Connect with us

kerala

പാലക്കാട് -കോഴിക്കോട് ദേശീയ പാത നിർമാണം:സംസ്ഥാന സർക്കാരിന് 7.19 കോടി നഷ്ടം വരുത്തിയെന്ന് റിപ്പോർട്ട്

അസംസ്‌കൃത വസ്തുക്കളുടെ ടെസ്റ്റ് റിസള്‍ട്ടുകള്‍ അവലോകനം ചെയ്തതില്‍ അളവുകളില്‍ കുറവുള്ളതായി കണ്ടെത്തി.

Published

on

പാലക്കാട് -കോഴിക്കോട് ദേശീയ പാത 966ലെ നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് 7.19 കോടി നഷ്ടം വരുത്തിയെന്ന് ധനകാര്യ റിപ്പോര്‍ട്ട്. അരിപ്ര മുതല്‍ നാട്ടുകല്‍ വരെയുള്ള 23 കിലോ മീറ്റര്‍ റോഡിന്റെ വീതിക്കൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് സര്‍ക്കാരിന് നഷ്ടമുണ്ടായത്. അസംസ്‌കൃത വസ്തുക്കളുടെ ടെസ്റ്റ് റിസള്‍ട്ടുകള്‍ അവലോകനം ചെയ്തതില്‍ അളവുകളില്‍ കുറവുള്ളതായി കണ്ടെത്തി.

റോഡിന്റെ വീതികൂട്ടി ഉപരിതലം ബലപ്പെടുത്തുന്ന പ്രവര്‍ത്തിയുടെ ടെണ്ടര്‍ നടപടികളില്‍ സ്വജനപക്ഷപാതവും നിര്‍വഹണത്തില്‍ ക്രമക്കേടും അഴിമതിയും നടന്നതായി ആരോപിച്ച് ലഭിച്ച പരാതിയിന്മേലാണ് ധനകാര്യ വിഭാഗ പരിശോധന നടത്തിയത്. ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറുടെ (സി.ടി.ഇ) കാര്യാലയത്തിലെ സാങ്കേതിക വിദഗ്ദ്ധരും സംയുക്ത പരിശോധയില്‍ പങ്കെടുത്തു. അന്വേഷണത്തില്‍ ഗുരുതരമായി ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ക്വാളിറ്റി വിഭാഗം തയാറാക്കിയ ടെസ്റ്റ് റിപ്പോര്‍ട്ടുകളും ഫൈനല്‍ ബില്ലും താരതമ്യപ്പെടുത്തിയപ്പോള്‍ വന്നിട്ടുള്ള നഷ്ടം 7,19,42,216 രൂപ രൂപയാണ് എന്ന് ചിഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ (സി.ടി.ഇ) സാക്ഷ്യപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. എസ്റ്റിമേറ്റ് പ്രകാരം നിര്‍വഹിക്കേണ്ട പ്രവര്‍ത്തിയില്‍ കൃത്രിമം കാണിച്ച് സര്‍ക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയ കരാറുകാരന്‍/കമ്പനിയായ മഞ്ചേരിയിലെ മലബാര്‍ ടെക്, എന്ന സ്ഥാപനത്തിന്റെ കരാര്‍ ലൈസന്‍സ് ഉടമയുടെ ലൈസന്‍സ് റദ്ദ് ചെയ്ത് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഭരണ വകുപ്പ് പരിശോധിച്ച് തുടര്‍ നടപടി കൈക്കൊള്ളമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.

അസംസ്‌കൃത ഇനങ്ങളുടെ കനവും നിലവാരവും കുറച്ച് സര്‍ക്കാര്‍ ഖജനാവിനു 7.19 കോടി രൂപയുടെ നഷ്ടം വരുത്തുകയും കരാറുകാരനെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ചവരുത്തി കൃത്യവിലോപം കാട്ടിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ കെ. മുഹമ്മദ് ഇസ്മയില്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ എം.കെ. സിമി, അസി. എഞ്ചിനീയറായ സി.ടി. മുഹ്‌സില്‍, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ പി. പ്രദീപ് കുമാര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കണം.

സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയതായി സി.ടി.ഇ കണക്കാക്കിയ തുകയായ 7,19,42,216 രൂപ ഈ ഉദ്യോഗസ്ഥരുടെ തുല്യ ബാധ്യതയായി കണക്കാക്കണം. ഇവരില്‍നിന്ന് ഈ തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച് അടിയന്തര നടപടി പൊതുമരാമത്തു വകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.

kerala

കൊല്ലത്ത് രണ്ടുവയസ്സുകാരനെ കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Published

on

കൊല്ലം താന്നിയില്‍ രണ്ടുവയസ്സുകാരനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി. താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് കുമാര്‍, ഭാര്യ സുലു, ഇവരുടെ മകന്‍ ആദി എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ മുറിയില്‍ നിന്ന് ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അജീഷ് കുമാര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. മരിക്കുന്ന സമയത്ത് അജീഷ് കുമാറിന്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയാണ് മുറി ചവിട്ടുത്തുറന്നത്.

Continue Reading

kerala

നിരാഹാരസമരം ആരംഭിക്കാനിരിക്കെ ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ 38 ദിവസമായി സമരം നടത്തുന്ന ആശവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെ നിരാഹാരസമരം ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും.

ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെനിരാഹാരസമരം ആരംഭിക്കുമെന്നും ആശമാര്‍ അറിയിച്ചിരുന്നു. ആദ്യ ദിവസം സമരവേദിയില്‍ 3 ആശമാര്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം.

അതിനിടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആശമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇന്‍സെന്റീവ് കുറഞ്ഞാല്‍ ഹോണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിന്‍വലിക്കണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട് .

Continue Reading

kerala

കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന സംഭവം; 12 വയസുകാരിയെ ഇന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയേക്കും

പെണ്‍കുട്ടിയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം

Published

on

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ 12 വയസുകാരിയെ ഇന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയേക്കും. പെണ്‍കുട്ടിയെ ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുമ്പിലും ഹാജരാക്കും.

രക്ഷിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് കാണാതായത്. പാപ്പിനിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ കെ. മുത്തുവിന്റെയും അക്കമ്മലിന്റെയും ഏകമകളാണ് കുഞ്ഞ്. ക്വാര്‍ട്ടേഴ്‌സിലെ നടുമുറിയില്‍ ഇവര്‍ക്കൊപ്പം മുത്തുവിന്റെ ബന്ധുക്കളുടെ പന്ത്രണ്ടും നാലും വയസ്സായ രണ്ട് പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. കുഞ്ഞിനെ എടുത്തുകൊണ്ടുപോയി നിറയെ വെള്ളമുള്ള കിണറ്റില്‍ ഇടുകയായിരുന്നുവെന്ന് പന്ത്രണ്ടുവയസ്സുകാരി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് മൂന്നുമാസം മുന്‍പ് മരിച്ചിരുന്നു. അമ്മ നേരത്തേ കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. തന്നോടുള്ള സ്നേഹം കുറഞ്ഞുപോകുമെന്ന പന്ത്രണ്ടുകാരിയുടെ സംശയമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു. കുഞ്ഞ് മരിച്ചത് വെള്ളം ഉള്ളില്‍ ചെന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക സൂചന. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം പാപ്പിനിശ്ശേരി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

Continue Reading

Trending