Connect with us

india

കോവിഡ് വാക്സിനും ഹൃദയാഘാതവും; പഠന റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് ഐ.സി.എം.ആര്‍

Published

on

ന്യൂഡല്‍ഹി: കോവിഡ് 19നു ശേഷം രാജ്യത്ത് ഹൃദയാഘാതങ്ങളും ഇതേതുടര്‍ന്നുള്ള മരണങ്ങളും കുത്തനെ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാതലത്തില്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് ഐ. സി.എം.ആര്‍. പഠനങ്ങള്‍ പ്രകാരം ഗവേഷകര്‍ ചില പ്രാഥമിക നിഗമനങ്ങളില്‍ എത്തിയിട്ടുണ്ടെന്നും രണ്ടാഴ്ചക്കകം ഈ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും ഐ.സി.എം.ആര്‍ ഡയരക്ടര്‍ ജനറല്‍ രാജീവ് ബാല്‍ പറഞ്ഞു.

പഠന റിപ്പോര്‍ട്ട് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേലുള്ള സ്വതന്ത്രാവലോകനം നടന്നുവരികയാണ്. കോവിഡ് 19 വാക്സിനും വര്‍ധിച്ചു വരുന്ന ഹൃദയാഘാതങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് കണ്ടെത്തുന്നതിന് സമാന്തരമായ നാലു പഠനങ്ങളാണ് ഗവേഷകര്‍ ഒരേ സമയം നടത്തിയതെന്ന് ഐ.സി. എം.ആര്‍ വ്യക്തമാക്കി.

ഇതില്‍ ഒന്ന് യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങളാണ്. രണ്ടാമത്തേത് എല്ലാ പ്രായക്കാരിലുമുള്ള പെട്ടെന്നുള്ള ഹൃദയാഘാതങ്ങളും ഇതേതുടര്‍ന്നുള്ള മരണങ്ങളും ഇവക്ക് ദീര്‍ഘകാല കോവിഡ് ബാധ, കോവിഡ് വാ്ക്സിനേഷന്‍, കോവിഡ് ബാധയെതുടര്‍ന്നുള്ള ഗുരുതരാവസ്ഥ എന്നിവയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ കഴിഞ്ഞ രോഗികളെ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്.

40 ആശുപത്രികളില്‍ നിന്നുള്ള രോഗികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവയെതുടര്‍ന്നുണ്ടായ പൊടുന്നനെയുള്ള മരണങ്ങളാണ് മൂന്നാമത്തെ പഠനത്തിന് വിഷയമാക്കിയത്. നാലാമത്തേതില്‍ ഹൃദയാഘാതമുണ്ടാവുകയും എന്നാല്‍ മരണം സംഭവിക്കാതിരിക്കുകയും ചെയ്ത കേസുകളാണ് പഠിച്ചത്.
റൈസ് ഇന്ത്യാ സമ്മിറ്റില്‍ ഈ വിഷയം ചോദ്യമായി ഉയര്‍ന്നു വന്നതിനെതുടര്‍ന്നാണ് ഇതേക്കുറിച്ച് ഐ.സി.എം.ആര്‍ പഠനം നടത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡാനന്തരം ഹൃദയാഘാത മരണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് പുറത്തു വരുമെന്നാണ് വിവരം.

india

44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും, മണിപ്പൂരിലേക്ക് ഒരുവട്ടം പോലുമില്ല; മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ

സുരക്ഷ നല്‍കാനുള്ള ഭരണഘടനാപരമായ കടമയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Published

on

2022 ജനുവരി മുതല്‍ മോദി 44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം കേന്ദ്രം നീട്ടിയിട്ടും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മെയ്‌തേയ് ജനതയ്ക്കും കുക്കി-സോ ഗോത്രവര്‍ഗക്കാര്‍ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഈ വിമര്‍ശനം.

