Connect with us

india

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 24,619 കോവിഡ് രോഗികള്‍

മുംബൈയില്‍ മാത്രം 2389 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,619 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11,45,840 ആയി. 3,01,752 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

389 പേര്‍ 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 31351 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. മരണനിരക്ക് 2.74 ശതമാനമായി കുറഞ്ഞു. ഇന്ന് 19,522 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 19,522 ആയി. 70.90 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മുക്തിനിരക്ക്.

മുംബൈയില്‍ മാത്രം 2389 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 43 പേര്‍ മരണപ്പെട്ടു. മുംബൈയില്‍ മാത്രം ഇതുവരെ 1,78,275 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര പോലീസില്‍ മാത്രം 20,367 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 208 പേര്‍ മരണപ്പെട്ടു.

india

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടുത്തം; രണ്ട് കരാര്‍ ജീവനക്കാര്‍ക്ക് ദാരുണാന്ത്യം

രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം.

Published

on

സേലത്തെ വൈദ്യുത നിലയത്തില്‍ തീപിടിച്ച് അപകടം. രണ്ട് കരാര്‍ ജീവനക്കാര്‍ മരിച്ചു. വെങ്കിടേശന്‍, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 3 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.

രണ്ടു ജീവനക്കാര്‍ വൈദ്യുത നിലയത്തില്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.

 

 

Continue Reading

india

ഝാര്‍ഖണ്ഡില്‍ തണുപ്പിനെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടുവീണു; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

ശീതകാല തണുപ്പും പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉപവാസവും കാരണമാണ് വരന്‍ ബോധംകെട്ടു വീണതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

Published

on

സന്താല്‍ പര്‍ഗാന തണുപ്പിനെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടുവീണതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി.

ഘോര്‍മാരയില്‍ നിന്നുള്ള അര്‍ണവ് കുമാര്‍ (28) ഞായറാഴ്ച രാത്രി ഒരു തുറന്ന മണ്ഡപത്തില്‍ തണുത്ത കാറ്റ് വീശുന്നതിനെക്കുറിച്ച് പരാതിപ്പെടുകയായിരുന്നു, 8 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്. ശീതകാല തണുപ്പും പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഉപവാസവും കാരണമാണ് വരന്‍ ബോധംകെട്ടു വീണതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയില വധുവായ അങ്കിത, ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

പരമ്പരാഗത ഉത്സവ ആവേശത്തില്‍ വധുവിന്റെ കുടുംബം എത്തിയിരുന്നു. ‘വര്‍ മാല’ (മാല കൈമാറ്റം) ഉള്‍പ്പെടെയുള്ള പ്രാരംഭ ചടങ്ങുകള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ നടന്നു.

‘രണ്ടു കുടുംബങ്ങളിലെയും അതിഥികള്‍ വര്‍മ്മ ചടങ്ങിന് ശേഷം അത്താഴം കഴിച്ചു, ദമ്പതികള്‍ തുറന്ന മണ്ഡപത്തില്‍ തുടര്‍ന്നു,’ സുഖരി മണ്ഡല് ബാങ്ക്വറ്റ് ഹാളിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. പുരോഹിതന്‍ ഫെറസിന് മുമ്പായി വിവാഹ മന്ത്രങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ അര്‍ണവ് വിറയ്ക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ നാടകീയമായി മാറി.
പിന്നീട്, ഒരു പ്രാദേശിക ഡോക്ടര്‍ വരനെ പരിശോധിച്ചു. പക്ഷേ അങ്കിത വിവാഹത്തെ എതിര്‍ത്ത് വിശുദ്ധ അള്‍ത്താരയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

 

Continue Reading

india

അംബേദ്കര്‍ പരാമര്‍ശം; അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Published

on

ബി ആര്‍ അംബേദ്കറിനെ കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ്. വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയ അമിത് ഷാ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. അദാനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടേയും പ്രതികരണം.

അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ അംബേദ്കറുമായി ബന്ധപ്പെട്ട വിവാദമുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ബിജെപി പിന്തിരിയണമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് അമിത് ഷാ പറയുന്നത് നുണയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അദാനി വിഷയത്തില്‍ 14 ദിവസമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണെന്നും ഇതിനെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.

 

 

Continue Reading

Trending