Connect with us

india

‘മറ്റ് പ്രശ്‌നങ്ങൾക്കായി ചീഫ് ജസ്റ്റിസ് പ്രാർത്ഥിച്ചിരുന്നോ’ അയോധ്യ പരാമർശത്തിൽ ഡി.വൈ ചന്ദ്രചൂഡിനെ വിമർശിച്ച് കോൺഗ്രസ് നേതാവ്

എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. 

Published

on

അയോധ്യ തർക്കപരിഹാരത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പരാമർശത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

സാമ്പത്തിക ബാധ്യതകളില്ലാതെ സാധാരണ പൗരന്മാർക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയോ അല്ലെങ്കിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ), ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളുടെ ദുരുപയോഗം പോലുള്ള മറ്റ് ആശങ്കകൾ പരിഹരിക്കാനോ ചീഫ് ജസ്റ്റിസ് പ്രാർത്ഥിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നും അവർക്ക് വേണ്ടി ചീഫ് ജസ്റ്റിസ് പ്രാർത്ഥിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

അയോധ്യ-ബാബറി മസ്ജിദ് തർക്കപരിഹാരത്തിനായി താൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടെന്നും ദൈവം ഒരു വഴി കണ്ടെത്തി നൽകിയെന്നും ഇന്ത്യൻ ചീഫ് ജസ്റ്റിസ് (സി.ജെ.ഐ) ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു.

ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം ഒരു വഴി കണ്ടെത്തുമെന്ന് അദ്ദേഹം തന്റെ ഗ്രാമവാസികളോട് പറഞ്ഞു. ഖേഡ് താലൂക്കിലെ തൻ്റെ ജന്മനാടായ കൻഹെർസർ ഗ്രാമത്തിലെ നിവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷം ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ നടന്നു. എന്നാൽ മസ്ജിദിന്റെ തറക്കല്ല് പോലും ഇപ്പോഴും ഇട്ടിട്ടില്ല എന്നതാണ് വസ്തുത.

1822 മുതൽ നിലനിൽക്കുന്ന രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം അവസാനിച്ചത് 2019 നവംബർ 9ന് 2.77 ഏക്കർ രാമക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റിന് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ്. 1992ൽ തകർത്ത ബാബറി മസ്ജിദിന് പകരം മറ്റൊരു മസ്ജിദ് പണിയുന്നതിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് അഞ്ച് ഏക്കർ സ്ഥലം പകരം നൽകാൻ സർക്കാരിനോട് കോടതി ഉത്തരവിട്ടു.

india

കള്ളവോട്ട് ചെയ്യാന്‍ പുറത്ത് നിന്ന് ആളുകളെ ഏര്‍പ്പാടാക്കിയ ഷിന്‍ഡെ വിഭാഗം എം.എല്‍.എക്കെതിരെ കേസ്‌

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ബംഗാറിനെതിരെ കേസ് എടുത്തിരിക്കുന്നത്. 

Published

on

മഹാരാഷ്ട്രയിലെ ഹിംഗോലിയില്‍ കള്ളവോട്ട് ചെയ്യാന്‍ കൈക്കൂലി വാഗ്ദാനം ചെയ്ത ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എം.എല്‍.എക്കെതിരെ കേസ്.തന്റെ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാന്‍ പുറത്ത് നിന്ന് ആളുകളെ എത്തിക്കാന്‍ എം.എല്‍.എയായ സന്തോഷ് ബംഗാര്‍ ആവശ്യപ്പെടുന്ന വീഡിയോ പ്രരിച്ചതോടെയാണ് പൊലീസ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ബംഗാറിനെതിരെ കേസ് എടുത്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലെ കലംനൂരി നിയമസഭ മണ്ഡലത്തിലെ എം.എല്‍.എയാണ് സന്തോഷ് ബംഗാര്‍. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പുറത്ത് നിന്നുള്ളവരെ എത്തിക്കണമെന്ന് ബംഗാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോയില്‍ ഇത്തരത്തില്‍ കള്ളവോട്ട് ചെയ്യാന്‍ തത്പരായവരുടെ ലിസ്റ്റ് മൂന്ന് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. താത്പര്യം ഉള്ളവര്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് വോട്ട് ചെയ്ത് വരാനും എം.എല്‍.എ ആവശ്യപ്പെടുന്നുണ്ട്. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്ത് കൊടുക്കാമെന്നും ബംഗാര്‍ പറയുന്നുണ്ട്.

പ്രാദേശിക മാധ്യമങ്ങളാണ് ഈ വീഡിയോ പുറത്ത് വിട്ടത്. കലംനൂരി പൊലീസാണ് എം.എല്‍.എയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 170 (1) (1) സെക്ഷന്‍ പ്രകാരം മറ്റൊരു വ്യക്തിയെ തെരഞ്ഞെടുപ്പ് അവകാശം വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുറ്റമാണ്. അത്തരമൊരു അവകാശം വിനിയോഗിച്ചതിന് ഏതെങ്കിലും വ്യക്തിക്ക് പ്രതിഫലം നല്‍കുന്നതും കുറ്റകരമാണ്.288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 20നാണ്.

