ്പുറം 709, കോഴിക്കോട് 510, വയനാട് 195, കണ്ണൂര് 306, കാസര്ഗോഡ് 99 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,50,836 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,79,711 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,66,178 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 13,533 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1441 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കടനാട് (കണ്ടെന്മെന്റ് സോണ് വാര്ഡ് 10), രാമപുരം (7, 8), കാസര്ഗോഡ് ജില്ലയിലെ ദേളംപാടി (11), തൃശൂര് ജില്ലയിലെ പരിയാരം (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
ഇന്ന് പ്രദേശങ്ങളെ 3 ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലഹരിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലേര്‍ട്ട് യൂത്ത് റാലി നാളെ

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും.

Published

on

കോഴിക്കോട്: ലഹരി ഉപയോഗവും ലഹരി മാഫിയ സംഘങ്ങളുടെ തേരോട്ടവും വര്‍ധിച്ചു വരുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഭരണകൂടം ഇത്തരക്കാരെ പ്രതിരോധിക്കാന്‍ മുന്നോട്ടു വരണമെന്നാവശ്യപെട്ട് മുസ്‌ലിം
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം കോഴിക്കോട് ജില്ലാ കമ്മിറ്റയുടെ നേതൃത്വതില്‍ നാളെ (ശനിയാഴ്ച) രാത്രി കോഴിക്കോട് ബീച്ചില്‍ നൈറ്റ് അലേര്‍ട്ട് സംഘടിപ്പിക്കും. രാത്രി 10 മണിക്ക് കോഴിക്കോട് ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന യൂത്ത് റാലിയോടെയാണ് നൈറ്റ് അലെര്‍ട്ടിന് തുടക്കമാവുക. മുസ്‌ലിം
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിവിധ സാമൂഹ്യ, രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.

ക്യാമ്പസുകളും തെരുവുകളും ലഹരി മാഫിയ കീഴടക്കിയ സാഹചര്യത്തിലാണ് ഇപ്പോള്‍ കേരളമുള്ളത്. ഇതുമൂലമുണ്ടാകുന്ന മഹാ അക്രമങ്ങളെയും കൊലപാതകങ്ങളെയും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ ഉറക്കം കെടുത്താനും തിരുത്തലാക്കാനും വേണ്ടിയാണ് ഇത്തരം സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. പുതിയ നിയമ നിര്‍മ്മാണം നടത്തി കേരളത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. കേരളത്തിലെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചിട്ടും ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഇത്തരം നിലപാട് തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുസ്‌ലിം
യൂത്ത് ലീഗ് രംഗത്തുണ്ടാകും.
ഇത് സംബന്ധമായി ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തില്‍ ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ സി ജാഫര്‍ സാദിഖ്, എ ഷിജിത്ത് ഖാന്‍, സയ്യിദലി തങ്ങള്‍, ഷഫീക്ക് അരക്കിണര്‍, എസ്.വി ഷൗലീക്ക്, ഒ.എം നൗഷാദ്, എം ടി സൈദ് ഫസല്‍, വി അബ്ദുല്‍ ജലീല്‍, ഹാരിസ് കൊത്തിക്കുടി, എം പി ഷാജഹാന്‍, കെ പി സുനീര്‍, സിറാജ് ചിറ്റേടത്ത്, ശുഐബ് കുന്നത്ത്, സമദ് നടേരി ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ സല്‍മാബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക്കേസില്‍ പ്രതി അഫാനെ കൊല്ലപ്പെട്ട സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക്കേസില്‍ പ്രതി അഫാനെ കൊല്ലപ്പെട്ട സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് പാങ്ങോടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പട്ട് അഫാനെ മൂന്ന് ദിവസത്തേക്ക് പാങ്ങോട് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരുടെ ആഭരണങ്ങള്‍ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും അഫാനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷം മറ്റ് നാല് പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം. വെഞ്ഞാറമൂട്, പാലോട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. പ്രതി കൊല്ലാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പ് നടത്തും.

വെള്ളിയാഴ്ച രാവിലെ ആറരയോടെ അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തല കറങ്ങി വീണിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജയിലില്‍ കഴിഞ്ഞപ്പോള്‍ പ്രതി കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ലെന്നും അസ്വസ്ഥത പ്രകടിപ്പിച്ചിച്ചിരുന്നെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള സാധ്യതയെ മുന്‍നിര്‍ത്തി കനത്ത സുരക്ഷയിലായിരുന്നു അഫാനെ ജയിലില്‍ പാര്‍പ്പിച്ചത്.

 

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരി ബക്കറ്റു കൊണ്ട് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചതായി പരാതി

മൈലാട് പാറ സ്വദേശിനി രമയ്ക്കാണ് പരുക്കേറ്റത്.

Published

on

പത്തനംതിട്ട മൈലാടുപാറയില്‍ 17 വയസുകാരി ബക്കറ്റ് കൊണ്ട് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചെന്ന് പരാതി. പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മൈലാട് പാറ സ്വദേശിനി രമയ്ക്കാണ് പരുക്കേറ്റത്.

പിന്നാലെ രമ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളം പിടിക്കുന്നതിനിടയില്‍ പെണ്‍കുട്ടി ബക്കറ്റ് എടുത്തുമാറ്റി ആക്രമിച്ചുവെന്ന് വീട്ടമ്മ പറയുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പൊതു ടാപ്പിന്റെ സമീപത്തു വെച്ചാണ് അക്രമം നടന്നത്. തര്‍ക്കത്തിനിടെ രമയുടെ തലയില്‍ അടിയേല്‍ക്കുകയായിരുന്നു. തലയ്ക്ക് മൂന്ന് സ്റ്റിച്ചുകള്‍ ഉണ്ട്.

നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. മുമ്പും പെണ്‍കുട്ടിയില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി രമ വെളിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Continue Reading

Trending