Connect with us

kerala

കോവിഡ് കണക്കിലും കള്ളക്കളി; തിരുത്താന്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന വേളയില്‍, നേരത്തേ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങള്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ അധികൃതര്‍ക്കു ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയാണ് ‘അഭിമാനകരമായ നേട്ട’ത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

Published

on

തിരുവനന്തപുരം: നേരത്തേ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങള്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കാണിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തന്ത്രത്തിന് തടയിട്ട് കോവിഡ് വിദഗ്ധ സമിതി. പ്രതിദിന കോവിഡ് രോഗികളുടെ കാര്യത്തില്‍ രാജ്യത്ത് മുന്നിലുള്ള കേരളത്തില്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകാണിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഇതോടെ പൊളിഞ്ഞു.

തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സകല മേഖലയിലും തട്ടിപ്പും തിരിമറിയും നടത്തുന്ന ഇടത് സര്‍ക്കാര്‍, കോവിഡ് കണക്കിന്റ കാര്യത്തില്‍ നടത്തിയ കള്ളക്കളിയാണ് വിദഗ്ധ സമിതിയുടെ ഇടപെടലോടെ പാളിയത്. മാസങ്ങളായി രേഖപ്പെടുത്താതിരുന്ന നെഗറ്റീവായവരുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ കള്ളക്കളി കണ്ടെത്തിയ കോവിഡ് വിദഗ്ധ സമിതി, ഇതു ശരിയല്ലെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ‘നേട്ടങ്ങള്‍’ കാരണം, നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ള കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമേലെയാണ്. അതായത് സംസ്ഥാനത്ത് 100 പേരില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ പത്തിലേറെപേര്‍ കോവിഡ് പോസ്റ്റിവാകുന്നു. രാജ്യത്ത് ഇത് രണ്ടിന് താഴെയാണ്. രാജ്യത്തിനു തന്നെ ആശങ്കയായി കേരളം മാറിയതോടെയാണ്, മുഖം രക്ഷിക്കാന്‍ കള്ളക്കണക്കുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയത്.
കേരളത്തിന്റെ സ്ഥിതി മോശമാകുന്നുവെന്ന് ബോധ്യപ്പെട്ടതോടെ ഇടപെട്ട കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന് പിറകെ, ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമാക്കുമെന്നും അതില്‍ 75000 ഉം ആര്‍.ടി.പി.സി.ആര്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ അതിനാവശ്യമായ ലാബുകളുടെ ശേഷി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനത്തില്ല. ഇതോടെയാണ് ടെസ്റ്റുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും കള്ളക്കണക്കുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയത്.

ഫെബ്രുവരി രണ്ടിന് പരിശോധനകളുടെ എണ്ണം 52,940 ഉം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.73 ഉം ആയിരുന്നു. മൂന്നിന് പരിശോധനകളുടെ എണ്ണം 59,635 ആയി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66. ഈ വേളയിലായിരുന്നു കേന്ദ്ര സംഘമെത്തിയതും മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായതും. പിന്നാലെ പരിശോധനകളുടെ എണ്ണം കുതിച്ചുയര്‍ന്ന് 84,000ലെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ നിന്നു 7.26 ലേക്കും കുറഞ്ഞു. 5ന് പരിശോധനകളുടെ എണ്ണം 90,000 കടന്നെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിന് താഴെയാണെന്ന കണക്കുകളും പുറത്തുവന്നു.

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന വേളയില്‍, നേരത്തേ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങള്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ അധികൃതര്‍ക്കു ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയാണ് ‘അഭിമാനകരമായ നേട്ട’ത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. കേന്ദ്ര സംഘം മടങ്ങിയതോടെ ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞു. രേഖപ്പെടുത്താതെ പോയ നെഗറ്റീവ് രോഗികളുടെ വിവരങ്ങള്‍ ഉള്‍ക്കൊളളിക്കുന്നുണ്ടെങ്കില്‍ അത് പ്രത്യേകമായി കാണിക്കണമെന്നും പ്രതിദിന പരിശോധനകളുടെ കൂട്ടത്തില്‍ പെടുത്തരുതെന്നുമാണ് വിദഗ്ധസമിതി നിര്‍ദേശം. ഇതോടെ പരിശോധനകളുടെ യഥാര്‍ത്ഥ കണക്കു പുറത്തുവന്നു. 47,927 പരിശോധനകള്‍ മാത്രമാണ് ഇന്നലെ നടന്നത്. അതിന് മുമ്പുള്ള ദിവസം പരിശോധന 65,517 ആയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതി; സന്തോഷ് വർക്കി അറസ്റ്റിൽ

Published

on

കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി കസ്റ്റഡിയിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാട്ടിയായിരുന്നു നടിമാരുടെ പരാതി.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.

Continue Reading

kerala

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

Published

on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

Continue Reading

crime

സ്വത്തിന് വേണ്ടി 52 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ ഭര്‍ത്താവ് അരുണിന് ജീവപര്യന്തം കഠിനതടവ്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വത്തു തട്ടിയെടുക്കുന്നതിനായി ഭാര്യ ശാഖാകുമാരിയെ ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

2020 ഡിസംബര്‍ 26 ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. വമ്പിച്ച സ്വത്തിന് ഉടമയായ 52 കാരിയായ ശാഖാകുമാരിയെ 28 കാരനായ അരുണ്‍ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം വേണ്ടെന്ന് വിചാരിച്ചിരുന്ന ശാഖാകുമാരിയെ, സ്വത്ത് മോഹിച്ച പ്രതി പ്രണയത്തില്‍ കുരുക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവാഹിതരായി. 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവുമാണ് വിവാഹ പാരിതോഷികമായി അരുണിന് ശാഖാകുമാരി അന്ന് നല്‍കിയിരുന്നത്. എന്നാല്‍ ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹത്തിന് അരുണ്‍ സമ്മതിച്ചില്ല. ശാഖാകുമാരിയെ വിവാഹം കഴിച്ച അരുണ്‍ ആഡംബര ജീവിതമാണ് നയിച്ചത്.

ഇതിനിടെ, സ്വാഭാവിക മരണമെന്ന പ്രതീതി ജനിപ്പിച്ച് ശാഖാകുമാരിയെ വകവരുത്താനാണ് ഇലക്ട്രീഷ്യനായ അരുണ്‍ ശ്രമിച്ചത്. ആദ്യവട്ട ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 2020 ഡിസംബര്‍ 26 ന് ശാഖാകുമാരിയെ കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഹാളിലെത്തിച്ച് പ്ലഗില്‍ നിന്നും വയര്‍ ഘടിപ്പിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Trending