Connect with us

india

കേന്ദ്ര സര്‍ക്കാറിനെതിരെ വന്‍ അഴിമതി ആരോപണം; ഇരുമ്പയിര് കയറ്റുമതിയില്‍ 12,000 കോടി നഷ്ടം

2014 മുതല്‍ മാത്രം നാല്‍പ്പതിനായിരം കോടി രൂപയുടെ ഇരുമ്പയിര് സ്വകാര്യ കമ്പനികള്‍ കയറ്റുമതി ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു.

Published

on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കി വന്‍ അഴിമതി ആരോപണം. ഇരുമ്പയിര് കയറ്റുമതിയില്‍ കോര്‍പറേറ്റുകള്‍ക്ക് ഇളവു നല്‍കുക വഴി സര്‍ക്കാര്‍ പൊതുഖജനാവിന് പന്ത്രണ്ടായിരം കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

2014ന് മുമ്പ് ഇരുമ്പയിര് കയറ്റുമതി ചെയ്യാന്‍ കമ്പനികള്‍ 30 ശതമാനം കയറ്റുമതിച്ചുങ്കം അടയ്ക്കണമായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എംഎംടിസി)യ്ക്ക് മാത്രമാണ് കയറ്റുമതി ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നത്. 64 ശതമാനം ഇരുമ്പയിര് മാത്രമാണ് കയറ്റുമതി ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. ഇതില്‍ക്കൂടതല്‍ കയറ്റുമതി ചെയ്യണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമായിരുന്നു. തദ്ദേശ ഉരുക്കുപ്ലാന്റുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ഈ പരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ പരിധി മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞു. കുന്ദ്രെമുഖ് അയണ്‍ ഓര്‍ കമ്പനി ലിമിറ്റഡിന് ചൈന, തായ്‌വാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലേക്ക് ഇരുമ്പയിര് കയറ്റുമതി ചെയ്യാനുള്ള അനുമതിയും നല്‍കി’ – പവന്‍ ഖേര ചൂണ്ടിക്കാട്ടി.

ഇരുമ്പയിരിന് ഇപ്പോഴും 30 ശതമാനം കയറ്റുമതിച്ചുങ്കം നിലനില്‍ക്കുന്നുണ്ട് എങ്കിലും അവ ഉണ്ടകളാക്കിയാണ് കയറ്റുമതി ചെയ്യുന്നത്. കുന്ദ്രെമുഖിന് മാത്രമാണ് കയറ്റുമതി ചെയ്യാനുള്ള അനുമതി നല്‍കിയത് എങ്കിലും അയിര് ഉണ്ട രൂപത്തിലാക്കി നിരവധി കമ്പനികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇവര്‍ വലിയ വരുമാനമുണ്ടാക്കുന്നു. സര്‍ക്കാറിന് വലിയ നഷ്ടവും സംഭവിക്കുന്നു- അദ്ദേഹം പറഞ്ഞു.

2014 മുതല്‍ മാത്രം നാല്‍പ്പതിനായിരം കോടി രൂപയുടെ ഇരുമ്പയിര് സ്വകാര്യ കമ്പനികള്‍ കയറ്റുമതി ചെയ്തതായി കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. ഇതുവരെ 12000 കോടി രൂപയാണ് ഡ്യൂട്ടി ഫീ ഇനത്തില്‍ നഷ്ടപ്പെട്ടത്. വിദേശ വ്യാപാര വികസന നിയന്ത്രണ നിയമപ്രകാരം ഈ സ്വകാര്യ കമ്പനികള്‍ രണ്ടു ലക്ഷം കോടി പിഴ ഒടുക്കേണ്ടതുണ്ട്- ഖേര ചൂണ്ടിക്കാട്ടി.

ഏതെല്ലാം കമ്പനികളാണ് കയറ്റുമതി ചെയ്തത് എന്ന് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാക് ഏജന്റിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കാണ്‍പൂരിലെ ആയുധ ഫാക്ടറി മാനേജര്‍ പിടിയില്‍

ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്.

Published

on

പാക് ഏജന്റെന്ന് സംശയിക്കുന്നയാള്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് കാണ്‍പൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ജൂനിയര്‍ വര്‍ക്ക്‌സ് മാനേജറെ അറസ്റ്റ് ചെയ്തു. ജൂനിയര്‍ വര്‍ക്ക്‌സ് മാനേജര്‍ കുമാര്‍ വികാസിനെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി വികാസ് , നേഹ ശര്‍മയെന്ന് പേരുള്ള യുവതിയുമായി പരിചയപ്പെടുകയായിരുന്നു. ഇവര്‍ പാകിസ്താന്‍ ഏജന്റ് ആണെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പണത്തോടുള്ള അത്യാര്‍ത്തി മൂലം ഫാക്ടറിയിലെ യുദ്ധോപകരണങ്ങള്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച വിവരം ഉദ്യോഗസ്ഥന്‍ ഐഎസ്ഐക്ക് കൈമാറിയെന്നാണ് ആരോപണം. കാണ്‍പൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിന്നുള്ള രഹസ്യ വിവരങ്ങള്‍ ഒരു ഏജന്റുമായി പങ്കുവെക്കുന്നതില്‍ കുമാര്‍ വികാസ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ എടിഎസിന് വിവരം ലഭിച്ചതായി എടിഎസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് നിലബ്ജ ചൗധരി പറഞ്ഞു. ‘കാണ്‍പൂര്‍ ദേഹത്ത് ജില്ലയിലെ താമസക്കാരനാണ് കുമാര്‍ വികാസ്. നിലവില്‍ കാണ്‍പൂര്‍ നഗറിലെ ബിതൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള നരമൗവിലെ സി -131 ന്യൂ ഹൈവാസിറ്റിയില്‍ താമസിക്കുന്നത്. ഈ ജനുവരിയില്‍ ഫേസ്ബുക്ക് വഴിയാണ് കുമാര്‍ വികാസ് നേഹ ശര്‍മയുമായി ബന്ധപ്പെട്ടത്,” ചൗധരി പറഞ്ഞു.

നേഹ ശര്‍മ വികാസുമായി സോഷ്യല്‍മീഡിയ വഴി ബന്ധം സ്ഥാപിച്ചിരുന്നു. കുമാറിന് തന്റെ വാട്ട്‌സാപ്പ് നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. ‘രഹസ്യം കാത്തുസൂക്ഷിക്കാന്‍, കുമാര്‍ വികാസ് ഏജന്റുമായി ആശയവിനിമയം നടത്താന്‍ ലുഡോ ആപ്പ് ഉപയോഗിച്ചു. അത്യാഗ്രഹിയായ കുമാര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ സെന്‍സിറ്റീവ് രേഖകള്‍, ഉപകരണ വിശദാംശങ്ങള്‍, വെടിമരുന്ന് നിര്‍മാണ ഡാറ്റ, ജീവനക്കാരുടെ ഹാജര്‍ ഷീറ്റുകള്‍, മെഷീന്‍ ലേഔട്ടുകള്‍, ഉല്‍പാദനവുമായി ബന്ധപ്പെട്ട ചാര്‍ട്ടുകള്‍ എന്നിവ നേഹ ശര്‍മക്ക് നല്‍കി” ചൗധരി പറഞ്ഞു. ചോര്‍ന്ന വിവരങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുമെന്നും ഇത് ദേശീയ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും എടിഎസ് ചൂണ്ടിക്കാട്ടി.

Continue Reading

india

കര്‍ണാടകയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

ബെല്ലാരി മണ്ഡലത്തില്‍ നിന്നാണ് ദേവു നായക് മത്സരിക്കാനൊരുങ്ങുന്നത്

Published

on

കര്‍ണാടകയില്‍ വരാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥി ദേവു നായക് എന്നയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ദേവു നായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിജെപി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാളാണിയാള്‍. ബെല്ലാരി മണ്ഡലത്തില്‍ നിന്നാണ് ദേവു നായക് മത്സരിക്കാനൊരുങ്ങുന്നത്.

ബെല്ലാരി ജില്ലയിലെ സിരുഗുപ്പ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. ദേവു നായക് കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കണ്ണുകെട്ടി, വായ മൂടിക്കെട്ടി, ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ദേവു നായക്കിനെ ഒരു സ്ത്രീ സഹായിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

Continue Reading

india

കര്‍ണാടകയില്‍ മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

Published

on

കര്‍ണാടകയില്‍ മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ മാല്‍പെ തുറമുഖ പ്രദേശത്താണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വിഷയത്തില്‍ രോഷം പ്രകടിപ്പിച്ച സിദ്ധരാമയ്യ, സ്ത്രീയോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും ദൃശ്യങ്ങള്‍ കണ്ട് താന്‍ ഞെട്ടിപ്പോയി എന്നും പറഞ്ഞു. ”കാരണമെന്തു തന്നെയായാലും ഒരു സ്ത്രീയുടെ കൈകാലുകള്‍ ഈ രീതിയില്‍ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതം മാത്രമല്ല, ഗുരുതരമായ കുറ്റകൃത്യവുമാണ്. കര്‍ണാടക പോലുള്ള ഒരു പരിഷ്‌കൃത സ്ഥലത്തിന് യോജിച്ചതല്ല ഇത്തരം ക്രൂരമായ പെരുമാറ്റം, ഇത്തരം നടപടികള്‍ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading

Trending