Connect with us

kerala

പാലക്കാട് -കോഴിക്കോട് ദേശീയ പാത നിർമാണം:സംസ്ഥാന സർക്കാരിന് 7.19 കോടി നഷ്ടം വരുത്തിയെന്ന് റിപ്പോർട്ട്

അസംസ്‌കൃത വസ്തുക്കളുടെ ടെസ്റ്റ് റിസള്‍ട്ടുകള്‍ അവലോകനം ചെയ്തതില്‍ അളവുകളില്‍ കുറവുള്ളതായി കണ്ടെത്തി.

Published

on

പാലക്കാട് -കോഴിക്കോട് ദേശീയ പാത 966ലെ നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് 7.19 കോടി നഷ്ടം വരുത്തിയെന്ന് ധനകാര്യ റിപ്പോര്‍ട്ട്. അരിപ്ര മുതല്‍ നാട്ടുകല്‍ വരെയുള്ള 23 കിലോ മീറ്റര്‍ റോഡിന്റെ വീതിക്കൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് സര്‍ക്കാരിന് നഷ്ടമുണ്ടായത്. അസംസ്‌കൃത വസ്തുക്കളുടെ ടെസ്റ്റ് റിസള്‍ട്ടുകള്‍ അവലോകനം ചെയ്തതില്‍ അളവുകളില്‍ കുറവുള്ളതായി കണ്ടെത്തി.

റോഡിന്റെ വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവര്‍ത്തിയുടെ ടെണ്ടര്‍ നടപടികളില്‍ സ്വജനപക്ഷപാതവും നിര്‍വഹണത്തില്‍ ക്രമക്കേടും അഴിമതിയും നടന്നതായി ആരോപിച്ച് ലഭിച്ച പരാതിയിന്മേലാണ് ധനകാര്യ വിഭാഗ പരിശോധന നടത്തിയത്. ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറുടെ (സി.ടി.ഇ) കാര്യാലയത്തിലെ സാങ്കേതിക വിദഗ്ദ്ധരും സംയുക്ത പരിശോധയില്‍ പങ്കെടുത്തു. അന്വേഷണത്തില്‍ ഗുരുതരമായി ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ക്വാളിറ്റി വിഭാഗം തയാറാക്കിയ ടെസ്റ്റ് റിപ്പോര്‍ട്ടുകളും ഫൈനല്‍ ബില്ലും താരതമ്യപ്പെടുത്തിയപ്പോള്‍ വന്നിട്ടുള്ള നഷ്ടം 7,19,42,216 രൂപ രൂപയാണ് എന്ന് ചിഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ (സി.ടി.ഇ) സാക്ഷ്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. എസ്റ്റിമേറ്റ് പ്രകാരം നിര്‍വഹിക്കേണ്ട പ്രവര്‍ത്തിയില്‍ കൃത്രിമം കാണിച്ച് സര്‍ക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയ കരാറുകാരന്‍/കമ്പനിയായ മഞ്ചേരിയിലെ മലബാര്‍ ടെക്, എന്ന സ്ഥാപനത്തിന്റെ കരാര്‍ ലൈസന്‍സ് ഉടമയുടെ ലൈസന്‍സ് റദ്ദ് ചെയ്ത് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഭരണ വകുപ്പ് പരിശോധിച്ച് തുടര്‍ നടപടി കൈക്കൊള്ളമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.

അസംസ്‌കൃത ഇനങ്ങളുടെ കനവും നിലവാരവും കുറച്ച് സര്‍ക്കാര്‍ ഖജനാവിനു 7.19 കോടി രൂപയുടെ നഷ്ടം വരുത്തുകയും കരാറുകാരനെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ചവരുത്തി കൃത്യവിലോപം കാട്ടിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ കെ. മുഹമ്മദ് ഇസ്മയില്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ എം.കെ. സിമി, അസി. എഞ്ചിനീയറായ സി.ടി. മുഹ്‌സില്‍, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ പി. പ്രദീപ് കുമാര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കണം.

സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയതായി സി.ടി.ഇ കണക്കാക്കിയ തുകയായ 7,19,42,216 രൂപ ഈ ഉദ്യോഗസ്ഥരുടെ തുല്യ ബാധ്യതയായി കണക്കാക്കണം. ഇവരില്‍നിന്ന് ഈ തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച് അടിയന്തര നടപടി പൊതുമരാമത്തു വകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.

crime

ഡിജെ പാര്‍ട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ ആക്രമം; കൊച്ചിയില്‍ ബാര്‍ ജീവനക്കാരെ മര്‍ദിച്ചു

Published

on

കൊച്ചി കടവന്ത്രയില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരെ ഗുണ്ടാസംഘം മര്‍ദിച്ചു. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന കളമശ്ശേരി ഫിറോസിന്റെ സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം കാണിച്ചത്.

ലഹരി കേസില്‍ മുന്‍പ് പിടിയിലായ കളമശ്ശേരി സ്വദേശികളായ സുനീര്‍ നഹാസ് എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവ ശേഷം സ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടിട്ടും മരട് പോലീസ് നടപടിയിടുത്തില്ല. ബാര്‍ ജീവനക്കാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Continue Reading

crime

അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്

Published

on

കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇക്കാര്യം പുര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് ഉള്‍പ്പെടെ തയ്യാറായിട്ടില്ല.

എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.

Continue Reading

kerala

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം: റാപ്പര്‍ ഡാബ്സിയും സുഹൃത്തുകളും അറസ്റ്റില്‍

Published

on

സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് റാപ്പര്‍ ഡാബ്സിയെയും സുഹൃത്തുകളെയും അറസ്റ്റ് ചെയ്ത് പൊലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും ജാമ്യത്തില്‍ വിട്ടയച്ചു. ഫാരിസ്, റംഷാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് ഡബ്സിക്കൊപ്പം അറസ്റ്റ് ചെയ്തത്.

കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി. ഡബ്സി വിദേശത്ത് ഒരു ഷോ ചെയ്തതിന്റെ ദൃശ്യങ്ങള്‍ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡബ്സിയും സുഹൃത്തുക്കളും വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ബാസിലിന്റെ പിതാവ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്തെത്തി ചങ്ങരംകുളം പൊലീസ് നാല് പേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

 

Continue Reading

Trending