india
കര്‍ഷക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രണ്ടുകോടിയോളം കര്‍ഷകര്‍ ഒപ്പിട്ട മെമ്മോറാണ്ടം സമര്‍ര്‍പ്പിക്കുകയും ചെയ്യും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭത്തിനായി രാജ്യം മുഴുവന്‍ പ്രതിഷേധ മാര്‍ച്ചുകള്‍, ധര്‍ണകള്‍ എന്നിവ നടത്തുന്നതിനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കോണ്‍ഗ്രസ് സഭ ബഹിഷ്ക്കരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളൊന്നാകെയാണ് സഭ ബഹിഷ്ക്കരിച്ചത്.
രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രണ്ടുകോടിയോളം കര്‍ഷകര്‍ ഒപ്പിട്ട മെമ്മോറാണ്ടം സമര്‍ര്‍പ്പിക്കുകയും ചെയ്യും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.
കേന്ദ്രം കൊണ്ടുവന്ന മൂന്ന് കര്‍ഷക ബില്ലുകള്‍ക്കുമെതിരെ യോഗത്തില്‍ പ്രമേയവും പാസാക്കി. അമേരിക്കയില്‍ മെഡിക്കല്‍ ചെക്കപ്പുകളുടെ ഭാഗമായി പോയിരിക്കുന്ന പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും മിക്ക നേതാക്കളും യോഗത്തില്‍ നേരിട്ട് പങ്കെടുത്തു. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ കേന്ദ്രം കൊണ്ടുവന്ന ബില്ലുകളേപ്പറ്റി ഗ്രാമതലങ്ങളില്‍ വരെ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വിശദീകരിച്ചു.
കര്‍ഷക വിരുദ്ധമായ നിയമം പാര്‍ലമെന്റുവഴി ബലമായി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെ.സി. വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 28 വരെ എല്ലാ സംസ്ഥാന ഘടകങ്ങളും അതാത് പാര്‍ട്ടിയിലെ നിയമസഭാംഗങ്ങളും അതാത് സംസ്ഥാന രാജ്ഭവനിലേക്ക് കാല്‍നടയായി ചെന്ന് ഗവര്‍ണര്‍മാര്‍ക്ക് നിവേദനം സമര്‍പ്പിക്കും. രാഷ്ട്രപതിക്കുള്ള മെമ്മൊറാണ്ടം ആകും ഇത്. തുടര്‍ന്ന് ഗാന്ധിജയന്തി ദിനം കര്‍ഷക സംരക്ഷണ ദിനമായി ആചരിക്കും. ഈ ദിനത്തില്‍ രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണകള്‍, മാര്‍ച്ചുകള്‍. എന്നിവ സംഘടിപ്പിക്കും. ഒക്ടോബര്‍ 10ന് എല്ലാ സംസ്ഥാനങ്ങളിലും കിസാന്‍ സമ്മേളന് എന്ന പേരില്‍ കര്‍ഷക സംഗമം സംഘടിപ്പിക്കും.
ഒക്ടോബര്‍ രണ്ടുമുതല്‍ 31 വരെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗ്രാമങ്ങളിലെത്തി കര്‍ഷകരില്‍ നിന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനുള്ള മെമ്മോറാണ്ടത്തിനുള്ള ഒപ്പുകള്‍ ശേഖരിക്കും. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ഇത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.
india
‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും ഒളിച്ചോടുന്നത്?’ മോദി വാര്‍ത്താസമ്മേളനം നടത്താത്തതിനെതിരെ ആഞ്ഞടിച്ച് ജയറാം രമേശ്
‘ലോകത്തിലെ എല്ലാ ഗവണ്മെന്റ് തലവനും ഇടയ്ക്കിടെ ഫ്രീ വീലിംഗ് പത്രസമ്മേളനം നടത്തുന്നു. 11 വര്‍ഷമായി ഞങ്ങളുടേത് ഒന്നുമില്ല.’

