Connect with us

india

മഹാരാഷ്ട്രയില്‍ കോവിഡ് ഭീതി അകലുന്നില്ല; പുതുതായി 20,131 രോഗബാധിതര്‍

പുതുതായി 380 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 27,407 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ചൊവ്വാഴ്ച 20,131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,43,772 ആയി ഉയര്‍ന്നു. പുതുതായി 380 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 27,407 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

2,43,446 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 6,72,556 പേര്‍ ഇതുവരെ രോഗമുക്തി നേടി. ചൊവ്വാഴ്ച മാത്രം 13,234 പേര്‍ രോഗമുക്തരായി. തമിഴ്‌നാട്ടില്‍ കോവിഡ് മരണം 8,000 കടന്നു. ചൊവ്വാഴ്ച 87 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 8,012 ആയി. പുതുതായി 5,684 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 4,74,940 ആയതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ 10,601 പേര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,17,094 ആയി ഉയര്‍ന്നു. പുതുതായി 73 മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. 4,560 പേരുടെ ജീവനാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് കവര്‍ന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മംഗളൂരുവിലെ വിദ്വേഷക്കൊല; മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.

Published

on

മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കോട്ടക്കല്‍ പറപ്പൂരിലെ അഷ്‌റഫ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം. അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്നലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ സന്ദീപ് (14ാം പ്രതി), ദീക്ഷിത് (15ാം പ്രതി), സച്ചിന്‍ (19ാം പ്രതി) എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ഏപ്രില്‍ 27ന് കുഡുപ്പുവിലാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊന്നത്. കഴിഞ്ഞ മാസം 31ന് ഇതേ കോടതി രാഹുലിനും കെ. സുശാന്തിനും ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ചത്തെ ഉത്തരവോടെ കേസില്‍ മൊത്തം പ്രതികള്‍ക്കും ഇപ്പോള്‍ ജാമ്യം ലഭിച്ചു.

Continue Reading

india

യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്

സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

Published

on

യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്. സംഭലിലെ ആലം സാരായ് ഗ്രാമത്തിലെ ഖബര്‍സ്ഥാനിലെ മതില്‍ പൊളിച്ചു നീക്കി. മുറാദാബാദ് റോഡില്‍ ചാന്‍ദൗസി ഭാഗത്ത് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

ഖബര്‍സ്ഥാന്റെ റെയില്‍വേ ക്രോസിങ്ങിന് സമീപമുള്ള മതില്‍ 10 മീറ്റര്‍ പുറത്താണ് കെട്ടിയതെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മതില്‍ പൊളിച്ചത്. ഗതാഗത തിരക്ക് കാരണമാണ് ദൗത്യം രാത്രിയാക്കിയത്. ആറുമാസം മുമ്പ് ആരംഭിച്ച ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ഒരുഭാഗത്ത് ഏഴ് മീറ്റര്‍ നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇവിടെ പുല്ല് നീക്കി നിരപ്പാക്കി.-വിനയ്കുമാര്‍ മിശ്ര പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗത്തോടും സംസാരിച്ചിരുന്നു. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഖബര്‍സ്ഥാന്‍ നില്‍ക്കുന്നത് എന്നാണ് കണ്ടെത്തിയതെന്നും തഹസീല്‍ദാര്‍ ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അതേസമയം ഖബര്‍സ്ഥാന്‍ പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും കയ്യേറ്റ ആരോപണം അടിസ്ഥാനരഹിതമാണ് എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Continue Reading

india

ബെംഗളൂരു ദുരന്തം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സിദ്ധരാമയ്യ

പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

on

ബെംഗളൂരു: ആര്‍സിബി വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തെ തുടര്‍ന്ന് ഉത്തരവാദികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു.

പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അടുത്ത നടപടി ആര്‍സിബിക്കും ഉള്‍പ്പെട്ട ക്രിക്കറ്റ് ബോഡിക്കും എതിരായിരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 35,000 പേര്‍ക്കിരിക്കാവുന്ന സ്‌റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.

Continue Reading

Trending