Connect with us

kerala

അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; ദമ്പതികള്‍ പിടിയില്‍

സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദിനെ കൊല്ലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊന്ന് മൃതശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സഹറാന്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് പിടിയിലായത്. സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദിനെ കൊല്ലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖീമിനെ വെള്ളിലാടിയിലെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയതിന് പിന്നാലെ കത്തികൊണ്ട് മൃതദേഹം അറുത്തുമാറ്റി ബാഗുകളിലാക്കി മാലിന്യമെന്ന വ്യാജേനയാണ് ഓട്ടോറിക്ഷയില്‍ കയറ്റി ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയുമായി മുഖീമിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍ കൊലക്ക് ഭാര്യ ഒത്താശ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇരുവരും ചേര്‍ന്നാണ് ക്വാര്‍ട്ടേഴ്സില്‍ രക്തം തുടച്ച് ശുചീകരിച്ചത്.

ഇന്നലെ വൈകിട്ട് ആരിഫ് ബാഗുകളുമായി ഓട്ടോയില്‍ കയറി. തുടര്‍ന്ന് യാത്രക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളില്‍നിന്ന് ബാഗ് താഴേക്ക് എറിഞ്ഞു. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

kerala

മരണം മര്‍ദനത്തെ തുടര്‍ന്ന് രക്തസമ്മര്‍ദം വര്‍ധിച്ചുണ്ടായ ഹൃദയാഘാതം മൂലം; ഓട്ടോ ഡ്രൈവറുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇന്ന് രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റതിന് പിന്നാലെ മാണൂര്‍ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്.

Published

on

മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദനത്തിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പോസ്റ്റുമോട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണം മര്‍ദനത്തെ തുടര്‍ന്ന് രക്തസമ്മര്‍ദം വര്‍ധിച്ചുണ്ടായ ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റതിന് പിന്നാലെ മാണൂര്‍ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്.

തിരൂര്‍ – മഞ്ചേരി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരാണ് അബ്ദുല്ലത്തീഫിനെ മര്‍ദിച്ചത്. ബസ് കാത്തുനിന്ന യാത്രക്കാരെ ഓട്ടോറിക്ഷയില്‍ കയറ്റിയത് ചോദ്യം ചെയ്ത് മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഓട്ടോറിക്ഷയോടിച്ച് അബ്ദുല്‍ ലത്തീഫ് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തില്‍ പിടിബി ബസിലെ മൂന്ന് ജീവനക്കാരെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

അബ്ദുല്ലത്തീഫിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഒതുക്കുങ്ങല്‍ നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോട്ടത്തിന് ശേഷം അബ്ദുല്ലത്തീഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

Continue Reading

kerala

മകള്‍ വീടുവിട്ടിറങ്ങാനായി പ്രത്യേകിച്ച് കാരണമില്ല, തന്നെ മാനസികമായി തകര്‍ത്തു; പെണ്‍കുട്ടിയുടെ പിതാവ്

ആദ്യമായാണ് ഇത്രയും ദൂരം പോകുന്നതെന്നും പിതാവ് പറഞ്ഞു.

Published

on

മലപ്പുറം താനൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ പിതാവ്. മകള്‍ വീടുവിട്ടിറങ്ങാനായി പ്രത്യേകിച്ച് കാരണങ്ങളില്ലെന്നും ആദ്യമായാണ് ഇത്രയും ദൂരം പോകുന്നതെന്നും പിതാവ് പറഞ്ഞു.

മകളെ പരീക്ഷയെഴുതുന്നതിന് സ്‌കൂളില്‍ കൊണ്ടുവിട്ടിരുന്നെന്നും മകളുടെ ഇഷ്ടങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന ഒരു വിഷയവും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും പിതാവ് പറഞ്ഞു.

വായ്പ കുടിശ്ശികയായതുമൂലം വീട് ജപ്തി ഭീഷണിയിലാണെന്നും ഇതിനിടയില്‍ കിട്ടാവുന്ന എല്ലാ സുഖസൗകര്യങ്ങളും നല്‍കിയാണ് കുട്ടികളെ വളര്‍ത്തിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വീട്ടില്‍ ഉണ്ടായിട്ടില്ലെന്നും താന്‍ ആര്‍ഭാടങ്ങളില്‍ ജീവിക്കുന്ന ഒരാളല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം മാനസികമായി തന്നെ തകര്‍ത്തുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

മോഡലും കാര്യങ്ങളിലൊന്നും താത്പര്യമില്ലാത്ത ആളാണ് താനെന്നും എന്നാല്‍ അതിന്റെ പേരില്‍ വഴക്കൊന്നും ഇതുവരെ ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു. വീട്ടില്‍നിന്ന് അമിതമായി പണം നല്‍കിയിട്ടില്ലെന്നും കൂട്ടുകാരികളില്‍നിന്നോ മറ്റോ ലഭിച്ചതാവാമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടി വരികയാണെങ്കില്‍ യാതൊരു പ്രശ്നവുമുണ്ടാവില്ലെന്നും അവരെ എത്രയും പെട്ടെന്ന് എത്തിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ കണ്ടെത്താല്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ക്ക് പിതാവ് നന്ദി അറിയിച്ചു.

 

Continue Reading

kerala

‘വിവാഹ സത്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കിക്കൂടേ?’; ഹൈക്കോടതി

പകരം ചില്ലു കുപ്പികള്‍ ഉപയോഗിക്കാമല്ലോ എന്നും കോടതി നിര്‍ദേശിച്ചു.

Published

on

വിവാഹ സത്കാര ചടങ്ങുകളില്‍നിന്നു പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കിക്കൂടേയെന്ന് ഹൈക്കോടതിയുടെ ചോദ്യം. പകരം ചില്ലു കുപ്പികള്‍ ഉപയോഗിക്കാമല്ലോ എന്നും കോടതി നിര്‍ദേശിച്ചു. ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ പ്രകൃതിയെ നശിപ്പിക്കുന്നുണ്ടെന്നും പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

നൂറിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനു തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് ആവശ്യമുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സല്‍ക്കാര ചടങ്ങുകളില്‍ അരലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിനു നിരോധനമുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി പറഞ്ഞു. മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മാലിന്യ നിക്ഷേപത്തിന്റെ പേരില്‍ കോടതി റെയില്‍വേയെ വിമര്‍ശിച്ചു. ട്രാക്കുകള്‍ മാലിന്യ മുക്തമായി സൂക്ഷിക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ടെന്നും ട്രാക്കുകളിലെ മാലിന്യം പൂര്‍ണ്ണമായും നീക്കണമെന്നും റെയില്‍വേക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

 

Continue Reading

Trending