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 11 വര്‍ഷം തികയുന്ന ചടങ്ങില്‍ വാര്‍ത്താസമ്മേളനം നടത്താത്തതിന് കോണ്‍ഗ്രസ് എംപിയും പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ് കടന്നാക്രമിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് ചലഞ്ച് ചെയ്തത് സ്ക്രിപ്റ്റ് ഇല്ലാത്ത വാര്‍ത്താസമ്മേളനമാണെന്നും എന്നാല്‍ പകരം ബിജെപി പ്രസിഡന്റ് ജെപി നദ്ദയാണ് വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതെന്നും എക്സിലെ ഒരു പോസ്റ്റില്‍ രമേശ് പറഞ്ഞു.
11 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുന്ന വേളയില്‍ പ്രധാനമന്ത്രിയുടെ ആദ്യ എഴുത്ത് രേഖയില്ലാത്ത, ഡോക്ടര്‍ ചെയ്യാത്ത പത്രസമ്മേളനം നടത്താന്‍ ഞങ്ങള്‍ ഇന്നലെ വെല്ലുവിളിച്ചിരുന്നു. ഇന്ന്, 11 വര്‍ഷത്തെ നാഴികക്കല്ല് ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദയെ ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണാന്‍ രംഗത്തിറക്കി.
പ്രധാനമന്ത്രി മോദിയെ ചോദ്യം ചെയ്യുകയും ‘ഓടിപ്പോവുകയാണെന്ന്’ കുറ്റപ്പെടുത്തുകയും ചെയ്ത അദ്ദേഹം ചോദ്യോത്തരങ്ങള്‍ തയ്യാറാക്കാന്‍ സമയമെടുക്കുന്നുണ്ടോ അതോ ഭാരത് മണ്ഡപം ഇതുവരെ തയ്യാറായിട്ടില്ലേയെന്നും ചോദിച്ചു.
‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും ഒളിച്ചോടുന്നത്? അതോ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കാനും യോഗ്യരായ ആളുകളെ കണ്ടെത്താനും സമയമെടുക്കുകയാണോ? അതോ ഭാരതമണ്ഡപം പൂര്‍ണ്ണമായും തയ്യാറായില്ലേ?’ ജയറാം രമേശ് കുറിച്ചു.
‘ലോകത്തിലെ എല്ലാ ഗവണ്മെന്റ് തലവനും ഇടയ്ക്കിടെ ഫ്രീ വീലിംഗ് പത്രസമ്മേളനം നടത്തുന്നു. 11 വര്‍ഷമായി ഞങ്ങളുടേത് ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നരേന്ദ്ര മോദി തന്റെ മാധ്യമ ഇടപെടലുകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും തിരക്കഥ എഴുതുകയും ചെയ്തു.’ ജയറാം രമേശ് പറഞ്ഞു.
‘അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിദ്വേഷം മറ്റെല്ലാ മാസങ്ങളിലും സ്വയമേവയുള്ള പത്രസമ്മേളനങ്ങള്‍ നടത്താറുണ്ടായിരുന്നു, അവിടെ അദ്ദേഹത്തെ നിഷ്കരുണം ചോദ്യം ചെയ്യുകയും ക്ഷമയോടെ ഉത്തരം നല്‍കുകയും ചെയ്യുമായിരുന്നു. അതാണ് നമ്മുടെ ജനാധിപത്യ അടിത്തറ സ്ഥാപിതമായത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാരിന്റെ 11 വര്‍ഷം തികയുന്നതിന്റെ ഭാഗമായി ജൂണ്‍ 9 ന് ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ വാര്‍ത്താസമ്മേളനം നടത്തുമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കിട്ടുകൊണ്ട് ബിജെപി അറിയിച്ചു.
2025 ജൂണ്‍ 9 ന് ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മോദി സര്‍ക്കാരിന്റെ 11 വര്‍ഷം പൂര്‍ത്തിയാകുന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ശ്രീ ജെ പി നദ്ദ വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതായി എക്സ് പോസ്റ്റില്‍ പറയുന്നു.
india
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
22 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും ഇന്ത്യക്കാരില്ലെന്നും അരുണ്‍കുമാര്‍ പരഞ്ഞു.

കോഴിക്കോട് ബേപ്പൂരിന് സമീപം അപകടത്തില്‍പ്പെട്ട കപ്പലില്‍ അപകടകരമായ ചരക്കുകളാണുള്ളതെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പി. എല്ലാ കപ്പലുകളിലും ഇതുപോലെ അപകടകരമായ ഗുഡ്സ് ഉണ്ടാകുമെന്നും കോസ്റ്റ്ഗാര്‍ജുമായി ചേര്‍ന്ന് ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കിയതായും അദ്ദേഹം പറഞ്ഞു.
കൊളമ്പോയില്‍ നിന്ന് നവ ഷവാ തുറമുഖത്തേക്ക് പുറപ്പെട്ട കണ്ടെയ്നര്‍ കപ്പലാണ് അപകടത്തില്‍ പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. 22 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും ഇന്ത്യക്കാരില്ലെന്നും അരുണ്‍കുമാര്‍ പരഞ്ഞു.
ചൈനീസ്, മ്യന്മര്, ഇന്തോനേഷ്യന്‍, തായ്ലന്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ക്രൂവിന്റെ ഭാഗമായുള്ളവര്‍. കൂടുതല്‍ നേവി കപ്പലുകള്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരം. ഐഎന്‍എസ് സത്ലജ് പുറപ്പെട്ടു.
ബേപ്പൂരില്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളോടും തയ്യാറായി ഇരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐഎന്‍എസ് സൂറത്ത് സംഭവസ്ഥലത്ത് എത്തി.
india
അമിതമായ തിരക്ക്; മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര് മരിച്ചു
പന്ത്രണ്ടോളം പേര് ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍

മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണു അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മുബൈയില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മനിലിലേക്ക് പോയ സബര്‍ബന്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ വീണായിരുന്നു അപകടം. പന്ത്രണ്ടോളം പേര് ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍
അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നിരവധി യാത്രക്കാര്‍ ഡോറുകളില്‍ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
-
kerala12 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം
-
india3 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച