Connect with us

india

ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാറിന് കൈമാറാന്‍ കോടതി ഉത്തരവ്

2004ലെ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.

Published

on

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാറിന് കൈമാറാന്‍ ബംഗളൂരുവിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിറക്കി. ഫെബ്രുവരി 15ന് മുമ്പ് കൈമാറ്റ നടപടി പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. 2004ലെ ജയലളിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.

എസ്റ്റേറ്റുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, 28 കിലോ സ്വര്‍ണം, 700 കിലോ വെള്ളി ആഭരണങ്ങള്‍, വജ്രം, രത്‌നാഭരണങ്ങള്‍, 11,000 ത്തിലേറെ സാരികള്‍, 750 അലങ്കാര പാദരക്ഷകള്‍, 44 എ.സികള്‍, ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയായ വേദനിലയം തുടങ്ങി കോടികളുടെ സ്വത്തുക്കളാണ് ജയലളിതയുടേതായി കണ്ടുകെട്ടിയത്. സ്വത്തുക്കള്‍ കൈമാറാന്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ സി.ബി.ഐ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ. ദീപയും ജെ. ദീപക്കും നല്‍കിയ അപ്പീലില്‍ ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. 1991 ജൂലൈ ഒന്നു മുതല്‍ 1996 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ജയലളിത ശേഖരിച്ച സ്വത്തുക്കളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കണ്ടുകെട്ടിയ വസ്തുക്കള്‍ ഏതെങ്കിലും പ്രസ്തുത കാലയളവിലല്ല വാങ്ങിയതെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ ഹാജരാക്കിയാല്‍ ആ സ്വത്തിന്റെ ഉടമസ്ഥാവകാശം ഹരജിക്കാര്‍ക്ക് അനുവദിക്കാമെന്നും വസ്തു ലേലം ചെയ്തിട്ടുണ്ടെങ്കില്‍പോലും അവകാശം തിരിച്ചുനല്‍കാമെന്നും ദീപക്കിനോടും ദീപയോടും ഹൈകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇരുവര്‍ക്കും മതിയായ രേഖകള്‍ ഹാജരാക്കാനായില്ല. ജനുവരി 13ന് ഹരജി ഹൈകോടതി തള്ളി. തുടര്‍ന്നാണ് സി.ബി.ഐ കോടതി സ്വത്തുക്കള്‍ സര്‍ക്കാറിന് കൈമാറാന്‍ നിര്‍ദേശിച്ചത്.

india

‘പുഷ്പ’ സിനിമാ കാരണം സ്‌കൂളിലെ പകുതി കുട്ടികളും മോശമായെന്ന് അധ്യാപികയുടെ പ്രസംഗം

ചിത്രത്തിനെതിരെ യൂസുഫ്ഗുദയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക നടത്തിയ പ്രസംഗമാണ് വൈറലായത്.

Published

on

‘അല്ലു അര്‍ജുന്റെ ‘പുഷ്പ’ സിനിമാ കാരണം സ്‌കൂളിലെ പകുതി കുട്ടികളും മോശമായെന്ന് അധ്യാപികയുടെ പ്രസംഗം. ചിത്രത്തിനെതിരെ യൂസുഫ്ഗുദയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക നടത്തിയ പ്രസംഗമാണ് വൈറലായത്. ‘പുഷ്പ’ വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കുന്നുവെന്നാണ് വിദ്യാഭ്യാസ കമ്മീഷന് മുമ്പാകെ സംസാരിക്കവെ അധ്യാപിക പറഞ്ഞത്.

‘പുഷ്പയുടെ റിലീസിന് ശേഷം കുട്ടികള്‍ മോശമായി പെരുമാറുന്നു. അസഹനീയമായ ഹെയര്‍സ്‌റ്റൈലുകളുമായി സ്‌കൂളുകളില്‍ വരുന്നു. അസഭ്യമായി സംസാരിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ വിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമല്ല, സ്വകാര്യ സ്‌കൂളുകളിലും ഇതാണ് സ്ഥിതി. ഒരു അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ ഞാന്‍ പരാജയപ്പെടുകയാണെന്ന് എനിക്ക് തോന്നുന്നു’ -അധ്യാപിക പറഞ്ഞു.

അധ്യാപിക എന്ന നിലയില്‍ കുട്ടികളെ ശിക്ഷിക്കാന്‍ തനിക്ക് കഴിയില്ലെന്നും ശിക്ഷകള്‍ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കി ആത്മഹ്യതാ പ്രവണതയിലേക്ക് എത്തിക്കുമോ എന്ന ഭയവും തങ്ങള്‍ക്കുണ്ടെന്നും അധ്യാപിക പറഞ്ഞു.പുഷ്പ എന്ന സിനിമ തന്റെ സ്‌കൂളിലെ പകുതി കുട്ടികളെയും മോശമായി ബാധിച്ചതായും അധ്യാപിക പങ്കുവെച്ചു.

Continue Reading

india

മഹാകുംഭമേളക്ക് പോകുമ്പോള്‍ മുസ്‌ലിംകള്‍ തന്നെ ആക്രമിച്ചെന്ന് ബി.ജെ.പി നേതാവ് നാസിയ ഇലാഹി; നുണയെന്ന് യു.പി പൊലീസ്‌

തന്‍റെ വാഹനം ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. 

Published

on

കുംഭമേളയിൽ പങ്കെടുക്കാൻ പോകുമ്പോൾ തന്നെ മുസ്‌ലിംകൾ ആക്രമിച്ചെന്ന് പരാതിയുമായി ബി.ജെ.പി നേതാവ് നാസിയ ഇലാഹി. ഇക്കാര്യം വ്യക്തമാക്കി എക്സിലടക്കം നാസിയ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്‍റെ വാഹനം ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഇതോടെ ഹിന്ദുത്വ പ്രൊഫൈലുകൾ നാസിയയുടെ പരാതി ഏറ്റെടുത്തു. എന്നാൽ, വൈകാതെ നുണക്കഥ പൊളിയുകയായിരുന്നു.

