gulf
സഊദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 613 ഇന്ത്യയ്ക്കാര്‍; 155 മലയാളികള്‍
കോവിഡ് മൂലം സഊദിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്ന കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ അംബാസഡര്‍

റിയാദ്: സഊദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 613 ഇന്ത്യക്കാര്‍ മരണത്തിന് കീഴടങ്ങിയെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ഇതില്‍ 155 പേര് മലയാളികളാണ്. സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സാമൂഹിക-മാധ്യമ രംഗത്തുള്ളവരുമായി നടത്തിയ വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം സഊദിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്ന കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് മിഷനിലൂടെ 87000 പേരെ ഇതിനകം നാട്ടിലെത്തിച്ചതായും ഔസാഫ് സഈദ് വ്യക്തമാക്കി. 162000 പേരാണ് എംബസി ഏര്‍പ്പെടുത്തിയ ലിങ്ക് വഴി നാട്ടില്‍ പോകാന്‍ ആകെ റജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 32 ശതമാനവും കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടവരായിരുന്നു. ഇത് അമ്പതിനായിരം കവിയും. ഹുറൂബ്, ഇഖാമ കാലാവധി തീര്‍ന്നവര്‍ എന്നിവര്‍ ഉള്‍പ്പെടെ 3500 ലധികം ആളുകള്‍ക്കും ഫൈനല്‍ എക്സിറ്റ് വാങ്ങി നാട്ടിലയക്കാന്‍ കഴിഞ്ഞതായും അംബാസഡര്‍ പറഞ്ഞു.
കോവിഡ് മൂലം കൃത്യമായി പ്രവര്‍ത്തിക്കാതിരുന്ന പാസ്പോര്‍ട്ട് സേവനങ്ങള്‍ ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്. വിഎഫ്എസ് കേന്ദ്രങ്ങളുടെ സേവനങ്ങളും ഫീസും സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അറിയാക്കാവുന്നതാണെന്നും അംബാസഡര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് തിരിച്ചുള്ള യാത്രയെ സംബന്ധിച്ച ഇതുവരെ പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരെ സഊദിയിലേക്ക് മടങ്ങിവരാന്‍ അനുവദിച്ചിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
hospital2 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala2 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി