Connect with us

kerala

സിജിയിൽ കോൺവൊക്കേഷൻ

പാരീസ് ഒളിമ്പിക്സിന് ഇന്ത്യയിൽ നിന്ന് 117 കായിക താരങ്ങളാണ് പങ്കെടുത്തത്.

Published

on

കോഴിക്കോട്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ കരിയർ ഡിപ്പാർട്ട്മെന്റ് കീഴിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ഡിപ്ലോമ കോഴ്സിന്റെ ബിരുദദാന ചടങ്ങ് ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു.

ദേശിയ കായിക മേഖലയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പാരീസ് ഒളിമ്പിക്സിന് ഇന്ത്യയിൽ നിന്ന് 117 കായിക താരങ്ങളാണ് പങ്കെടുത്തത്.

എന്നാൽ അനുബന്ധ സ്റ്റാഫായി 140 പേർ ഉണ്ടായിരുന്നുവെന്നത് തൊഴിൽ സാധ്യതകൾക്ക് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ആത്മവിശ്വാസമുള്ള ജനതയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്.ഇക്കാര്യത്തിൽ സിജിയുടെയും കരിയർ ഗൈഡുമാരുടെയും പങ്ക് സുപ്രധാനമാണെന്നും കമാൽ വരദൂർ പറഞ്ഞു.

സിജി ക്യാമ്പസ്സിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള അവാർഡ് വിതരണവും, റാങ്ക് കരസ്ഥമാക്കിയവരെ ആദരിക്കുകയും ചെയ്തു.

ബിരുദദാന ചടങ്ങിനോടൊപ്പം പതിമൂന്നാമത് ഡി സി ജി സി ബാച്ചിന്റെ ഉദ്ഘാടനം സിജി പ്രസിഡന്റ് ഡോ. എ ബി മൊയ്തീൻകുട്ടി നിർവഹിച്ചു.സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ് എ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി.

കരിയർ വിഭാഗം ഡയറക്ടർ കെ അസ്കർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.സെക്രട്ടറി കബീർ പറപ്പൊയിൽ, പി ആർ ഡയറക്ടർ എം വി സക്കറിയ,ജാഫർ സാദിഖ് എന്നിവർ ആശംസാ പ്രസംഗം നടത്തി.

ഒന്നാം റാങ്ക് ജേതാവ് അരുൺ പി ശങ്കർ കോഴ്സ് അനുഭവങ്ങൾ വിവരിച്ചു. ഡി സി ജി സി കോഴ്സ് കോ-ഡയറക്ടർ മജ്ബൂറ നൗഫൽ സ്വാഗതവും ചീഫ് കോർഡിനേറ്റർ സൈനുദ്ദീൻ നന്ദിയും പറഞ്ഞു.

kerala

ഡല്‍ഹിയില്‍ കനത്ത മഴ; നാലു മരണം, നൂറോളം വിമാനങ്ങള്‍ വൈകിയേക്കും

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 40 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Published

on

ഡല്‍ഹിയില്‍ കനത്ത മഴയിയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നാലു പേര്‍ മരിച്ചു. പൊടിക്കാറ്റിന് പിന്നാലെയാണ് ശക്തമായ മഴയുണ്ടായത്. 100 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 40 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

വരും ദിവസങ്ങളിലും ഡല്‍ഹിയില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ ഡല്‍ഹിയില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടു മണിക്കൂറില്‍ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും. വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളില്‍ മുഖ്യമന്ത്രി രേഖ ഗുപ്ത സന്ദര്‍ശിച്ചു.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍ ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ കിഴക്കന്‍, വടക്കന്‍, ദക്ഷിണേന്ത്യന്‍ ഭാഗങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ആളുകള്‍ വീടിനുള്ളില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. വടക്കന്‍ പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, തെക്കുപടിഞ്ഞാറന്‍ രാജസ്ഥാന്‍, ഒഡീഷ, ഛത്തീസ്ഗഢ്, തെക്കന്‍ ഗംഗാതീര പശ്ചിമ ബംഗാള്‍, വടക്കന്‍ തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Continue Reading

kerala

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും എല്‍ഡിഎഫ് സര്‍ക്കാരിന് ഭയം; വി.ഡി സതീശന്‍

ഉമ്മന്‍ ചാണ്ടി ഇന്നില്ലെന്നും മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

Published

on

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും എല്‍ഡിഎഫ് സര്‍ക്കാരിന് ഭയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയുടെ പഴയപ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു വി.ഡിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടി ഇന്നില്ലെന്നും മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍ സ്വാഗതം പറഞ്ഞു. അതേസമയം, ഉദ്ഘാടന ചടങ്ങിനിടെ ബി.ജെ.പി-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചിരുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവിഭാഗത്തെയും നിശബ്ദമാക്കിയത്. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വേദിയില്‍ എത്തുന്നതിന്റെ തൊട്ടുമുന്‍പായിരുന്നു സംഭവം.

Continue Reading

kerala

വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബി.ജെ.പി-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍

ഏറെ പണിപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവിഭാഗത്തെയും നിശബ്ദമാക്കിയത്.

Published

on

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബി.ജെ.പി-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുള്ള പ്ലകാര്‍ഡുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യമര്‍പ്പിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകരും തിരിച്ചടിച്ചതോടെ ഉദ്ഘാടന സദസില്‍ സംഘര്‍ഷമായി.

ഏറെ പണിപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവിഭാഗത്തെയും നിശബ്ദമാക്കിയത്. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വേദിയില്‍ എത്തുന്നതിന്റെ തൊട്ടുമുന്‍പായിരുന്നു സംഭവം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍ സ്വാഗതം പറഞ്ഞു.

Continue Reading

Trending