ഡൽഹിയിൽ ഒരു യോഗത്തിൽ പങ്കെടുത്ത ശേഷം മഹാ കുംഭമേളയിൽ ഗംഗാസ്‌നാനിലേക്ക് പോകുകയായിരുന്നു. ഒപ്പം യൂട്യൂബർ പ്രിയ ചതുർവേദിയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഇറ്റയിൽ എത്തിയപ്പോൾ കുറച്ചാളുകൾ എന്നെ വാഹനത്തിൽ പിന്തുടർന്നു. കാറിൽ വാഹനം ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ പ്രിയ ചികിത്സക്കായി ആശുപത്രിയിലാണ്.

എന്നാൽ, ഇതേക്കുറിച്ച് അന്വേഷിച്ച കാൺപൂർ പൊലീസ് ബി.ജെ.പി നേതാവിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോകുകയും വാഹനം അപകടത്തിൽപെടുകയായിരുന്നു എന്നുമാണ് പൊലീസ് കണ്ടെത്തിയത്.

മാത്രമല്ല, തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കരുത് പൊലീസ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് നാസിയയോട് അറിയിച്ചിട്ടുണ്ട്.

Continue Reading

india

ഖുര്‍ആനും ഹിജാബും വിതരണം ചെയ്തതിന്റെ പേരില്‍ മൂന്ന് മുസ്‌ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ശ്രീനഗര്‍ പൊലീസ്‌

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്ത്രീകളെ വിട്ടയക്കുകയായിരുന്നു.

Published

on

ശ്രീനഗറിലെ രാജ്ബാഗ് നഗരത്തില്‍ ഖുര്‍ആനും ഹിജാബും വിതരണം ചെയ്തതിന് മൂന്ന് മുസ്‌ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീര്‍ പൊലീസ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്ക് ഖുര്‍ആന്‍ പകര്‍പ്പുകളും ഹിജാബും വിതരണം ചെയ്യുന്നതിനായി ഒരു കൂട്ടം കശ്മീരി സ്ത്രീകള്‍ ആരംഭിച്ച കമ്മ്യൂണിറ്റി സംരംഭത്തിന്റെ ഭാഗമായിട്ടായിരുന്നു സ്ത്രീകള്‍ ഖുര്‍ആന്‍ വിതരണം ചെയ്തത്.

റമദാന്‍ മാസത്തിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. പരമ്പരാഗതമായി മുസ്‌ലിംകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സമൂഹ സേവന പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്ന ഒരു കാലഘട്ടമാണിത്. സ്ത്രീകളെ അറസ്റ്റ് ചെയ്തതിന് വ്യക്തമായ കാരണം പൊലീസ് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം സ്ത്രീകളെ വിട്ടയക്കുകയായിരുന്നു.

സംഭവത്തില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും വ്യാപകമായി പ്രതിഷേധിച്ചു. പോലീസിന്റെ നടപടി മതപരമായ ആവിഷ്‌കാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സംഭവം വലിയ ശ്രദ്ധ നേടി.

പി.ഡി.പി നേതാവും പുല്‍വാമ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ വഹീദ് പര, പൊലീസ് നടപടിയെ പരസ്യമായി വിമര്‍ശിക്കുകയും ഖുര്‍ആന്‍ സമാധാനത്തിലും നീതിയിലും അധിഷ്ഠിതമായ തത്വങ്ങള്‍ പഠിപ്പിക്കുന്നുവെന്ന് പറയുകയും ചെയ്തു.

‘റംസാന് മുന്നോടിയായി വിശുദ്ധ ഖുര്‍ആന്‍ വിതരണം ചെയ്തതിന് രാജ്ബാഗില്‍ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇത് അനീതിയാണ്, ഖുര്‍ആന്‍ നീതിയെയും കുറ്റകൃത്യരഹിത സമൂഹത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഈ സ്ത്രീകളെ കോടതികളിലേക്കും പൊലീസ് സ്‌റ്റേഷനുകളിലേക്കും വലിച്ചിഴയ്ക്കരുതെന്ന് ശ്രീനഗര്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

സ്ത്രീകളെ മോചിപ്പിച്ചെന്നും ശേഷം മൂന്ന് പേരും സുരക്ഷിതരാണെന്നും അവരുടെ ഐഡന്റിറ്റിയില്‍ സംശയം തോന്നിയതിനാല്‍ ശ്രീനഗര്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നെന്നും വഹീദ് പര കൂട്ടിച്ചേര്‍ത്തു. ‘ശ്രീനഗര്‍ പൊലീസ് പരിശോധിച്ചു. മൂന്ന് പെണ്‍കുട്ടികളും വീട്ടില്‍ സുരക്ഷിതരാണ്. വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം പങ്കിടുന്നതിനിടെ ഐഡന്റിറ്റി സംബന്ധിച്ച ആശങ്കകള്‍ കാരണം അവരെ താത്കാലികമായി ചോദ്യം ചെയ്തു,’ അദ്ദേഹം എഴുതി.

കശ്മീര്‍ താഴ്‌വരയിലുടനീളം വന്‍തോതിലുള്ള തിരച്ചില്‍ നടത്തി ശ്രീനഗര്‍ പൊലീസ് കശ്മീര്‍ ഇസ്‌ലാമി സംഘടനയുടെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് 600ലധികം മതഗ്രന്ഥങ്ങള്‍ പിടിച്ചെടുത്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.

Continue Reading

Trending