Continue Reading

india

ജമ്മു കശ്മീർ ഭീകരാക്രമണം; പ്രാഥമിക അന്വേഷണം ആരംഭിച്ച് എൻ.ഐ.എ

ഇന്നലെ വൈകീട്ടുണ്ടായ ആക്രമണത്തിൽ ഗഗാംഗീറിൽ തുരങ്ക നിർമാണത്തിന് എത്തിയ ആറ് ഇതര സംസ്ഥാന തൊഴിലാളികളും ഒരു ഡോക്ടറുമാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

Published

on

ജമ്മു കശ്മീരിലെ ഗന്ദർബാൽ ഭീകരാക്രമണത്തിൽ എൻഐഎ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടുണ്ടായ ആക്രമണത്തിൽ ഗഗാംഗീറിൽ തുരങ്ക നിർമാണത്തിന് എത്തിയ ആറ് ഇതര സംസ്ഥാന തൊഴിലാളികളും ഒരു ഡോക്ടറുമാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഏഴു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. പരുക്കേറ്റ 5 പേരെ SKIMS ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

രണ്ട് ഭീകരവാദികളാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭീകർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ പാക് ഭീകരർ എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഭീകരസംഘടന ലഷ്കർ ഇ ത്വയ്ബയുടെ ഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

എൻഐഎയുടെ നാലംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ഭീകരർക്ക് തിരിച്ചടി നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട ബദ്ഗം സ്വദേശി ഡോക്ടർ ഷാനവാസിന്റെ മൃതദേഹം ജന്മ നാട്ടിൽ സംസ്കരിച്ചു.

 

Continue Reading

crime

ആര്‍.എസ്.എസുകാരെ ആക്രമിച്ചെന്ന് പരാതി:ബുള്‍ഡോസര്‍ കൊണ്ട് കെട്ടിടം ഇടിച്ചു പൊളിച്ചു

ജയ്പൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം അതിവേഗം സർവേ നടത്തി ചൗധരിക്ക് നോട്ടീസ് നൽകുകയും 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ നിർദേശിക്കുകയും ചെയ്തു.

Published

on

ആർ.എസ്.എസുകാരെ ആക്രമിച്ചെന്ന പരാതിയിൽ പ്രതിയുടെ കെട്ടിടം ഇടിച്ചു പൊളിച്ച് ബുൾഡോസർ രാജ്. ജയ്പൂരിലെ കർണി വിഹാർ പ്രദേശത്ത് 3 ദിവസം മുമ്പ് ക്ഷേത്രവളപ്പിൽ ശരത് പൂർണിമ ആഘോഷ പരിപാടിക്കിടെ ആർ.എസ്.എസ് പ്രവർത്തകരെ ആക്രമിച്ചതിന് പിതാവും മകനും അറസ്റ്റിലായിരുന്നു.

പിന്നീട് ജയ്പൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം അതിവേഗം സർവേ നടത്തി ചൗധരിക്ക് നോട്ടീസ് നൽകുകയും 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ നിർദേശിക്കുകയും ചെയ്തു. ക്ഷേത്ര ഭൂമിയിൽ അനധികൃതമായാണ് ഇവർ കെട്ടിടം നിർമ്മിച്ചതെന്ന വാദമുയർത്തിയാണ് ഞായറാഴ്ച അധികൃതർ പൊളിച്ചുനീക്കിയത്.

വ്യാഴാഴ്ച രാത്രി ശരത് പൂർണിമ ജാഗരൺ പരിപാടിക്കിടെ നസീബ് ചൗധരിയും മകൻ ഭീക്ഷ്മ ചൗധരിയും മറ്റുള്ളവരും ചേർന്ന് ആർ.എസ്.എസ് പ്രവർത്തകരെ കത്തികളും മറ്റ് ആയുധങ്ങളുമായി ആക്രമിച്ചിരുന്നു.

വൈകുന്നേരങ്ങളിൽ സമീപവാസികൾ ബഹളവും ആൾക്കൂട്ടവും എതിർത്തതിനെ തുടർന്ന് വാക്കേറ്റമുണ്ടാവുകയും തുടർന്ന് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കർണി വിഹാർ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ആർ.എസ്.എസുകാരെ ആക്രമിച്ച കേസിൽ നസീബ് ചൗധരി, ഭാര്യ നിർമല, മകൻ ഭീഷ്മ ചൗധരി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജയ്പൂർ വികസന അതോറിറ്റി ഞായറാഴ്ച കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു.

Continue Reading

Trending