Connect with us

kerala

20 ദിവസത്തിനിടെ സംസ്ഥാനത്ത് കാല്‍ലക്ഷം കോവിഡ് രോഗികള്‍

കഴിഞ്ഞ 20 ദിവസത്തിനിടെ 28,586 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസം മാത്രമാണ് ആയിരത്തില്‍ താഴെ രോഗികളുടെ എണ്ണം വന്നത്.

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: കോവിഡ് രോഗവ്യാപനത്തിന്റെ അടുത്തഘട്ടത്തിലേക്ക് സംസ്ഥാനം കടന്നതോടെ പ്രതിദിന കണക്കുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 20 ദിവസത്തിനിടെ 28,586 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസം മാത്രമാണ് ആയിരത്തില്‍ താഴെ രോഗികളുടെ എണ്ണം വന്നത്. ഏറ്റവുമൊടുവില്‍ ഇത് രണ്ടായിരവും കടന്നു. കോവിഡ് പ്രതിരോധത്തിന്റെ ചുമതല പൊലീസിനെ ഏല്‍പ്പിച്ചിട്ടും രോഗവ്യാപനത്തില്‍ ഒരു പ്രതിരോധവും തീര്‍ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലുള്‍പ്പെടെ കോവിഡ് വ്യാപനം തടയുന്നതില്‍ ജില്ലാഭരണകൂടങ്ങളും ആരോഗ്യവകുപ്പും സമ്പൂര്‍ണ പരാജയമാവുകയാണ്. ജൂലൈ മാസം 19,171 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഈ മാസത്തിന്റെ ആദ്യ മൂന്നാഴ്ചക്കുള്ളില്‍ മാത്രം 8000ല്‍ അധികം കേസുകളാണ് വര്‍ധിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ വ്യാഴം വരെയുള്ള കണക്കുകള്‍ പ്രകാരം ഈ മാസം 118 പേരാണ് കോവിഡ് മൂലം മരിച്ചത്. ജൂലൈയില്‍ 49 പേരായിരുന്നു മരണപ്പെട്ടത്. 20,801 പേര്‍ കഴിഞ്ഞ 20 ദിവസത്തിനിടെ രോഗ മുക്തി നേടി. ആഗസ്ത് 20 വരെ സംസ്ഥാനത്ത് 52,199 പേര്‍ക്കാണ് കോവിഡ് സ്ഥികരീകരിച്ചത്. ഇതില്‍ 33,824 പേര്‍ രോഗമുക്തരായി.
രോഗവ്യാപനത്തിനൊപ്പം മരണനിരക്കും സംസ്ഥാനത്ത് ഉയരുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഒരു മരണമെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 30 പേരാണ് ജില്ലയില്‍ ഇതുവരെ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളത്താണ്. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന എറണാകുളം പച്ചാളം ലൂര്‍ദ് ആസ്പത്രിക്ക് എതിര്‍വശം ടോള്‍ ഗേറ്റ് റോഡ് മാളിയേക്കല്‍ ഗോപിനാഥന്‍ (63) ഇന്നലെ മരിച്ചു. മൃതദേഹം ഇടപ്പള്ളി ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഇദ്ദേഹം വടുതലയിലെ കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള വ്യക്തിയായിരുന്നു. വ്യാഴാഴ്ച രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. ഇദ്ദേഹവും സഹോദരനും വടുതല സ്‌കൂള്‍ പടിയില്‍ റേഷന്‍ കട നടത്തുകയാണ്. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്കയച്ചു. ഭാര്യ: ഷീബ. മക്കള്‍: സ്‌നേഹ, ശിവദത്ത്. അതിനിടെ കഴിഞ്ഞ 18ന് മരിച്ച എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (78) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

kerala

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

Published

on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Continue Reading

crime

സ്വത്തിന് വേണ്ടി 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. വമ്പിച്ച സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വിചാരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തില്‍ കുരുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.

ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending