Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കോവിഡ്; റെക്കോര്‍ഡ് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് റെക്കോര്‍ഡ് രോഗമുക്തി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. അതേസമയം, ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റെക്കോര്‍ഡ് രോഗമുക്തി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.
അതേസമയം, ഇന്ന് 2479 പേര്ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില് 477 പേര് രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്ഗോഡ് 236, തൃശൂര് 204, കോട്ടയം, മലപ്പുറം ജില്ലകളില് 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര് 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര് വടക്കാഞ്ചേരി സ്വദേശി റാഫേല് (78), മലപ്പുറം ഒളവറ്റൂര് സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസര്ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുള് റഹ്മാന് (60), കണ്ണൂര് വളപട്ടണം സ്വദേശി വാസുദേവന് (83), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര് ആലക്കോട് സ്വദേശി സന്തോഷ്‌കുമാര് (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്‌റ ബീവി (61), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ശബരിയാര് (65), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുലജ (56), തൃശൂര് പോങ്ങനംകാട് സ്വദേശി ഷിബിന് (39), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 326 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 59 പേര് വിദേശ രാജ്യങ്ങളില് നിന്നും 71 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നതാണ്. 2255 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില് 149 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 463 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 267 പേര്ക്കും, കൊല്ലം ജില്ലയില് നിന്നുള്ള 241 പേര്ക്കും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 225 പേര്ക്കും, കോട്ടയം ജില്ലയില് നിന്നുള്ള 177 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള 169 പേര്ക്കും, കോഴിക്കോട് ജില്ലയില് നിന്നുള്ള 155 പേര്ക്കും, തൃശൂര് ജില്ലയില് നിന്നുള്ള 140 പേര്ക്കും, കണ്ണൂര് ജില്ലയില് നിന്നുള്ള 102 പേര്ക്കും, പത്തനംതിട്ട ജില്ലയില് നിന്നുള്ള 99 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള 91 പേര്ക്കും, വയനാട് ജില്ലയില് നിന്നുള്ള 68 പേര്ക്കും, പാലക്കാട് ജില്ലയില് നിന്നുള്ള 36 പേര്ക്കും, ഇടുക്കി ജില്ലയില് നിന്നുള്ള 22 പേര്ക്കുമാണ് ഇന്ന് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
34 ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര് ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂര് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. തൃശൂര് ജില്ലയില് എ.ആര്. ക്യാമ്പിലെ 60 പേര്ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
തിരുവനന്തപുരം ജില്ലയില് നിന്നുള്ള 426 പേരുടെയും, കൊല്ലം ജില്ലയില് നിന്നുള്ള 114 പേരുടെയും, പത്തനംതിട്ട ജില്ലയില് നിന്നുള്ള 105 പേരുടെയും, ആലപ്പുഴ ജില്ലയില് നിന്നുള്ള 438 പേരുടെയും, കോട്ടയം ജില്ലയില് നിന്നുള്ള 117 പേരുടെയും, ഇടുക്കി ജില്ലയില് നിന്നുള്ള 26 പേരുടെയും, എറണാകുളം ജില്ലയില് നിന്നുള്ള 185 പേരുടെയും, തൃശൂര് ജില്ലയില് നിന്നുള്ള 140 പേരുടെയും, പാലക്കാട് ജില്ലയില് നിന്നുള്ള 93 പേരുടെയും, മലപ്പുറം ജില്ലയില് നിന്നുള്ള 627 പേരുടെയും, കോഴിക്കോട് ജില്ലയില് നിന്നുള്ള 272 പേരുടെയും, വയനാട് ജില്ലയില് നിന്നുള്ള 28 പേരുടെയും, കണ്ണൂര് ജില്ലയില് നിന്നുള്ള 73 പേരുടെയും, കാസര്ഗോഡ് ജില്ലയില് നിന്നുള്ള 72 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,97,937 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില് 1,80,743 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 17,194 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1750 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,310 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന് സാമ്പിള്, എയര്പോര്ട്ട് സര്വയിലന്സ്, പൂള്ഡ് സെന്റിനല്, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്ഐഎ, ആന്റിജെന് അസ്സെ എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 17,92,330 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല് സര്വൈലന്സിന്റെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര്, അതിഥി തൊഴിലാളികള്, സാമൂഹിക സമ്പര്ക്കം കൂടുതലുള്ള വ്യക്തികള് മുതലായ മുന്ഗണനാ ഗ്രൂപ്പുകളില് നിന്ന് 1,81,683 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ കുഴുപ്പള്ളി (കണ്ടൈന്മെന്റ് സോണ് സബ് വാര്ഡ് 2, 3), മഞ്ഞല്ലൂര് (സബ് വാര്ഡ് 5), നോര്ത്ത് പരവൂര് (സബ് വാര്ഡ് 12), പൈങ്കോട്ടൂര് (സബ് വാര്ഡ് 4), ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (10, 22 (സബ് വാര്ഡ്), ചിങ്ങോലി (സബ് വാര്ഡ് 9), മാവേലിക്കര മുന്സിപ്പാലിറ്റി (സബ് വാര്ഡ് 12, 13), കോട്ടയം ജില്ലയിലെ പുതുപ്പള്ളി (വാര്ഡ് 4), വെള്ളാവൂര് (10), തലയാഴം (11), വയനാട് ജില്ലയിലെ പൂതാടി (4), തൃശൂര് ജില്ലയിലെ ആളൂര് (സബ് വാര്ഡ് 15), കോഴിക്കോട് ജില്ലയിലെ വേളം (4, 10, 11, 12, 13), ഇടുക്കി ജില്ലയിലെ കാഞ്ചിയാര് (സബ് വാര്ഡ് 8), പാലക്കാട് ജില്ലയിലെ ചളവറ (10), കൊല്ലം ജില്ലയിലെ ചിറക്കര (സബ് വാര്ഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്.
28 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഓമശേരി (വാര്ഡ് 12, 6, 11, 13), തുറയൂര് (10, 11), മേപ്പയൂര് (2, 4, 5, 12), കുറ്റിയാടി (9), കോടഞ്ചേരി (19), പേരാമ്പ്ര (1), എടച്ചേരി (17), കോട്ടയം ജില്ലയിലെ തലപ്പാലം (2), ഉദയനാപുരം (3), വിജയപുരം (5), പൂഞ്ഞാര് തെക്കേക്കര (8), കാഞ്ഞിരപ്പള്ളി (11), പാലക്കാട് ജില്ലയിലെ പറളി (15), മുതലമട (1), ഓങ്ങല്ലൂര് (18), കണ്ണാടി (10, 11), തൃശൂര് ജില്ലയിലെ കൊടകര (18, 19 (സബ് വാര്ഡ്), പുതൂര് (സബ് വാര്ഡ് 2, 14), വലപ്പാട് (സബ് വാര്ഡ് 8), എറണാകുളം ജില്ലയിലെ മാറാടി (സബ് വാര്ഡ് 8), കുട്ടമ്പുഴ (17), കാസര്ഗോഡ് ജില്ലയിലെ ബെല്ലൂര് (7), പനത്തടി (8), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), കൊല്ലം ജില്ലയിലെ കുലശേഖരം (സബ് വാര്ഡ് 8), തലവൂര് (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്മെന്റ് സോണില് നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില് 557 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

kerala

ഇ ഡി ഉദ്യോ​ഗസ്ഥന് എതിരായ വിജിലൻസ് കേസ്; അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം

Published

on

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയെയാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾ ഒരാഴ്ച വിജിലൻസിന് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി.

കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികൾക്കെതിരെ വിജിലൻസ് കേസെടുത്തത്. ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറാണ് കേസിലെ ഒന്നാം പ്രതി.

സംഭവത്തിൽ പരാതിക്കാരനെതിരായ ഇഡി കേസിന്റെ ഫയൽ ആവശ്യപ്പെട്ട് ഇഡിക്ക്‌ വിജിലൻസ് കത്ത് നൽകി. വിജിലൻസ് കേസിന്റെ എഫ്ഐആർ ഇഡിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോർമാറ്റ് ചെയ്ത അവസ്ഥയിലാണുള്ളത്. ഇതിന്‍റെ ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും വിജിലന്‍സ് ഇന്നലെ അറിയിച്ചിരുന്നു.

Continue Reading

kerala

കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ നില ഗുരുതരം

Published

on

കാസർകോട്∙ കാഞ്ഞങ്ങാട്  മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.

ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം. കൂടുതൽ കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കുളത്തിൽ തിരച്ചിൽ തുടരുകയാണ്.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

കേരളത്തിൽ നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള ബാക്കി എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് തുടരും. ഈ മാസം 25 നുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിൽ കാലവർഷം വ്യാപിച്ചു കഴിഞ്ഞു. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക ഗോവ തീരത്തിനു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. ഇനി രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം പ്രതീക്ഷിക്കാം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാധ്യതയും കാലവർഷത്തെ സ്വാധീനിക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കാലവർഷത്തിനു മുന്നോടിയായി നാളെ മുതൽ കേരളത്തിൽ മഴ വ്യാപകമാകും. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ വരുന്ന നാല് ദിവസം മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
Continue Reading

Trending