”മണിപ്പൂര്‍ രണ്ട് വര്‍ഷം അക്രമം ആചരിക്കുന്നത് പ്രധാനമന്ത്രി സ്വന്തം മണ്ണില്‍ കാലുകുത്താതെയാണ്.” അക്രമം 2023 മെയ് 3 ന് ആരംഭിച്ചുവെന്നും ഇന്നും തുടരുന്നു, അടുത്തിടെ നടന്ന ഒരു ഏറ്റുമുട്ടലില്‍ 25 പേര്‍ക്ക് പരിക്കേറ്റു, മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു,

260-ലധികം ആളുകള്‍ മരിച്ചു, 68,000 പേര്‍ പലായനം ചെയ്യപ്പെട്ടു, ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 2022 ജനുവരി മുതല്‍ മോദി 44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും നടത്തിയെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

മണിപ്പൂരിലെ ജനങ്ങളോട് എന്തിനാണ് ഈ നിസ്സംഗതയും വെറുപ്പും രാഷ്ട്രീയ ഉത്തരവാദിത്തം എവിടെയാണെന്നും ഖാര്‍ഗെ ചോദിച്ചു. സുരക്ഷ നല്‍കാനുള്ള ഭരണഘടനാപരമായ കടമയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം മണിപ്പൂരിലെ ജനങ്ങളില്‍ നിന്ന് തന്നെയാണെന്നും ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി, ”നിങ്ങളുടെ ‘ഇരട്ട എന്‍ജിന്‍’ സര്‍ക്കാര്‍ സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണം ഉണ്ടായിട്ടും അക്രമം തുടരുന്നതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും രാഷ്ട്രപതി ഭരണ പ്രമേയം രാത്രി വൈകി പാസാക്കിയതിനെ ചോദ്യം ചെയ്യുകയും ചെയ്തു.

Continue Reading

india

ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ പഹല്‍ഗാം ഭീകരനുണ്ടെന്ന് സംശയം

കൊളംബോ വിമാനത്താവളത്തില്‍ പരിശോധന

Published

on

ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ പഹല്‍ഗാം ഭീകരനുണ്ടെന്ന് സംശയം. കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന.

ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ പഹല്‍ഗാം ഭീകരനുണ്ടെന്ന് ഇന്ത്യയില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. ചെന്നൈ ഏരിയ കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് പരിശോധന.

വിമാനം കൊളംബോയിലെത്തിയത് ഇന്ന് 12 മണിക്കാണ്. യുഎല്‍ 122 എന്ന വിമാനത്തിലാണ് പരിശോധന നടന്നത്.

അതേസമയം പാകിസ്താനില്‍ നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ഓയില്‍ സീഡുകള്‍, പഴങ്ങള്‍, ഔഷധ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.

Continue Reading

india

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി പാകിസ്താന്‍; 450 കിലോമീറ്റർ ദൂരപരിധിയുണ്ടെന്ന് അവകാശവാദം

Published

on

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായി പാകിസ്താന്‍. 450 കിലോമീറ്റര്‍ പരിധിയിലുള്ള പരീക്ഷണം നടത്തിയെന്നാണ് അവകാശവാദം. സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് അബ്ദാലി വെപ്പണ്‍ സിസ്റ്റത്തിന്റെ ഭാഗമായി പരീക്ഷണം നടത്തിയതെന്ന് പാക് സൈന്യം പറഞ്ഞു.

സൈനികരുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയും മിസൈലിന്റെ ആധുനികത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണമെന്നും പാകിസ്താൻ വ്യക്തമാക്കി. പാകിസ്താന്റെ ഏതൊരു മിസൈൽ പരീക്ഷണത്തെയും ഇന്ത്യ ഗുരുതരമായ പ്രകോപനമായാണ് കാണുന്നത്.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താന്‍ നയതന്ത്രബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ ഈ അവകാശവാദം. എന്നാല്‍ എന്തെങ്കിലും മിസൈല്‍ പരീക്ഷണം ഈ ഘട്ടത്തില്‍ നടത്തുന്നത് പ്രകോപനമായി കാണുമെന്നതാണ് ഇന്ത്യയുടെ ശക്തമായ നിലപാട്. മിസൈലിന്റെ സാങ്കേതിക വിദ്യയിലും സൈന്യത്തിന്റെ കഴിവിലും ഈ പരീക്ഷണത്തോടെ ആത്മവിശ്വാസം വര്‍ധിച്ചുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചു.

Continue Reading

Trending