Connect with us

india

റമദാനിൽ മുസ്‍ലിം ജീവനക്കാർക്ക് രണ്ടുമണിക്കൂർ അവധി അനുവദിക്കണമെന്ന് കോൺഗ്രസ്

കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ സയ്യിദ് അഹ്മദ്, എ.ആർ.എം. ഹുസൈൻ എന്നിവർ ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

Published

on

റമദാനിൽ കർണാടകയിലെ സർക്കാർ ജീവനക്കാരായ മുസ്‍ലിംകൾക്ക് വൈകുന്നേരം നാലിനുശേഷം രണ്ട് മണിക്കൂർ അവധി അനുവദിക്കണമെന്ന് കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സർക്കാറുകൾ ഇളവ് അനുവദിച്ചതുപോലെ കർണാടകയിലും ഇളവ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. തെലങ്കാനയിൽ കോൺഗ്രസ് സർക്കാറും ആന്ധ്രയിൽ തെലുഗുദേശം പാർട്ടി സർക്കാറുമാണ് ഭരണത്തിലുള്ളത്.

മാർച്ച് രണ്ടുമുതൽ മാർച്ച് 31 വരെ തെലങ്കാനയിലെ മുസ്‍ലിംകളായ സർക്കാർ ജീവനക്കാർക്ക് വൈകീട്ട് നാലുവരെ മാത്രം ജോലി സമയമായി നിശ്ചയിച്ചിരുന്നു. വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, അധ്യാപകർ, കരാറുകാർ, കോർപറേഷൻ, പൊതുമേഖലാ ജീവനക്കാർ തുടങ്ങിയവർക്കാണ് ഇളവ് അനുവദിച്ചിരുന്നത്.

അതേസമയം, ജീവനക്കാർ കുറവുള്ള സ്ഥലങ്ങളിൽ അവശ്യഘട്ടങ്ങളിൽ മുസ്‍ലിം ജീവനക്കാർ നേരത്തേ ജോലി അവസാനിപ്പിക്കരുതെന്നും ഉത്തരവിൽ തെലങ്കാന സർക്കാർ സൂചിപ്പിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കർണാടകയിലും ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷ പാർട്ടിയായ കോൺഗ്രസ് തന്നെ മുന്നോട്ടുവന്നത്.

കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ സയ്യിദ് അഹ്മദ്, എ.ആർ.എം. ഹുസൈൻ എന്നിവർ ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ഈ ആവശ്യവുമായി നേതാക്കൾ ഉടൻ മുഖ്യമന്ത്രിയെ കാണുമെന്ന് അവർ പറഞ്ഞു.ഈ ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയും നിയമസഭാ കൗൺസിൽ അംഗവുമായ നസീർ അഹ്മദിനും കത്തെഴുതിയിട്ടുണ്ട്.

അതേസമയം, കർണാടകയിൽ മുസ്‍ലിം ജീവനക്കാർക്ക് ഇളവ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ തലവൻ പ്രമോദ് മുത്തലിക് രംഗത്തെത്തി. ഭരണഘടന പ്രകാരം, എല്ലാ മതങ്ങൾക്കും തുല്യപരിഗണനയാണ് നൽകേണ്ടത്. ഇന്ത്യ മതേതരരാഷ്ട്രമാണ്.

ഒരു പ്രത്യേക മതത്തിൽപെട്ട സർക്കാർ ജീവനക്കാർക്കുമാത്രം പ്രത്യേക സംവിധാനങ്ങൾ ഒരുക്കുന്നത് ശരിയല്ല. ശിവരാത്രി, ഏകാദശി തുടങ്ങിയ സമയങ്ങളിൽ ഹിന്ദുക്കൾക്ക് സർക്കാർ പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ഒരുമണിക്കൂർ അവധിയാണ് അവർ ചോദിക്കുന്നതെന്നും നാളെ വെള്ളിയാഴ്ച ദിവസം മുഴുവൻ അവധി വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂറിന്റെ ജാമ്യത്തിനെതിരായ ഹരജി തള്ളി സുപ്രീംകോടതി

Published

on

മാലേഗാവ് ബോംബ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് ഠാക്കൂറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി സുപ്രീംകോടതി. ആക്രമണത്തിൽ ഇരയായ യുവാവിന്റെ പിതാവ് നിസാർ അഹമദ് ഹാജിയാണ് കേസിൽ പ്രതിയായ പ്രഗ്യ സിങിന് ബോംബെ ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്.

പ്രഥമ ദൃഷ്ട്യാ കേസില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു 2017 ൽ ഹൈക്കോടതി പ്രഗ്യ സിങിന് ജാമ്യം നൽകിയത്. 2008 സെപ്റ്റംബർ 29 ന് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഏഴ് പേരായിരുന്നു കൊല്ലപ്പെട്ടത്.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; പാകിസ്ഥാന്‍ അട്ടാരി-വാഗ അതിര്‍ത്തി വീണ്ടും തുറന്നു

പഹല്‍ഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാനികളുടെ വിസ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.

Published

on

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് കടക്കാന്‍ സൗകര്യമൊരുക്കുന്നതിനായി അട്ടാരി-വാഗ അതിര്‍ത്തി വെള്ളിയാഴ്ച വീണ്ടും തുറക്കുന്നതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. പഹല്‍ഗാം ആക്രമണത്തിന് ശേഷം പാക്കിസ്ഥാനികളുടെ വിസ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.

പാകിസ്ഥാനിലെ ലാഹോറിനും പഞ്ചാബിലെ അമൃത്സറിനും സമീപം സ്ഥിതി ചെയ്യുന്ന അട്ടാരി-വാഗ അതിര്‍ത്തി വ്യാഴാഴ്ച അടച്ചു.

ഏപ്രില്‍ 22 ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ‘ഇന്ത്യ വിടുക’ നോട്ടീസ് നല്‍കി.

കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം, സാര്‍ക്ക് വിസയുള്ളവര്‍ ഏപ്രില്‍ 26-നകം പോകേണ്ടതുണ്ട്. മെഡിക്കല്‍ വിസയുള്ളവര്‍ക്ക് ഏപ്രില്‍ 29-നും സിനിമ, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങിയ മറ്റ് വിസ വിഭാഗങ്ങള്‍ക്ക് ഏപ്രില്‍ 27-നുമാണ് അവസാന തീയതി.

ഏപ്രില്‍ 30 ഓടെ, 911 പാകിസ്ഥാനികള്‍ അതിര്‍ത്തി വഴി ഇന്ത്യ വിട്ടു, ബുധനാഴ്ച മാത്രം 125 പേര്‍ പോയി.

വ്യാഴാഴ്ച അതിര്‍ത്തി അടച്ചതോടെ ഇന്ത്യക്കാര്‍ക്കും പാകിസ്ഥാന്‍ പൗരന്മാര്‍ക്കും കടക്കാന്‍ അനുവദിച്ചില്ല. വ്യാഴാഴ്ച 70 പാകിസ്ഥാന്‍ പൗരന്മാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് (MoFA) കുട്ടികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍ പൗരന്മാരെ അംഗീകരിച്ചു.

Continue Reading

india

അയോധ്യയിലെ രാംപഥില്‍ മത്സ്യ-മാംസത്തിന്റെയും മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചു

ഇതുസംബന്ധിച്ച പ്രമേയത്തിന് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി.

Published

on

അയോധ്യയിലെ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ചു. രാംപഥിലാണ് അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാന്‍, ഗുട്ട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ക്കും രാംപഥില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പ്രമേയത്തിന് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി.

അയോധ്യയില്‍ മാംസവും മദ്യവും വില്‍പ്പന നടത്തുന്നത് നേരത്തെ വിലക്കിയിരുന്നെങ്കിലും ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ രാംപഥില്‍ മുഴുവന്‍ നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം. അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നഗരത്തിന്റെ യഥാര്‍ഥ ആത്മീയ മുഖം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നിരോധനം നടപ്പിലാക്കുന്നത്. മേയര്‍, ഡെപ്യൂട്ടി മേയര്‍, 12 കോര്‍പ്പറേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവര്‍ പ്രമേയം പാസാക്കിയെന്നും മേയര്‍ അറിയിച്ചു.ബിജെപിയില്‍ നിന്നുള്ള സുല്‍ത്താന്‍ അന്‍സാരി മാത്രമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏക മുസ്‌ലിം കോര്‍പ്പറേറ്റര്‍.

അയോധ്യയിലെ സരയു തീരത്ത് നിന്ന് ആരംഭിക്കുന്ന രാംപഥിന്റെ അഞ്ച് കിലോമീറ്റര്‍ ദൂരം ഫൈസാബാദ് നഗരത്തിലാണ് വരുന്നത്. നിലവില്‍ ഈ ഭാഗത്ത് മാംസവും മദ്യവും വില്‍ക്കുന്ന നിരവധി ഔട്ട്ലെറ്റുകള്‍ ഉണ്ട്.

Continue Reading

Trending