Connect with us

Video Stories

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ കാര്‍ഷിക ബജറ്റ് പ്രഖ്യാപനം; വയനാടന്‍ കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വേകും

Published

on


കല്‍പ്പറ്റ: കാര്‍ഷിക മേഖലക്ക് പ്രത്യേക ബജറ്റെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം വയനാടന്‍ കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വേകും. വയനാട് ഉള്‍പ്പെടെയുള്ള രാജ്യത്തെ കര്‍ഷകര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമായിരുന്ന പ്രത്യേക കര്‍ഷക ബജറ്റ് എന്നത്. റെയില്‍വേ ബജറ്റ് മാതൃകയില്‍ കൃഷി ബജറ്റ് വേണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഈ ആവശ്യമാണ് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിലയിടിവും, വിളത്തകര്‍ച്ചയുംമൂലം വന്‍പ്രതിസന്ധിയിലായ വയനാടന്‍ കാര്‍ഷക രംഗത്തെ കുതിപ്പിനും കാര്‍ഷിക ബജറ്റ് പ്രഖ്യാപനം ഗുണകരമാവും. കൃഷി ബജറ്റിന് പുറമേയുള്ള മറ്റു പ്രഖ്യാപനങ്ങളും തകര്‍ന്നടിഞ്ഞ വയനാടന്‍ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് കരുത്തേകും. കാര്‍ഷിക മേഖലയിലെ മുഴുവന്‍ പ്രതിസന്ധികളും പരിഹരിക്കാനുള്ള ബദല്‍ നിര്‍ദേശങ്ങളാണ് പ്രകടന പത്രിക. കാര്‍ഷിക കടങ്ങള്‍ അടച്ചു തീര്‍ക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്കെതിരെ ക്രിമിനികള്‍ കേസുകള്‍ എടുക്കുന്നത് അവസാനിപ്പിക്കുമെന്ന വാഗ്ദാനവും ഏറെ ആശ്വാസകരമാണ്.
വയനാട്ടിലെ നൂറുകണക്കിന് കര്‍ഷകരാണ് കഴിഞ്ഞ കാലങ്ങളിലും, ഇപ്പോഴും ധനകാര്യസ്ഥാപനങ്ങളുടെ നിയമ നടപടികളിലൂടെ കേസ്സുകള്‍ നേരിട്ട് ജെയില്‍വാസം അനുഷ്ഠിക്കേണ്ടി വന്നത്. സര്‍ഫാസി പോലുള്ള കരിനിയമങ്ങള്‍ പോലും ജില്ലയിലെ നൂറുകണക്കിന് കര്‍ഷകര്‍ക്കെതിരെ ബാങ്കുകള്‍ പ്രയോഗിക്കുകയുണ്ടായി. വയനാട്ടില്‍ ഇപ്പോഴും ആയിരകണക്കിന് കര്‍ഷകരാണ് ബാങ്കുകളുടെ കേസ്സുകള്‍ അകപ്പെട്ട് കിടക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പോലും കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതല്ല. മൊറട്ടോറിയം കാലത്ത് തന്നെ കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികളും, നിയമ നടപടികളും ബാങ്കുകള്‍ സ്വീകരിച്ചിരുന്നു. കര്‍ഷകരെടുത്തത് കാര്‍ഷികേതര വായ്പകളാണെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് കര്‍ഷകരുടെ ഭൂമികളാണ് ജപ്തി ചെയ്തത്. കാര്‍ഷിക വായ്പാ കുടിശികയുടെ പേരില്‍ അനേകം കൃഷിക്കാരെ ജയിലിലടച്ച സംഭവവും കഴിഞ്ഞ കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിക്കാറുള്ള മൊറട്ടോറിയം ഭൂരിഭാഗവും കര്‍ഷകര്‍ക്ക് ആശ്വാസമാവില്ല. കടക്കെണികെണിയുടെയും, ആത്മഹത്യകളുടെയും കാലത്ത് കര്‍ഷകരുടെ കണ്ണില്‍പൊടിയിടാന്‍ പ്രഖ്യാപിക്കുന്നതാണ് മൊറട്ടോറിയം.
വാണീജ്യ-ദേശസാല്‍കൃത ബാങ്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെയും കടാശ്വാസ കമ്മീഷന്റെയും അധികാരപരിധിയില്‍ പെടില്ല എന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പല പ്രഖ്യാപനങ്ങളും കര്‍ഷകര്‍ക്ക് ഗുണം ചെയ്യാറാല്ല. സഹകരണ മേഖലയെ അപേക്ഷിച്ച് വാണീജ്യ-ദേശസാല്‍കൃത ബാങ്കുകളിലാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ സാമ്പത്തിക ഇടപാടുകളുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ-ദേശസാല്‍കൃത ബാങ്കുകള്‍, കേരളത്തില്‍ മാത്രം അധികാരപരിധിയുള്ള കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ വരില്ല. അതുകൊണ്ടു തന്നെ ഇത്തരം ബാങ്കുകളിലെ വായ്പകള്‍ക്ക് കര്‍ഷകര്‍ക്ക് ഇളവ് ലഭിക്കുകയില്ല. മൊറട്ടോറിയം കാലാവധി കഴിയുന്നതോടെ വാണിജ്യ-ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ കര്‍ഷകര്‍ക്കെതിരെ നിയമ നടപടികളെടുത്ത് ജയിലിലടക്കുകയാണ് ചെയ്യുന്നത്. പാര്‍ശ്വവല്‍കൃത കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കുമായി പ്രത്യേക കമ്മീഷന്റെ രുപീകരണം, കാര്‍ഷിക വിപണികള്‍ സ്ഥാപിക്കല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കും, അന്തര്‍ സംസ്ഥാന വ്യാപാരത്തിനും നിലവിലുള്ള മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിക്കല്‍, ജൈവ കൃഷിയുടെ പ്രോത്സാഹനം, ഭൂമി പുനരധിവാസ-വനാവകാശ നിയമങ്ങളിലെ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കിയ ഭാഗങ്ങള്‍ ഒഴിവാക്കി നടപ്പാക്കല്‍, കാര്‍ഷികോപകരണങ്ങള്‍ വാങ്ങാന്‍ സബ്‌സിഡി നല്‍കല്‍, പൂകൃഷി, മത്സ്യകൃഷി, പട്ടുനൂല്‍കൃഷി എന്നിവക്ക് പ്രോത്സാഹനം നല്‍കല്‍, ക്ഷീരകര്‍ഷകരുടെയും, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കല്‍ തുടങ്ങിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ കാര്‍ഷിക ജില്ലയായ വയനാടിന് ഏറെ കരുത്തേകുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending