Connect with us

india

കര്‍ഷക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രണ്ടുകോടിയോളം കര്‍ഷകര്‍ ഒപ്പിട്ട മെമ്മോറാണ്ടം സമര്‍ര്‍പ്പിക്കുകയും ചെയ്യും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.

Published

on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭത്തിനായി രാജ്യം മുഴുവന്‍ പ്രതിഷേധ മാര്‍ച്ചുകള്‍, ധര്‍ണകള്‍ എന്നിവ നടത്തുന്നതിനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കോണ്‍ഗ്രസ് സഭ ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളൊന്നാകെയാണ് സഭ ബഹിഷ്‌ക്കരിച്ചത്.

രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രണ്ടുകോടിയോളം കര്‍ഷകര്‍ ഒപ്പിട്ട മെമ്മോറാണ്ടം സമര്‍ര്‍പ്പിക്കുകയും ചെയ്യും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.

കേന്ദ്രം കൊണ്ടുവന്ന മൂന്ന് കര്‍ഷക ബില്ലുകള്‍ക്കുമെതിരെ യോഗത്തില്‍ പ്രമേയവും പാസാക്കി. അമേരിക്കയില്‍ മെഡിക്കല്‍ ചെക്കപ്പുകളുടെ ഭാഗമായി പോയിരിക്കുന്ന പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും മിക്ക നേതാക്കളും യോഗത്തില്‍ നേരിട്ട് പങ്കെടുത്തു. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ കേന്ദ്രം കൊണ്ടുവന്ന ബില്ലുകളേപ്പറ്റി ഗ്രാമതലങ്ങളില്‍ വരെ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വിശദീകരിച്ചു.

കര്‍ഷക വിരുദ്ധമായ നിയമം പാര്‍ലമെന്റുവഴി ബലമായി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെ.സി. വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 28 വരെ എല്ലാ സംസ്ഥാന ഘടകങ്ങളും അതാത് പാര്‍ട്ടിയിലെ നിയമസഭാംഗങ്ങളും അതാത് സംസ്ഥാന രാജ്ഭവനിലേക്ക് കാല്‍നടയായി ചെന്ന് ഗവര്‍ണര്‍മാര്‍ക്ക് നിവേദനം സമര്‍പ്പിക്കും. രാഷ്ട്രപതിക്കുള്ള മെമ്മൊറാണ്ടം ആകും ഇത്. തുടര്‍ന്ന് ഗാന്ധിജയന്തി ദിനം കര്‍ഷക സംരക്ഷണ ദിനമായി ആചരിക്കും. ഈ ദിനത്തില്‍ രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണകള്‍, മാര്‍ച്ചുകള്‍. എന്നിവ സംഘടിപ്പിക്കും. ഒക്ടോബര്‍ 10ന് എല്ലാ സംസ്ഥാനങ്ങളിലും കിസാന്‍ സമ്മേളന്‍ എന്ന പേരില്‍ കര്‍ഷക സംഗമം സംഘടിപ്പിക്കും.

ഒക്ടോബര്‍ രണ്ടുമുതല്‍ 31 വരെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗ്രാമങ്ങളിലെത്തി കര്‍ഷകരില്‍ നിന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനുള്ള മെമ്മോറാണ്ടത്തിനുള്ള ഒപ്പുകള്‍ ശേഖരിക്കും. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ഇത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നവരാത്രിക്ക് മാംസ കടകള്‍ തുറക്കരുതന്ന് ബി.ജെ.പി എം.എല്‍.എ; ധൈര്യമുണ്ടെങ്കില്‍ കെ.എഫ്.സിയും ബിജെപി നേതാക്കന്‍മാരുടെ കടകളും അടച്ചിടട്ടെയെന്ന് സഞ്ജയ് സിങ്‌

ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.

Published

on

നവരാത്രി ദിനത്തിൽ ഇറച്ചി കടകൾ തുറക്കരുതെന്ന ബി.ജെ.പി എം.എൽ.എ രവീന്ദർ സിങ് നേഗിയുടെ നിർദേശത്തിനെതിരെ വിമർശനവുമായി ആം ആദ്മി എം.പി സഞ്ജയ് സിങ്.

ഇറച്ചിക്കടകൾ തുറക്കരുതെന്ന് പറയുമ്പോഴും എന്ത് കൊണ്ട് ബി.ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും തുറന്ന് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.

മദ്യപാനവും ഹിന്ദു ആചാരത്തിന് വിരുദ്ധമാണെന്നിരിക്കെ മദ്യ ശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിടാതെ മാംസകടകളെ മാത്രം ലക്ഷ്യം വച്ച ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ സഞ്ജയ് ചോദ്യം ചെയ്തു. ധൈര്യമുണ്ടെങ്കിൽ ബി. ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും അടച്ചിടാനാണ് അദ്ദേഹം വെല്ലുവിളിച്ചത്.

നവരാത്രി ദിവസം മാംസ കടകൾ അടച്ചിടണമെന്ന നേഗിയുടെ ആവശ്യത്തെ ഡൽഹി അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ മോഹൻ ബിഷ്ട് പിന്തുണച്ചിരുന്നു.

അമ്പലത്തിനു മുന്നിൽ മാംസ കടകൾ തുറന്നിരിക്കുന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും അതുകൊണ്ടാണ് താൻ കടയുടമകളോട് അടച്ചിടാൻ അഭ്യർത്ഥിക്കുന്നതെന്നും അവരത് അംഗീകരിക്കാൻ തായാറായെന്നും നേഗി എ.എൻ.ഐ യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Continue Reading

india

‘ഇരുണ്ട രാഷ്ട്രീയത്തിൻ്റെ ബ്ലാക്ക് കോമഡി’; ത്രിഭാഷ നയവിവാദത്തിൽ യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ

പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ്​ സ്​റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം.

Published

on

ഭാഷാ തർക്കത്തിലും ലോക്​സഭാ മണ്ഡല പുനർനിർണയത്തിലും തമിഴ്​നാടിനെ വിമർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വെറുപ്പിനെക്കുറിച്ച് യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും ബ്ലാക്ക്​ കോമഡിയുമാണെന്ന്​ സ്​റ്റാലിൻ വ്യക്​തമാക്കി. പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാനാണ്​ സ്​റ്റാലിൻ ശ്രമിക്കുന്നതെന്നായിരുന്നു യോഗിയുടെ ആരോപണം.

‘ദ്വിഭാഷാ നയത്തെയും അതിർത്തി നിർണയത്തെയും കുറിച്ചുള്ള തമിഴ്‌നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി പ്രതിധ്വനിക്കുന്നു, ബിജെപി ഇതിൽ അസ്വസ്ഥരാണ്. അവരുടെ നേതാക്കളുടെ അഭിമുഖങ്ങൾ ഒന്ന് കണ്ടു നോക്കൂ.

ഇപ്പോൾ ബഹുമാനപ്പെട്ട യോഗി ആദിത്യനാഥ് നമ്മളെ വെറുപ്പിനെക്കുറിച്ച് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നമ്മളെ ഒഴിവാക്കൂ. ഇത് വിരോധാഭാസമല്ല – ഇത് ഏറ്റവും ഇരുണ്ട രാഷ്ട്രീയ ബ്ലാക്ക്​ കോമഡിയാണ്. ഞങ്ങൾ ഒരു ഭാഷയെയും എതിർക്കുന്നില്ല; അടിച്ചേൽപ്പിക്കലിനെയും സങ്കുചിതത്വത്തെയും ഞങ്ങൾ എതിർക്കുന്നു. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്​’ -സ്​റ്റാലിൻ ‘എക്​സി’ൽ കുറിച്ചു.

തന്റെ വോട്ട് ബാങ്ക് അപകടത്തിലാണെന്ന് തോന്നിയതിനാലാണ് സ്റ്റാലിൻ പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നാണ്​ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ യോഗി ആരോപിച്ചത്​. ഹിന്ദിയെ എന്തിനാണ് വെറുക്കുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

Continue Reading

india

ആശാ വർക്കർമാരുടെ വിഷയം ലോക്സഭയില്‍ ഉന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി

അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Published

on

ആശാവര്‍ക്കര്‍- അങ്കണവാടി ജീവനക്കാരുടെ വിഷയം ലോക്‌സഭയിലുന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ എം.പി. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരും ദിവസങ്ങളായി സമരത്തിലാണ്.

കുറഞ്ഞ ഓണറേറിയവും കഠിന ജോലിഭാരവും സഹിച്ച് രാജ്യത്തെ സേവിക്കുന്ന ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കേരളത്തില്‍ തെരുവില്‍ സമരത്തിലാണ്.

പ്രതിമാസ വേതനം 21,000 രൂപയാക്കുക എന്നതാണ് അവരുടെ ന്യായമായ ആവശ്യം. സുപ്രീം കോടതിയും ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

Continue Reading

Trending